ഇൻഡസ്ട്രി ഹിറ്റ് ആയതുകൊണ്ടല്ല മാർട്ടിൻ സ്കോർസെസെ ആ മലയാള ചിത്രത്തെ കുറിച്ച് പോസ്റ്റ് ഇട്ടത്: ടൊവിനോ തോമസ്

തിയേറ്റർ കളക്ഷൻ നേടി വിജയിക്കുക എന്നതല്ല ഒരു സിനിമയുടെ മൂല്യം നിർണ്ണയിക്കുന്നത് എന്ന് ടൊവിനോ തോമസ്. മാർട്ടിൻ സ്കോർസെസെ എന്ന വിഖ്യാത സംവിധായകൻ ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘കുമ്മാട്ടി’ എന്ന മലയാള ചിത്രത്തെ കുറിച്ച് പോസ്റ്റ് ചെയ്തത് അത് ഇൻഡസ്ട്രി ഹിറ്റ് ആയതുകൊണ്ടല്ല എന്നും ടൊവിനോ പറയുന്നു.

കുമ്മാട്ടിയുടെ റീമാസ്റ്റേർഡ് വേർഷൻ റിലീസ് ചെയ്തത് മാർട്ടിൻ സ്കോർസെസെ ആയിരുന്നു. ഇത്തരമൊരു കാര്യത്തെ കുറച്ചുകൂടെ വിശാലമായ രീതിയിലാണ് താൻ കാണുന്നതെന്നും ടൊവിനോ പറയുന്നു.

“സിനിമയുടെ റെലവൻസിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു ഉദാഹരണം പറയാം. ഇവിടെ ഏറ്റവും കൂടുതൽ ഹിറ്റായ, തിയേറ്ററിൽ ഓടി കളക്ഷൻ നേടിയ സിനിമയൊന്നുമല്ല അരവിന്ദൻ എന്ന ഗ്രേറ്റ് സംവിധായകൻ ചെയ്‌ത കുമ്മാട്ടി എന്ന സിനിമ.

ആ വർഷം ഇറങ്ങി വലിയ വിജയമായ, തിയേറ്ററിൽ നിറഞ്ഞോടിയ സിനിമകളെ കുറിച്ചൊന്നുമല്ല മാർട്ടിൻ സ്കോർസെസെ ഈ കഴിഞ്ഞ വർഷം ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത്. അദ്ദേഹം പോസ്റ്റ് ഇട്ടത് അരവിന്ദൻ്റെ കുമ്മാട്ടി എന്ന ചിത്രത്തെ കുറിച്ചാണ്.

ആ സിനിമയുടെ റീമാസ്റ്റേർഡ് വേർഷൻ അവതരിപ്പിക്കുന്നത് അദ്ദേഹം തൻ്റെ പോസ്റ്റിലൂടെയാണ്. അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച സംവിധാകരിൽ ഒരാളാണ്.കുമ്മാട്ടിയുടെ കൂടെ ഇറങ്ങിയ കുറേ സിനിമകൾ ഉണ്ടല്ലോ, തിയേറ്ററിൽ വലിയ വിജയമായ ചിത്രങ്ങൾ ഉണ്ടല്ലോ. അപ്പോൾ തിയേറ്ററിൽ ഓടുന്നതല്ല ഒരു സിനിമയുടെ നിലവാരത്തിൻ്റെ മാനദണ്ഡം.

കുമ്മാട്ടി തിയേറ്ററിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആയത് കൊണ്ടല്ല അദ്ദേഹം ആ സിനിമയെക്കുറിച്ച് പോസ്റ്റ് ഇട്ടത്. അതിനെ ഞാൻ കുറച്ചൂടെ വിശാലമായാണ് കാണുന്നത്.” എന്നാണ് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക