ഞാന്‍ സിനിമാനടനായി മാറാന്‍ കാരണം ആ കാര്‍ട്ടൂണ്‍, പക്ഷിയായി മാറുന്നത് സ്വാധീനിച്ചു: വിജയ് സേതുപതി

താന്‍ സിനിമ നടനാകാന്‍ പ്രധാന കാരണം ഒരു കാര്‍ട്ടൂണ്‍ ആണെന്ന് വെളിപ്പെടുത്തി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ലോറിയല്‍ ആന്‍ഡ് ഹാര്‍ഡിയുടെ കാര്‍ട്ടൂണില്‍ ഐ ആം എ ബേര്‍ഡ് എന്ന് കുറേ ദിവസങ്ങള്‍ പറഞ്ഞ് അവസാനം പക്ഷിയായി മാറുന്നത് കണ്ട് ഇന്‍സ്പിറേഷന്‍ ആയാണ് നടനാവണമെന്ന് തനിക്ക് തോന്നിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസം ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് രാത്രി എട്ട് മണിക്ക് തിരിച്ചു വരികയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ലോറിയല്‍ ആന്‍ഡ് ഹാര്‍ഡിയുടെ കാര്‍ട്ടൂണ്‍ കണ്ടു. അതില്‍ അവര്‍ ഐ ആം എ ബേര്‍ഡ് എന്ന് പറയുന്നത് കണ്ടു. കുറേ ദിവസം ഇത് തന്നെ പറഞ്ഞ് പറഞ്ഞ് അവര്‍ ഒരു ദിവസം പക്ഷിയായി മാറി.

അന്ന് മുതല്‍ ഏകദേശം ഒന്ന് ഒന്നര വര്‍ഷം ഞാന്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഞാന്‍ ഒരു നല്ല നടനാകും, ഞാന്‍ ഒരു നല്ല നടനാകും എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. എന്നെങ്കിലും ഒരുനാള്‍ അത് നടക്കും എന്ന് ഞാനും വിശ്വസിച്ചു. ഒരാള്‍ക്ക് ഇങ്ങനെ നിരന്തരം പറഞ്ഞതു കൊണ്ട് ചിറക് വരെ മുളച്ചെങ്കില്‍ പിന്നെ എനിക്കും എന്തെങ്കിലും ഒക്കെ നടന്നാലോ എന്നൊരു തോന്നല്‍.

ജൂണ്‍ 24ന് റിലീസ് ചെയ്യാനിരിക്കുന്ന മാമനിതന്‍ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സീനു രാമസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൈ എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജ, സ്റ്റുഡിയോ 9 എന്നിവര്‍ ചേര്‍ന്നാണ് മാമനിതന്റെ നിര്‍മ്മാണം. സംവിധായകന്‍ സീനു രാമസ്വാമി തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക