ചീത്ത പറയുന്ന ദുരന്ത ജന്മങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാമോ? ആ ഗരുഡനെ നിര്‍മ്മിച്ചത് രണ്ട് വര്‍ഷമെടുത്ത്, നൂറുകണക്കിന് ആളുകള്‍ക്ക് ശമ്പളം നല്‍കി: വേണു കുന്നപ്പിള്ളി

ഗുരുവായൂരില്‍ ഗരുഡ പ്രതിഷ്ഠ നടത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ആ പണത്തിന് പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുകൊടുത്തു കൂടെ, മരുന്നു വാങ്ങാന്‍ പണം കൊടുത്തു കൂടെ, കല്യാണം നടത്തി കൊടുത്തു കൂടെ എന്നൊക്കെയുള്ള ചോദ്യവുമായി എത്തിയവര്‍ക്ക് മറുപടിയുമായാണ് വേണു കുന്നപ്പിള്ളി എത്തിയിരിക്കുന്നത്. മരുന്നു വാങ്ങാന്‍ ആയിരം രൂപ കൊടുത്ത്, മാധ്യമങ്ങളെ ചുറ്റും കൂട്ടി ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഇട്ട് കയ്യടി നേടുന്ന മിടുക്ക് തനിക്കില്ലെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കി. ജീവിതത്തില്‍ പാവപ്പെട്ടവനൊരു ചായ പോലും മേടിച്ചു കൊടുക്കാത്ത പാഴ്ജന്മങ്ങളാണ് ഇതുപോലുള്ള വിമര്‍ശനങ്ങളുമായി എത്തുന്നതെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വേണു കുന്നപ്പിള്ളിയുടെ കുറിപ്പ്:

ഈ മാസം ഒന്നാം തീയതിയായിരുന്നു ഗുരുവായൂരില്‍ മഞ്ജുളാല്‍ സമര്‍പണവും, ഗരുഡ പ്രതിഷ്ഠയും നടന്നത്. പത്ര മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയില്‍ കൂടിയും വ്യാപകമായാണ് ഇതിന്റെ ചിത്രങ്ങളും വാര്‍ത്തയുമെല്ലാം പ്രചരിച്ചത്. ഗുരുവായൂരമ്പലത്തിനോട് ചേര്‍ന്ന് ഏവരും ശ്രദ്ധിക്കുന്ന ഒരു കാര്യമായതു കൊണ്ടായിരിക്കും ഇതിനിത്രയേറെ പ്രചാരണം ലഭിച്ചത്. ഈ വാര്‍ത്തകള്‍ക്കു ചുവടെ വന്ന കുറേയേറെ കമന്റുകള്‍ സുഹൃത്തുക്കളെനിക്ക് അയച്ചു തന്നിരുന്നു. ചിലതെല്ലാം വായിച്ചതില്‍ നിന്നും, ഏറെക്കുറെ പലതിന്റെയും സ്വഭാവം ഒന്നുതന്നെയാണെന്നു വ്യക്തമായി.

”അതിന് ചെലവ് ചെയ്ത പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുകൊടുത്തു കൂടെ ?, മരുന്നു വാങ്ങാന്‍ പണം കൊടുത്തു കൂടെ ?, കല്യാണം നടത്തി കൊടുത്തു കൂടെ?, ദൈവങ്ങള്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ ?” ഇതു പോലുള്ള ഒട്ടും വിചിത്രമല്ലാത്ത കമന്റുകളാണ് ഏറെയും. ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും, ചില കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് തോന്നി.

ഒരു വ്യക്തി സമൂഹത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്, ചെയ്തിരിക്കുന്നത്, ചെയ്യാന്‍ പോകുന്നത് എന്നൊന്നും യാതൊരു നിശ്ചയമില്ലാതെ അവനെ പഴിക്കുന്നത് എന്തെടിസ്ഥാനത്തിലാണ്? കഴിഞ്ഞുപോയ കാലത്ത്, എത്ര പേരെ ഏതെല്ലാം രീതിയില്‍ സഹായിച്ചിട്ടുണ്ടെന്ന് ഇവര്‍ക്ക് ആര്‍ക്കെങ്കിലുമറിയാമോ ?

മരുന്നു വാങ്ങാന്‍ 1000 രൂപ കൊടുത്ത്, മീഡിയാക്കാരെ ചുറ്റും കൂട്ടി ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയിലിട്ട് കയ്യടി നേടുന്ന മിടുക്ക് എനിക്കില്ല…ഗതികേടുകൊണ്ട് ആരുടെയെങ്കിലും സഹായം മേടിക്കുന്നവനെ, ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നത് അത്ര നല്ല കാര്യമായി തോന്നിയിട്ടില്ല. എത്രയോ വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്യാനും, വീട് വച്ചു കൊടുത്തും, കല്യാണം നടത്തിയും, ഹോസ്പിറ്റല്‍ ഓപ്പറേഷനും, ചികിത്സയ്ക്കും, പഠന ചെലവും തുടങ്ങി പലതുമായി ആളുകളെ സഹായിക്കുന്നു. ഒരടിമയുടേയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ലയിത്.

കോവിഡ് കാലത്ത് ഗള്‍ഫിലകപ്പെട്ട കുറേയേറെ പാവപ്പെട്ടവരെ നാട്ടിലെത്തിച്ചതു മാത്രമായിരിക്കും ജനങ്ങളറിഞ്ഞ എന്റെയൊരു ചാരിറ്റി പ്രവര്‍ത്തനം. സോഷ്യല്‍ മീഡിയയില്‍ വന്ന് കളിയാക്കി, ചീത്ത പറയുന്ന ഈ ദുരന്ത ജന്മങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാമോ? ഇവരൊക്കെ ആര്‍ക്കെന്ത് സഹായമാണ് ചെയ്തിട്ടുള്ളതെന്ന്? എത്രപേര്‍ക്ക് വീട് വച്ചുകൊടുത്തിട്ടുണ്ടെന്ന്? ജീവിതത്തില്‍ പാവപ്പെട്ടവനൊരു ചായ പോലും മേടിച്ചു കൊടുക്കാത്ത പാഴ്ജന്മങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്ന് ക്ലാസ്സെടുക്കുന്നത്. ജീവിതം എല്ലാവര്‍ക്കും ഒരേ പോലെയാണ്. കഠിനാധ്വാനം ചെയ്ത്, റിസ്‌ക്കുകള്‍ ഏറ്റെടുത്ത്, സമ്പത്തുണ്ടാക്കി പറ്റുന്ന രീതിയില്‍ ചുറ്റുമുള്ളവരെ സഹായിച്ച് സന്തോഷത്തോടെ ജീവിക്കണമോ, അതോ രാവിലെ മുതല്‍ രാത്രി വരെ, സോഷ്യല്‍ മീഡിയയില്‍ തപ്പി പോസിറ്റീവ് കാര്യങ്ങള്‍ക്ക് നെഗറ്റീവ് കമന്റും, തെറിയും പറഞ്ഞ് ജീവിതം ഹോമിക്കണോ എന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.

രണ്ടുവര്‍ഷത്തോളമെടുത്ത ഇതിന്റെ നിര്‍മാണ പ്രവര്‍ത്തിയില്‍, മുടക്കു മുതലിന്റെ പകുതിയും നൂറുകണക്കിന് ആളുകളുടെ ശമ്പളമായിട്ടാണ് കൊടുത്തിരിക്കുന്നത്. കൂടാതെ ഇതിനു ഉപയോഗിച്ച സാധനങ്ങള്‍, അത് കൊണ്ടുവരാനും മറ്റുമുള്ള ജോലിക്കാര്‍ തുടങ്ങി എത്രയോ ആളുകള്‍ക്കാണ് വരുമാനമുണ്ടായത് ?ഇതൊന്നും ചിന്തിക്കാതെ ,ആ കാശു കൊണ്ട് വീട് വച്ചു കൊടുത്തു കൂടെ എന്നു പറയുന്നവരോട് എന്തു പറയാന്‍?

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ