'ഉണ്ണി എന്ന പേരിനല്ലാതെ ഞാന്‍ റിയാക്ട് ചെയ്തില്ല'; തന്റെ ആദ്യത്തെ പേരുകള്‍ പറഞ്ഞ് ഉണ്ണി മുകുന്ദന്‍, കമന്റുമായി പിഷാരടി

‘മാളികപ്പുറം’ സിനിമയുടെ ഗംഭീര വിജയത്തെ തുടര്‍ന്ന് തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി കൃഷ്ണന്‍ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യത്തെ പേര്. ഉണ്ണി കൃഷ്ണന്‍ എന്ന പേരില്‍ നിന്നും ഉണ്ണി മുകുന്ദന്‍ എന്ന പേരിലേക്ക് മാറിയതിനെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമയില്‍ നായകനായി വരികയാണെങ്കില്‍ ഉണ്ണി കൃഷ്ണന്‍ എന്ന പേരിന് ഒരു പഞ്ചില്ലായ്മയുണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെ പല പേരുകളും പരീക്ഷിച്ചു. അതിനിടയില്‍ അഭയ രാജ് എന്നൊരു പേരിടാനും ഏകദേശം തീരുമാനം ആയിരുന്നു. പൃഥ്വിരാജ് എന്ന പേര് ഹിറ്റാണല്ലോ അത് ഉദ്ദേശിച്ചാണ് അഭയ രാജിലേക്ക് എത്തിയത്.

ബാബു ജനാര്‍ദ്ദനന്‍ സാറാണ് പേര് മാറ്റുന്ന കാര്യം ഇങ്ങനെ പറഞ്ഞത്. അഭയ രാജ് എന്നൊക്കെ പേര് കണ്ടെത്തിയെങ്കിലും ഉണ്ണി എന്ന പേരിനല്ലാതെ മറ്റൊന്നിനും തനിക്ക് റിയാക്ട് ചെയ്യാന്‍ പറ്റുന്നില്ല. അപ്പോള്‍ അദ്ദേഹം ചോദിച്ചു അച്ഛന്റെ പേര് എന്താണെന്ന്, മുകുന്ദന്‍ എന്ന് താന്‍ പറഞ്ഞു.

അങ്ങനെയാണ് ഉണ്ണി മുകുന്ദന്‍ എന്ന് മാറ്റാമെന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പേര് പരിണമിച്ചതിനെ കുറിച്ചുള്ള ഉണ്ണിയുടെ കഥകേട്ട് നടന്‍ രമേഷ് പിഷാരടി തമാശ രൂപേണ പറഞ്ഞത് അഭയ രാജ് എന്ന പേര് നീ ഇട്ടിരുന്നെങ്കില്‍ രക്ഷപ്പെട്ട് പോയേനെ എന്നാണ്.

അതേസമയം, ഡിസംബര്‍ 30ന് ആണ് മാളികപ്പുറം റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 50 കോടി നേടിയ ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. ജനുവരി 26നാണ് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം മാളികപ്പുറം റിലീസ് ചെയ്യുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക