ട്രോളുകൾ എനിക്ക് വിഷയമല്ല, പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്; ദേഹത്ത് അടിക്കാറില്ല മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളത് ; രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണുവിന് അവതാരക ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ അവസാന നിമിഷത്തെ വസ്ത്രങ്ങളിലെ മണം പെർഫ്യൂമാക്കി നൽകിയത് ഏറെ ചർച്ചയായിരുന്നു. അപകട സമയത്ത് സുധി ധരിച്ച വസ്ത്രത്തിലെ മണമായിരുന്നു രേണുവിന്റെ ആഗ്രഹപ്രകാരം ലക്ഷ്മി നക്ഷ്ത്ര പെർഫ്യൂമാക്കി മാറ്റിയത്.

രേണുവിനെ വിമർശിച്ചു കൊണ്ടെത്തുന്ന കമന്റുകളിൽ ഈ പെർഫ്യൂമിനെ കുറിച്ചുള്ള ട്രോളുകളും എത്താറുണ്ട്. ഈ പെർഫ്യൂം ദേഹത്ത് അടിക്കാറില്ലെന്നും മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്ന് ധരിച്ച വസ്ത്രം ഇന്നും അത് പോലെ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് രേണു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്. കളഞ്ഞിട്ടില്ല. സുധി ചേട്ടൻ മടക്കിയ മടക്ക് പോലും അങ്ങനെ തന്നെയുണ്ട്. ഏട്ടൻ മടക്കുന്ന രീതിയുണ്ട്. പാന്റിന്റെ അടിയിലും ഒരു മടക്കുണ്ട്. അതും അത് പോലെ വെച്ചിട്ടുണ്ട്. ഞാൻ അവസാനമായി കണ്ടപ്പോൾ ഇട്ട ഡ്രസ് അതാണ്. ഫ്ലവേഴ്സ് ആണ് ഡ്രസ് ഏൽപ്പിച്ചത്. ബാ​ഗുമുണ്ടായിരുന്നു. ബാ​ഗിനകത്ത് മുഴുവൻ ചോരയായിരുന്നു. ഇപ്പോഴും ആ ചോരക്കറ കളഞ്ഞിട്ടില്ല.

ട്രോളുകൾ എനിക്ക് വിഷയമല്ല. അത് കണ്ട് ചിരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സുധി ചേട്ടന്റെ മണം ഇഷ്ടമല്ലെന്ന് പറഞ്ഞ് കുറേ വ്ലോ​ഗർമാർ കുറ്റപ്പെടുത്തി. ഈ പറയുന്ന ഏതെങ്കിലും ഒരുത്തൻ വന്നാൽ പെർഫ്യൂം മണപ്പിച്ച് കാണിക്കാം. സു​ഗന്ധമാണോ അല്ലയോ എന്ന് നീയൊക്കെ തന്നെ പറ. സ്ക്രീനിന്റെ പുറകെയിരുന്ന് നീയൊക്കെ എന്നെ കൊണ്ട് പറയുന്നുണ്ടല്ലോ. നീയൊക്കെ നേരിട്ട് വാ. സുധീ ലയത്തിൽ ആർക്കും സ്വാ​ഗതം.

ഞാൻ ജീവനോടെയുള്ള കാലത്തോളം ഇത് ഇവിടെ തന്നെയുണ്ടാകും. എന്റെ മരണ ശേഷം എന്താകുമെന്ന് എനിക്കറിയില്ല. ആര് വന്നാലും പെർഫ്യൂം ഞാൻ കാണിച്ച് തരാം. പക്ഷെ ആരുടെയും കയ്യിൽ തരുന്നതിനോട് താൽപര്യമില്ല. എന്റെ കയ്യിൽ തന്നെ ഇരിക്കേണ്ടതാണ്. എന്റെ ഭർത്താവിന്റെ ഓർമയാണ്. അത് കൊണ്ടാണ് ഞാൻ ആരുടയെയും കയ്യിൽ പോലും കൊടുക്കാത്തതെന്നുമാണ് രേണു സുധി പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം