സുതാര്യമായ വെള്ളവസ്ത്രം അണിഞ്ഞ് മഴയത്ത് നില്‍ക്കണമെന്ന് സംവിധായകന്‍, ഒറ്റ മറുപടി കൊണ്ട് മിണ്ടാതായെന്ന് ട്വിങ്കിള്‍

മുമ്പൊരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ച് മനസ്സുതുറന്ന് നടി ട്വിങ്കിള്‍ ഖന്ന. അയാള്‍ തന്നോട്് അയാള്‍ മന്ദാകിനിയെ പോലെ ആ രംഗം ചെയ്യാന്‍ പറഞ്ഞുവെന്നും എതിര്‍ത്തതോടെ പിന്നീട് ഒരിക്കലും തന്നോട് സംസാരിച്ചിട്ടില്ലെന്നുമാണ് ട്വിങ്കിള്‍ പറയുന്നത്.

ഞാനൊരു വെള്ള കുര്‍ത്തിയായിരുന്നു ആ സീനില്‍ ധരിച്ചിരുന്നത്. മഴയത്തുള്ള പാട്ടിനായി തയ്യാറെടുക്കുന്ന സമയത്ത് ഗുരു ദത്തിനെ പോലെ ദേഹത്ത് ഷാളും ചുറ്റി സംവിധായകന്‍ എന്റെ അടുത്ത് വന്നു. ഞാന്‍ നിങ്ങളോട് മന്ദാകിനിയെ പോലെ ചെയ്യാന്‍ പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എന്റെ മറുപടി രണ്ട് കാര്യങ്ങളാണ്. ആദ്യത്തേത് നോ എന്നായിരിക്കും. രണ്ടാമത് നിങ്ങള്‍ രാജ് കപൂറല്ലെന്നും” ട്വിങ്കിള്‍ പറയുന്നു.

ബോളിവുഡിലെ ഗ്ലാമറസ് നായികമാരില്‍ ഒരാളാണ് മന്ദാകിനി. മഴയത്ത് വെള്ള സുതാര്യമായ വസ്ത്രം അണിഞ്ഞുള്ള നൃത്തമാണ് മന്ദാകിനിയെ ശ്രദ്ധേയയാക്കിയത്. അതുപോലെ ചെയ്യാനായിരുന്നു സംവിധായകന്‍ ട്വിങ്കിളിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ തന്റെ മറുപടി കേട്ടതോടെ ആ സംവിധായകന്‍ പിന്നീട് തന്നോട് സംസാരിക്കാതായെന്നും പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ അഭിനയിപ്പിച്ചില്ലെന്നും ട്വിങ്കിള്‍ പറയുന്നു. എത്ര മോശം അവസ്ഥയാണതെങ്കിലും അവനവന് വേണ്ടി ശബ്ദമുയര്‍ത്തുക എന്നത് കടമയാണെന്നാണ് ട്വിങ്കിള്‍ പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു