ആ രംഗം എങ്ങനെ എഴുതണമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു..: വെട്രിമാരൻ

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. കേവലം 7 സിനിമകളിൽ നിന്നും 5 നാഷണൽ അവാർഡുകളാണ് വെട്രിമാരൻ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. 2007-ൽ ‘പൊള്ളാതവൻ’ എന്ന ചിത്രത്തിലൂടെയാണ് വെട്രിമാരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുൻപ് ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടറായും വെട്രിമാരൻ പ്രവൃത്തിച്ചിരുന്നു.

വെട്രിമാരന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കുന്ന ചിത്രമാണ് ധനുഷ് നായകനായി എത്തിയ ‘വടചെന്നൈ’. നോർത്ത് ചെന്നൈയിലെ ഗ്യാങ്ങ്സ്റ്റർ ഗ്രൂപ്പുകളുടെ ചരിത്രവും പ്രതികാരവും ചർച്ച ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് വെട്രിമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഖ്യാനപരമായുള്ള മികവ് തന്നെയാണ് വടചെന്നൈയെ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറ്റിയത്.

ഇപ്പോഴിതാ ഏറെ പ്രശംസ നേടിയ ചിത്രത്തിലെ ഇന്റർവെൽ സീക്വൻസിനെ കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരൻ. ഇന്റർവെൽ രംഗങ്ങൾ എങ്ങനെ എഴുതണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വെട്രിമാരൻ പറയുന്നത്. പിന്നീട് റിവേഴ്സ് ഓർഡറിലാണ് അത് എഴുതിയതെന്നും വെട്രിമാരൻ പറയുന്നു.

“വടചെന്നൈയുടെ ഇന്റര്‍വെല്‍ സീക്വന്‍സ് എങ്ങനെ എഴുതണമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. അന്‍പ് സെന്തിലിനെ കുത്തണം എന്നത് മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ.

അത് പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സാകുന്ന രീതിയില്‍ എങ്ങനെ എഴുതണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഐഡിയ കിട്ടിയില്ല. സെന്തിലിന്റെ സെല്ലില്‍ വെച്ച് കൊന്നാല്‍ സ്വാഭാവികമായും എല്ലാവരും അന്‍പിനെ സംശയിക്കും.

സെല്ലിന് പുറത്തുവെച്ച് മാത്രമേ അന്‍പിന് സെന്തിലിനെ ആക്രമിക്കാന്‍ പറ്റുള്ളൂ. പക്ഷേ സെന്തില്‍ അവന്റെ സെല്ലില്‍ നിന്ന് പുറത്തുവരില്ല. ഇത് ആദ്യമേ പറഞ്ഞുവെച്ചതുകൊണ്ട് എങ്ങനെ ആ സീന്‍ എഴുതണമെന്ന് കണ്‍ഫ്യൂഷനായി നിന്നു.

ഒടുവില്‍ റിവേഴ്‌സ് ഓര്‍ഡറില്‍ എഴുതി നോക്കി. അന്‍പ് സെന്തിലിനെ പുറകില്‍ നിന്ന് കുത്തി. അത് സെല്ലിന് പുറത്തുവെച്ച് ഫുള്‍ ബഹളത്തിനിടയിലാണ് ചെയ്തത്. അതിന്റെ കാരണം കാരംസ് ബോര്‍ഡ് മത്സരത്തില്‍ ഉണ്ടായ പ്രശ്‌നം. ആ ഒരു ഓര്‍ഡറില്‍ ചിന്തിച്ചപ്പോള്‍ ലോജിക്കലായിട്ടുള്ള സീന്‍ ഉണ്ടായി.” എന്നാണ് ഗലാട്ട മാസ്റ്റർക്ലാസിൽ വെട്രിമാരൻ പറഞ്ഞത്.

അതേസമയം വിജയ് സേതുപതിയെയും സൂരിയെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ പാർട്ട് 1’ ആയിരുന്നു വെട്രിമാരന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങുന്നുണ്ട്. പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ജെല്ലിക്കെട്ട് പ്രമേയമാവുന്ന സി. എസ് ചെല്ലപ്പയുടെ വാടിവാസൽ എന്ന നോവലിനെ ആസ്പദമാക്കി സൂര്യ നായകനാവുന്ന വെട്രിമാരൻ ചിത്രം ‘വാടിവാസലി’ന് വേണ്ടിയും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ