മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും ബാലയ്ക്ക് ഇഷ്ടമല്ല, അതാണ് അവന്റെ പ്രശ്‌നം: ടിനി ടോം

ബാലയെ തളര്‍ത്തിയത് ട്രോളുകളോ തങ്ങള്‍ അനുകരിച്ചതോ അല്ലെന്ന് നടന്‍ ടിനി ടോം. തങ്ങള്‍ ബാലയെ അനുകരിച്ചത് ആദ്യം അവനെ വേദനിപ്പിച്ചെങ്കിലും പിന്നീട് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മകളെ ബാധിക്കുന്ന വിഷയങ്ങളാണ് നടനെ തളര്‍ത്തുന്നത് എന്നാണ് ടിനി ടോം പറയുന്നത്.

ബാലയ്ക്ക് ആദ്യം കുറച്ച് വിഷമം ഉണ്ടായിരുന്നു. കാരണം എന്താണ് അവനെ പറഞ്ഞതെന്ന് അവന് കൃത്യമായിട്ട് ഒരു ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ അത് സ്പോര്‍ട്ടീവായാണ് എടുത്തത്. രണ്ടു ദിവസം മുമ്പ് തങ്ങള്‍ കെട്ടിപിടിച്ച് ഒരു യാത്ര പോയി വന്നതേയുള്ളു. ഇതൊന്നും അല്ല, അവനെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്.

ആ കാര്യത്തില്‍ ഒരുപക്ഷെ താനും പിഷാരടിയുമൊക്കെ അവന്റെ കൂടെ തന്നെ നില്‍ക്കും. അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതാണ് കുറച്ചെങ്കിലും അവനെ തളര്‍ത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് അവനില്‍ എന്തെങ്കിലും തളര്‍ച്ച തോന്നുണ്ടെങ്കില്‍ അതിന് കാരണക്കാരായ ചില ആളുകളുണ്ട്.

അവരെ നമ്മള്‍ ചോദ്യം ചെയ്യും. താന്‍ അങ്ങനെയൊക്കെ നില്‍ക്കുന്ന ഒരാളാണ്. അവന്‍ പറഞ്ഞ അവനെ വിഷമിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാല്‍, അവന്റെ മുന്‍ ചരിത്രമൊന്നും അവന് പ്രശ്‌നമല്ല. പക്ഷെ അവന്റെ മകളെ ബാധിക്കുന്ന എന്തും അവനെയും ബാധിക്കും. അത് അവന്റെയും കൂടെ മകളാണ്.

ആ മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും അവന് ഇഷ്ടമല്ല. അതിന് ആര്‍ക്കും അവകാശമില്ല. അതിന് താന്‍ അവന്റെ കൂടെ നിക്കും എന്നാണ് ടിനി ടോം പറയുന്നത്. ബാലയുടെയും ആദ്യ ഭാര്യ അമൃത സുരേഷിന്റെയും മകളായ അവന്തികയെ കുറിച്ചാണ് ടിനി ടോം സംസാരിച്ചത്. നിലവില്‍ അമൃതയ്ക്കും ഗോപി സുന്ദറിനും ഒപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക താമസിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ