'അയ്യയ്യോ ആ കിളവി ഒന്നും വേണ്ട' എന്നാണ് ആ പ്രമുഖ സ്ത്രീ എന്നെക്കണ്ട് പറഞ്ഞത്..: ഉമ നായര്‍

തന്റെ പ്രായത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചും തന്നെ അധിക്ഷേപിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞ് മിനിസ്‌ക്രീന്‍ താരം ഉമ നായര്‍. ‘വാനമ്പാടി’ എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉമ നായര്‍. തന്നെ പലരും അമ്മൂമ്മ, കിളവി എന്നൊക്കെയാണ് വിളിക്കുന്നത് എന്നാണ് ഉമ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഭയങ്കര മോശമായ കമന്റുകള്‍ കാണാം, അമ്മൂമ്മ, കിളവി എന്നൊക്കെ പറഞ്ഞ്. ഇതൊന്നും തന്നെ ബാധിക്കില്ല. തന്റെ പ്രായത്തിന് രണ്ടോ മൂന്നോ വയസ് വ്യത്യാസമുള്ളവരുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. അതില്‍ വേദനയുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒന്നുമില്ല.

താന്‍ വളരെ ഹാപ്പി ആയാണ് അഭിനയിക്കുന്നത്. പക്ഷെ ജനങ്ങള്‍ നമ്മളെ കാണുന്നത് 55 വയസ് ഒക്കെയുള്ള പ്രായമുള്ള മധ്യവയസ്‌കയായ സ്ത്രീ ആയാണ്. അതില്‍ ചിലപ്പോള്‍ തനിക്ക് ചിരി വരും. ഒരിക്കല്‍ ഉദ്ഘാടനത്തിന് വേണ്ടി പ്രമുഖ സ്ത്രീ വിളിച്ചിരുന്നു, അപ്പോള്‍ സുഹൃത്ത് തന്റെ പേര് പറഞ്ഞു.

‘അയ്യയ്യോ ആ കിളവി ഒന്നും വേണ്ട’ എന്നാണ് അവര്‍ പറഞ്ഞത്. ആ പറഞ്ഞ സ്ത്രീക്ക് 55 വയസ്സാണ് എന്നാണ് ഉമ നായര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സീരിയലില്‍ അഭിനയിക്കുന്നതില്‍ താന്‍ സന്തോഷവതിയാണെന്നും സീരിയല്‍ ബോര്‍ ആണെന്ന് പറയുന്നവരും അത് ആസ്വദിക്കുന്നുണ്ട് എന്നാണ് ഉമ പറയുന്നത്.

സീരിയലില്‍ താന്‍ ഹാപ്പിയാണ്. ലക്ഷങ്ങളില്‍ ഒരാളായി തനിക്ക് തുടരാന്‍ കഴിയുന്നത് സീരിയലിലൂടെ ആണല്ലോ. ഫാമിലിയെ താന്‍ മുന്നോട്ട് കൊണ്ടു പോവുന്നത് സീരിയല്‍ കൊണ്ടാണ്. കാണുന്നവരില്‍ എന്ത് ബോറാണ് എന്ന് പറയുന്നവരുണ്ട്. അത് ആസ്വദിക്കുന്നവരും ഉണ്ട് എന്നാണ് ഉമ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക