വിവാഹത്തിന് തലേ ദിവസമാണ് കത്രീനയോട് ആ കാര്യം തുറന്നുപറഞ്ഞത്; വെളിപ്പെടുത്തലുമായി വിക്കി കൗശൽ

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021 ഡിസംബർ 9 നായിരുന്നു നീണ്ടകാലത്തെ പ്രണയത്തിന് ശേഷം രാജസ്ഥാനിൽ വെച്ച് ഇരുവരുടെയും വിവാഹം.

ഇപ്പോഴിതാ വിവാഹത്തിന് തലേദിവസമാണ് താൻ കത്രീനയോട് വിവാഹ അഭ്യർത്ഥന നടത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിക്കി കൗശൽ. വിവാഹത്തിന് മുൻപ് പ്രൊപ്പോസ് ചെയ്തില്ലെങ്കിൽ ജീവിതകാലം മുഴുവൻ അതിനെ പറ്റി കേൾക്കേണ്ടി വരുമെന്ന് പലരും തന്നോട് സൂചിപ്പിച്ചിരുന്നുന്നെന്നും വിക്കി കൗശൽ പറയുന്നു.

“അത് അവസാന നിമിഷമായിരുന്നു. നിങ്ങൾ ഇനിയും വിവാഹാഭ്യർത്ഥന നടത്തിയില്ലെങ്കിൽ, ജീവിതകാലം മുഴുവൻ ഇത് കേൾക്കേണ്ടി വരുമെന്ന് എല്ലാവരും എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതൊരു നിർദ്ദേശമായിരുന്നില്ല, മുന്നറിയിപ്പായിരുന്നു. അങ്ങനെ വിവാഹത്തിന് ഒരു ദിവസം മുമ്പ് കത്രീനയോട് വിവാഹാഭ്യർത്ഥന നടത്തി.

ഞങ്ങൾ അവിടെ എത്തിയ ആദ്യ രാത്രി, ഞാൻ ഒരു സ്പെഷൽ ഡിന്നർ പ്ലാൻ ചെയ്തു. മനോഹരമായ സജ്ജീകരണമായിരുന്നു ഒരുക്കിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ വരുന്നതിനു തൊട്ടുമുൻപായി അവിടെ അതു അവിടെ സംഭവിച്ചു.

പ്രണയം തുടങ്ങിയ ഉടനെ തന്നെ, ഞങ്ങളുടെ ഷെഡ്യൂളുകൾ കാരണം ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇത് 9-5 ജോലിയല്ലല്ലോ. ശനി-ഞായർ അവധിയുമില്ല. അവസാന നിമിഷത്തെ ആ പ്രപ്പോസിലിനു കാരണം, ആ സമയത്ത് കത്രീന ടൈഗർ ഷൂട്ടിങ്ങിലായിരുന്നു. ഞങ്ങൾക്ക് കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞില്ല

ഇപ്പോൾ, ‘നിങ്ങളുടെ ദിവസം എങ്ങനെയാണ്, അതിനു അനുസരിച്ചു വേണം എനിക്കെന്റെ ഡേ പ്ലാൻ ചെയ്യാൻ’ എന്നതുപോലെയാണ് ഞങ്ങൾ ചിന്തിക്കുന്നത്, അതിനാൽ ഞങ്ങൾക്ക് സമയം കണ്ടെത്താനാകും. എനിക്ക് വർക്ക് ഷെഡ്യൂൾ ഉണ്ടായിരിക്കുകയും കത്രീനയ്ക്കും ഷൂട്ട് ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ, പരസ്പരം സമയം ലഭിക്കാത്തത് 10-15 ദിവസം ആവുമ്പോഴേക്കും ഞങ്ങളെ ബാധിച്ചു തുടങ്ങും. ഞങ്ങൾക്ക് കാണാൻ പോലും കഴിയാതെ വരും. അതിനാൽ ഒരുമിച്ച് ഇരുന്നു കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതാണ് പുതിയ കാര്യം” എന്നാണ് കോഫി വിത്ത് കരൺ ജോഹർ എന്ന പരിപാടിയിൽ വിക്കി തുറന്നുപറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം