ട്രോളുകൾ എനിക്ക് വിഷയമല്ല, പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്; ദേഹത്ത് അടിക്കാറില്ല മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളത് ; രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണുവിന് അവതാരക ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ അവസാന നിമിഷത്തെ വസ്ത്രങ്ങളിലെ മണം പെർഫ്യൂമാക്കി നൽകിയത് ഏറെ ചർച്ചയായിരുന്നു. അപകട സമയത്ത് സുധി ധരിച്ച വസ്ത്രത്തിലെ മണമായിരുന്നു രേണുവിന്റെ ആഗ്രഹപ്രകാരം ലക്ഷ്മി നക്ഷ്ത്ര പെർഫ്യൂമാക്കി മാറ്റിയത്.

രേണുവിനെ വിമർശിച്ചു കൊണ്ടെത്തുന്ന കമന്റുകളിൽ ഈ പെർഫ്യൂമിനെ കുറിച്ചുള്ള ട്രോളുകളും എത്താറുണ്ട്. ഈ പെർഫ്യൂം ദേഹത്ത് അടിക്കാറില്ലെന്നും മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്ന് ധരിച്ച വസ്ത്രം ഇന്നും അത് പോലെ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് രേണു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്. കളഞ്ഞിട്ടില്ല. സുധി ചേട്ടൻ മടക്കിയ മടക്ക് പോലും അങ്ങനെ തന്നെയുണ്ട്. ഏട്ടൻ മടക്കുന്ന രീതിയുണ്ട്. പാന്റിന്റെ അടിയിലും ഒരു മടക്കുണ്ട്. അതും അത് പോലെ വെച്ചിട്ടുണ്ട്. ഞാൻ അവസാനമായി കണ്ടപ്പോൾ ഇട്ട ഡ്രസ് അതാണ്. ഫ്ലവേഴ്സ് ആണ് ഡ്രസ് ഏൽപ്പിച്ചത്. ബാ​ഗുമുണ്ടായിരുന്നു. ബാ​ഗിനകത്ത് മുഴുവൻ ചോരയായിരുന്നു. ഇപ്പോഴും ആ ചോരക്കറ കളഞ്ഞിട്ടില്ല.

ട്രോളുകൾ എനിക്ക് വിഷയമല്ല. അത് കണ്ട് ചിരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സുധി ചേട്ടന്റെ മണം ഇഷ്ടമല്ലെന്ന് പറഞ്ഞ് കുറേ വ്ലോ​ഗർമാർ കുറ്റപ്പെടുത്തി. ഈ പറയുന്ന ഏതെങ്കിലും ഒരുത്തൻ വന്നാൽ പെർഫ്യൂം മണപ്പിച്ച് കാണിക്കാം. സു​ഗന്ധമാണോ അല്ലയോ എന്ന് നീയൊക്കെ തന്നെ പറ. സ്ക്രീനിന്റെ പുറകെയിരുന്ന് നീയൊക്കെ എന്നെ കൊണ്ട് പറയുന്നുണ്ടല്ലോ. നീയൊക്കെ നേരിട്ട് വാ. സുധീ ലയത്തിൽ ആർക്കും സ്വാ​ഗതം.

ഞാൻ ജീവനോടെയുള്ള കാലത്തോളം ഇത് ഇവിടെ തന്നെയുണ്ടാകും. എന്റെ മരണ ശേഷം എന്താകുമെന്ന് എനിക്കറിയില്ല. ആര് വന്നാലും പെർഫ്യൂം ഞാൻ കാണിച്ച് തരാം. പക്ഷെ ആരുടെയും കയ്യിൽ തരുന്നതിനോട് താൽപര്യമില്ല. എന്റെ കയ്യിൽ തന്നെ ഇരിക്കേണ്ടതാണ്. എന്റെ ഭർത്താവിന്റെ ഓർമയാണ്. അത് കൊണ്ടാണ് ഞാൻ ആരുടയെയും കയ്യിൽ പോലും കൊടുക്കാത്തതെന്നുമാണ് രേണു സുധി പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ