ആരും വിളിക്കാതെ പോകാന്‍ പറ്റുന്ന ഏകവീട് മരണവീടായിരുന്നു, വെള്ളപ്പൊക്കം നാടിനെ കശക്കിയെറിയും വരെ: ടിനി ടോം

ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാകണമെന്നു വരുന്നത് കഷ്ടമാണെന്ന് നടന്‍ ടിനി ടോം. വെള്ളപ്പൊക്കം മണ്ണിലെയും മനസിലെയും അതിര്‍ത്തികള്‍ ഇല്ലാതാക്കിയെന്നും വീട്ടിലേക്ക് ആരെങ്കിലും കടന്നുവരാന്‍ കൊതിച്ച ദിവസങ്ങളാണ് പ്രളയ കാലത്തേതെന്നും ടിനി ടോം പറയുന്നു. മെട്രോ മനോരമയില്‍ പങ്കുവെച്ച പ്രളയ ഓര്‍മകുറിപ്പിലാണ് ടിനു ഇക്കാര്യം പരഞ്ഞത്.

“ആരും വിളിക്കാതെ പോകാന്‍ പറ്റുന്ന ഏകവീട് മരണവീടായിരുന്നു, വെള്ളപ്പൊക്കം നാടിനെ കശക്കിയെറിയും വരെ. വെള്ളപ്പൊക്കം മണ്ണിലെയും മനസിലെയും അതിര്‍ത്തികള്‍ ഇല്ലാതാക്കി. ആലുവ മുതിരപ്പാടത്തെ എന്റെ വീടിന്റെ മതിലിനു മുകളിലായിരുന്നു വെള്ളം. വീട്ടിലേക്ക് ആരെങ്കിലുമൊക്കെ കടന്നുവരാന്‍ കൊതിച്ച ദിവസങ്ങള്‍. പ്രളയക്കെടുതി നേരിടാന്‍ നാം കാഴ്ച്ചവെച്ച അസാധാരണമായ കെട്ടുറപ്പ് പക്ഷേ, ജലത്തിനൊപ്പം വാര്‍ന്നു പോയി. ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വീണ്ടും തമ്മിലടിച്ചു.

“ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാകണമെന്നു വരുന്നത് കഷ്ടമാണ്. പ്രളയം യഥാര്‍ത്ഥ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിച്ചു തന്നു. പ്രതീക്ഷിക്കാത്ത ഒരുപാട് പേര്‍ വന്നു. കണ്ണൂരില്‍ നിന്ന് ആവശ്യ സാധനങ്ങളുമായി എത്തിയവരാണ് എന്റെ വീട് വൃത്തിയാക്കിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലേക്കു വീണ്ടും മനസ് തിരിക്കേണ്ട സമയമായി.” ടിനി ടോം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ