എട്ട് ഒമ്പത് ദിവസം അച്ഛന്റെ മൃതദേഹവുമായി വെള്ളം ഇറങ്ങുന്നതും കാത്ത് ഞങ്ങള്‍ ഇരുന്നു.. 'ഉള്ളൊഴുക്ക്' സ്വന്തം ജീവിതം: ക്രിസ്റ്റോ ടോമി

സംവിധായകന്‍ ക്രിസ്‌റ്റോ ടോമിയുടെ തന്നെ ജീവിതാനുഭവമാണ് ‘ഉള്ളൊഴുക്ക്’ എന്ന സിനിമയായി എത്തിക്കാന്‍ ഒരുങ്ങുന്നത്. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം, 2018ല്‍ ആമിര്‍ ഖാന്‍, രാജ്കുമാര്‍ ഹിരാനി എന്നിവര്‍ ജൂറികളായ സിനിസ്ഥാന്‍ ഇന്ത്യ എന്ന തിരക്കഥ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥയാണ്.

ഉള്ളൊഴുക്ക് എന്ന കഥ സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഒരു അനുഭവമാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് ക്രിസ്റ്റോ ടോമി ഇപ്പോള്‍. ”എന്റെ അമ്മയുടെ വീട് കുട്ടനാടാണ്. അവിടെ എല്ലാ വര്‍ഷവും വെള്ളം പൊങ്ങും. 2005ല്‍ വെള്ളപ്പൊക്ക സമയത്ത് ഞാന്‍ അവിടെ ഉണ്ട്.”

”അന്നാണ് എന്റെ അച്ചാച്ചന്‍ മരിക്കുന്നത്. ഞങ്ങള്‍ എട്ട് ഒമ്പത് ദിവസം മൃതദേഹവുമായി വെള്ളം ഇറങ്ങുന്നതും കാത്തിരുന്നു. അതില്‍ നിന്നാണ് ഈ സിനിമയുടെ ആ കഥ തന്നെ ജനിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ ഞാന്‍ കണ്ടതും കേട്ടതുമായ പല കഥകളും മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്നു.”

”എന്നാല്‍ ഒരു വ്യക്തിയെ മാത്രം ആസ്പദമാക്കി എഴുതിയ കഥയല്ല ഇത്” എന്നാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്‌റ്റോ ടോമി പ്രതികരിച്ചത്. അതേസമയം, ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണല്‍ ടാഗ് ലൈന്‍.

ജൂണ്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

എന്നാല്‍ വെള്ളം കുറയാന്‍ വേണ്ടി അവര്‍ കാത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക