രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു: ഫൈനല്‍സിലെ കഥാപാത്രത്തെ കുറിച്ച് ടിനി ടോം

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ പി ആര്‍ അരുണ്‍ ഒരുക്കിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. കട്ടപ്പനയിലേക്കൊരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കാണുന്ന വര്‍ഗീസ് മാഷിന്റെയും മകള്‍ ആലീസിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ ടിനി ടോമും പ്രശംസ പിടിച്ചു പറ്റുന്നു. ചിത്രത്തില്‍ രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നാണ് ടിനി പറയുന്നത്.

“ഫൈനല്‍സില്‍ കഥാപാത്രത്തിന്റെ രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിലെ ചെറുപ്പകാലവും പ്രായമായ കാലവും തനിമ ചോരാതെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പ്രായമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് കൂടുതല്‍ ശ്രമകരമായ ജോലി. അത് വിജയിക്കുമ്പോഴാണ് ഒരു നടന്‍ എന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ സന്തോഷം തോന്നുന്നത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

സുരാജ് കൂടെയുള്ളത് വളരെ ഗുണകരമായിരുന്നെന്നും ടിനി പറയുന്നു. “പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്ത് ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു. എന്റെ പോരായ്മകള്‍ സുരാജും സുരാജിന്റെ പോരായ്മകള്‍ ഞാനും ചൂണ്ടിക്കാട്ടിയാണ് കഥാപാത്രത്തെ നന്നാക്കാന്‍ ശ്രമിച്ചത്. ചിത്രത്തില്‍ ഇത് വളരെ ഗുണകരമായിട്ടുണ്ടെന്നാണ് കരുതുന്നത്.” ടിനി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക