മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും ബാലയ്ക്ക് ഇഷ്ടമല്ല, അതാണ് അവന്റെ പ്രശ്‌നം: ടിനി ടോം

ബാലയെ തളര്‍ത്തിയത് ട്രോളുകളോ തങ്ങള്‍ അനുകരിച്ചതോ അല്ലെന്ന് നടന്‍ ടിനി ടോം. തങ്ങള്‍ ബാലയെ അനുകരിച്ചത് ആദ്യം അവനെ വേദനിപ്പിച്ചെങ്കിലും പിന്നീട് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മകളെ ബാധിക്കുന്ന വിഷയങ്ങളാണ് നടനെ തളര്‍ത്തുന്നത് എന്നാണ് ടിനി ടോം പറയുന്നത്.

ബാലയ്ക്ക് ആദ്യം കുറച്ച് വിഷമം ഉണ്ടായിരുന്നു. കാരണം എന്താണ് അവനെ പറഞ്ഞതെന്ന് അവന് കൃത്യമായിട്ട് ഒരു ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ അത് സ്പോര്‍ട്ടീവായാണ് എടുത്തത്. രണ്ടു ദിവസം മുമ്പ് തങ്ങള്‍ കെട്ടിപിടിച്ച് ഒരു യാത്ര പോയി വന്നതേയുള്ളു. ഇതൊന്നും അല്ല, അവനെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്.

ആ കാര്യത്തില്‍ ഒരുപക്ഷെ താനും പിഷാരടിയുമൊക്കെ അവന്റെ കൂടെ തന്നെ നില്‍ക്കും. അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതാണ് കുറച്ചെങ്കിലും അവനെ തളര്‍ത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് അവനില്‍ എന്തെങ്കിലും തളര്‍ച്ച തോന്നുണ്ടെങ്കില്‍ അതിന് കാരണക്കാരായ ചില ആളുകളുണ്ട്.

അവരെ നമ്മള്‍ ചോദ്യം ചെയ്യും. താന്‍ അങ്ങനെയൊക്കെ നില്‍ക്കുന്ന ഒരാളാണ്. അവന്‍ പറഞ്ഞ അവനെ വിഷമിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാല്‍, അവന്റെ മുന്‍ ചരിത്രമൊന്നും അവന് പ്രശ്‌നമല്ല. പക്ഷെ അവന്റെ മകളെ ബാധിക്കുന്ന എന്തും അവനെയും ബാധിക്കും. അത് അവന്റെയും കൂടെ മകളാണ്.

ആ മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും അവന് ഇഷ്ടമല്ല. അതിന് ആര്‍ക്കും അവകാശമില്ല. അതിന് താന്‍ അവന്റെ കൂടെ നിക്കും എന്നാണ് ടിനി ടോം പറയുന്നത്. ബാലയുടെയും ആദ്യ ഭാര്യ അമൃത സുരേഷിന്റെയും മകളായ അവന്തികയെ കുറിച്ചാണ് ടിനി ടോം സംസാരിച്ചത്. നിലവില്‍ അമൃതയ്ക്കും ഗോപി സുന്ദറിനും ഒപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക താമസിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി