'ദുല്‍ഖറിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി, തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി'; യമണ്ടനിലെ ലല്ലുവിന്റെ അമ്മ വിജി രതീഷ്

ഇവരായിരുന്നോ അത്? ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച നടിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആദ്യം പ്രേക്ഷകരുടെ ഉള്ളില്‍ ഉയര്‍ന്ന ചോദ്യം. ദുബായില്‍ വര്‍ഷങ്ങളായി താമസിക്കുന്ന വിജി രതീഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. ഓഡീഷന്‍ വഴി ലല്ലുവിന്റെ അമ്മയുടെ റോള്‍ സ്വന്തമാക്കിയ വിജി, യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ തുടക്കക്കാരിയെന്ന കാര്യം തന്നെ താന്‍ മറന്നുപോയെന്നാണ് പറയുന്നത്.

“ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ തുടങ്ങുന്നത്. സത്യത്തില്‍ ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാല്‍ അല്‍പം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാല്‍ അവിടെ എന്നെ ദുല്‍ക്കര്‍ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങള്‍ താന്‍ മോണിറ്ററിലൂടെ കണ്ടിരുന്നെന്നുമാണ് ദുല്‍ഖര്‍ എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി. വിഷ്ണുവും ബിബിനും സംവിധായകന്‍ നൗഫല്‍ ഇക്കയും ഒരുപാട് പിന്തുണ നല്‍കി. തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി.” മനോരമയുമായുള്ള അഭിമുഖത്തില്‍ വിജി പറഞ്ഞു.

ഇന്ദ്രപ്രസ്ഥം ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് വിജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദുബായില്‍ ആണ് വര്‍ഷങ്ങളായി താമസമാക്കിയ വിജി സിനിമ സ്വപ്നം കണ്ടിരുന്നെങ്കിലും ഇതുപോലൊരു സ്വപ്നസമാനമായ വരവേല്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു. യമണ്ടനിലെ വിജിയുടെ അമ്മ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു