മറ്റു കാര്യങ്ങൾക്ക് ഹോട്ടൽ മുറിയിൽ വെച്ച് കാണാമെന്ന് പ്രമുഖ ചാനൽ മേധാവി; കാസ്റ്റിം​ഗ് കൗച്ചിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മി ശരത്കുമാർ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങളാണ് താരം ചെയ്തത്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിം​ഗ് കൗച്ചിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വരലക്ഷ്മി.

തമിഴിലെ ഒരു ടെലിവിഷൻ പ്രോഗ്രാമിനായി ഒരു പ്രമുഖ ചാനലിന്റെ മേധാവി തന്നെ വീട്ടിൽ കാണാൻ വന്നെന്നും, പരിപാടിയെ കുറിച്ച് പറഞ്ഞതിന് ശേഷം ബാക്കി കാര്യങ്ങൾക്ക് വേണ്ടി എപ്പോഴാണ് ഹോട്ടൽ മുറിയിലേക്ക് വരുന്നതെന്നും തന്നോട് ചോദിച്ചെന്നും വരലക്ഷ്മി പറയുന്നു.

“ഒരു ടിവി ചാനലിന്റെ തലപ്പത്തുള്ളയാൾ വീട്ടിൽ ഷോയെക്കുറിച്ച് സംസാരിക്കാൻ വന്നു. ഓക്കെ പറഞ്ഞു. പോകുന്നതിന് മുമ്പ് അയാൾ ചോദിച്ചത് എപ്പോഴാണ് മറ്റു കാര്യങ്ങൾക്ക് കാണാൻ പറ്റുകയെന്നാണ്. എനിക്ക് മനസിലായില്ല. മറ്റേതെങ്കിലും ഷോയുടെ കാര്യമാണോ എന്ന് ചോദിച്ചു. അല്ല, മറ്റു വിഷയങ്ങൾക്ക് ഹോട്ടലിൽ വെച്ചോ മറ്റോ കണ്ടൂടെ എന്ന് അയാൾ. ഇത് സുഹൃത്തുക്കളോട് പറയുമ്പോൾ, നീ അവനെ അ‌ടിച്ചില്ലേ എന്ന് ചോദിച്ചു. കാരണം എന്റെ രീതി വെച്ച് അപ്പോൾ തന്നെ അടിക്കും. പക്ഷെ ആ സമയത്ത് ഞാൻ ആലോചിച്ചത് മറ്റൊന്നാണ്.

സ്വാധീനമുള്ള കുടുംബമാണ്. ഇയാൾ എന്റെ വീട്ടിൽ വന്ന് എന്നോടിങ്ങിനെ ചോദിക്കുന്നെങ്കിൽ മറ്റു പെൺകുട്ടികളോട് എന്തൊക്കെ ചോദിച്ചിരിക്കും എന്ന് ചിന്തിച്ചു. നിങ്ങൾ പോകുന്നതാണ് സർ നല്ലത് എന്ന് ഞാൻ പറഞ്ഞു. നല്ല മൂഡിലല്ലായിരിക്കും പിന്നീട് വരാം എന്ന് പറഞ്ഞ് അയാൾ പോയി. എട്ട് ദിവസത്തോളും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചില്ല. പിന്നീട് ഞാൻ വക്കീലിനോട് സംസാരിച്ചു. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്ക് വേണ്ടി താൻ സേവ് ശക്തി എന്ന എൻജിഒ തുടങ്ങി.” എന്നാണ് അടുത്തിടെ ഒരഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക