സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ചു വരില്ല.. 'നീ കഥ കേട്ടോ, ചെയ്യുന്നുണ്ടോ' എന്നൊക്കെ ബിജു ചോദിക്കും, അവളുടെ ഉത്തരം ഇതാണ്; വെളിപ്പെടുത്തി ഊര്‍മിള ഉണ്ണി

മലയാളി സിനിമാസ്വാദകര്‍ എന്നും ചര്‍ച്ചയാക്കാറുള്ള വിഷയമാണ് നടി സംയുക്തയുടെ തിരിച്ചുവരവ്. മിക്ക അഭിമുഖങ്ങളിലും നടന്‍ ബിജു മേനോന്‍ നേരിടാറുള്ള ചോദ്യം കൂടിയാണിത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു സംയുക്ത സിനിമയില്‍ നിന്നും മാറി നിന്നത്.

സംയുക്തയെ കുറിച്ച് നടിയും സംയുക്തയുടെ അമ്മയുടെ സഹോദരിയുമായ ഊര്‍മിള ഉണ്ണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംയുക്ത സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് ആയിരുന്നു ഊര്‍മിള ഉണ്ണി പ്രതികരിച്ചത്.

”സംയുക്ത അങ്ങനെ തിരിച്ചുവരുമെന്ന് എനിക്ക് തോന്നുന്നില്ല. അന്ന് വന്നത് തന്നെ ഒരു നിയോഗം പോലെയാണ്. സിനിമയോട് അത്ര ക്രേസ് ഉള്ള ആളൊന്നുമല്ല സംയുക്ത. നമ്മള്‍ വിചാരിക്കുന്നതു പോലുള്ള ഒരു കുട്ടിയല്ല ചിന്നു. ആ കുട്ടിയുടെ ഒരു നന്മയൊക്കെ വേറെയാണ്.”

”എന്റെ വീട്ടിലെ കുട്ടിയായത് കൊണ്ട് പറയുകയല്ല, നിറകുടം തുളുമ്പില്ല എന്നൊക്കെ പറയുന്നതു പോലെയാണ്. അത് സംയുക്തയുടെ അഭിമുഖം കണ്ടാല്‍ മനസിലാവുമല്ലോ. നല്ല വിവരമുള്ള കുട്ടിയാണ്. ഒരുപാട് പുസ്തകം വായിക്കുന്ന ആളാണ്. യോഗയെ കുറിച്ചൊക്കെ നല്ല വിവരത്തോടെ സംസാരിക്കും.”

”ഒരു പ്രത്യേകതരം കുട്ടിയാണ്. ചിലപ്പോള്‍ ബിജു ചോദിക്കും, ആ കഥ കേട്ടില്ലേ എങ്ങനെയുണ്ട്? നീ ചെയ്യുന്നുണ്ടോ? ഏയ് ഇല്ല ബിജുവേട്ടാ.. എനിക്ക് മടിയാവുന്നു എന്നൊക്കെ പറയും. സംയുക്തയും ബിജുവിനെയും ഒന്നിച്ചുകണ്ടാല്‍ എന്തൊരു പോസിറ്റീവ് ആണെന്ന് അറിയാമോ? ഒരുപാട് സ്‌നേഹമുള്ള കപ്പിള്‍സാണ്” എന്നാണ് ഊര്‍മിള ഉണ്ണി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക