സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ലോക ഫ്രോഡാണ് അവൾ, വെളിപ്പെടുത്തി വീണ എസ് പിള്ള

രേണു സുധിക്കെതിരെ തുറന്നടിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ് പിളള. സുധിയും താനും നന്നായി ജീവിച്ചുകൊണ്ടിരുന്ന സമയത്ത് അതിനിടയിൽ വന്ന് തങ്ങളുടെ കുടുംബം തകർത്തവളാണ് രേണു എന്ന് വീണ പറഞ്ഞു. രേണു സുധി തനിക്കെതിരെ ആവർത്തിച്ച് സംസാരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ മുഖം കാണിക്കാൻ തീരുമാനിച്ചതെന്നും വീണ എസ് പിളള പറയുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു ഇവർ പ്രതികരിച്ചത്. “താൻ സുധിയെ വിറ്റ് ഇതുവരെ കാശുണ്ടാക്കിയിട്ടില്ല. സുധി എന്ന് പറയുന്ന വ്യക്തി എന്നെ ഒഴിവാക്കിയപ്പോൾ തന്നെ പുള്ളി ഓൾറെഡി മരിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പുള്ളി എനിക്കോ ഞാൻ തിരിച്ചോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ എന്നെ കുറിച്ച് രേണു പലരോടും സംസാരിച്ചത് കൊണ്ടാണ് ഞാൻ പ്രതികരിക്കുന്നത്.

രേണു സുധിയെന്ന വിവരംകെട്ടവൾ എന്നെ പരമാവധി നാറ്റിച്ചു, എന്റെ പേരും പുറത്തുവന്നു, അതുകൊണ്ടാണ് മുഖം കാണിക്കാൻ തീരുമാനിച്ചത്. ഈ രേണു സുധി ലോക ഫ്രോഡാണ്. സുധി മരിക്കുന്നതിന് ഒരു മാസം മുൻപ് ഞാൻ ഇവരെ ഫേസ്ബുക്ക് വഴി കോൺടാക്ട് ചെയ്തിട്ടുണ്ട്. ഞാൻ ഇത്രയും കാലം പ്രതികരിക്കാതിരുന്നത് സുധിയുടെ കുടുംബത്തെ ഓർത്താണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയതാണ്, വീണ പറഞ്ഞു. ഞാനും സുധിയും ഒരുമിച്ച് കഴിയുമ്പോഴാണ് രേണു സുധിക്ക് മെസേജ് അയക്കുന്നത്. ഒരു ഡിസംബർ 15 നാണ് ഞാൻ ഇരുവരുടേയും മെസേജ് ആദ്യമായി പിടിക്കുന്നത്. അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു. ഒരിക്കൽ പോലും പുള്ളിയെ പറ്റി പറഞ്ഞ് ഞാൻ കാശുണ്ടാക്കാൻ നോക്കിയിട്ടില്ല.

കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ലെന്നൊക്കെ ചിലർ പറയുന്നത് കേട്ടു. എന്റെ കൂടെയല്ല, അവൻ അച്ഛന‍്റെ വീട്ടിലാണ് നിന്നത്. എനിക്ക് അതുകൊണ്ട് അവനെ നോക്കേണ്ട സാഹചര്യം വന്നിട്ടില്ല. രേണുവിനെ കുറിച്ച് കുറ്റം പറയാൻ ഞാൻ ആളല്ല. എന്നാലും മൂന്ന് വർഷത്തിന് മുൻപ് ഞാൻ ആണ് രേണുവിനെ ആദ്യം കോൺടാക്ട് ചെയ്യുന്നത്. കുറച്ച് പ്രശ്നങ്ങളുണ്ട് നീ ഇതൊന്ന് സുധിയെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. നന്നായാണ് സംസാരിച്ചത്. ഞാൻ സുധിയോട് പറയാമെന്ന് രേണു പറഞ്ഞു. കഴിഞ്ഞ ദിവസം രേണു പറയുന്നത് കേട്ടു ഞാൻ അവൾക്ക് കുണുകുണ മെസേജ് അയച്ചിരുന്നു, എന്നെ കുറിച്ച് അവൾക്കൊന്നും അറിയില്ലെന്ന്, പച്ചക്കള്ളം. അവൾക്ക് ആരോടും കമ്മിറ്റ്മെന്റില്ല. ഞാൻ രേണുവിനെതിരെ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.

ഞാൻ സുധിയ്ക്കൊപ്പം ലിവിങ് ടുഗേദറായിട്ടാണ് ജീവിച്ചതെങ്കിൽ കൊല്ലത്തെ കോടതിയിൽ നിന്ന് ഡിവോഴ്സ് കിട്ടുമോ? ലിവിങ് ടുഗേദറിൽ കഴിയുന്നവർ വേർപിരിഞ്ഞ് പോകുമ്പോൾ എന്തെങ്കിലും പേപ്പർ എഴുതി കൊടുക്കുമോ?’, വീണ ചോദിച്ചു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്