കേരളത്തിൽ സ്‌പർദ്ധയുടെ ചരിത്രമുണ്ടായിട്ടില്ല; ഇവിടെയുള്ള ലെഫ്റ്റ് സത്യത്തിൽ റൈറ്റ് വിങ്ങാണ്; പ്രതികരണവുമായി മുരളി ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ എന്തുകൊണ്ടാണ് ബിജെപി അധികാരത്തിൽ വരാത്തത് എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

കേരളത്തിൽ സ്പർദ്ധയുടെ ചരിത്രമില്ലാത്തതുകൊണ്ടാണ് ബിജെപി അധികാരത്തിൽ വരാത്തത് എന്നാണ് മുരളി ഗോപി പറയുന്നത്. കൂടാതെ കേരളത്തിൽ ഇപ്പോഴുള്ള ലെഫ്റ്റ് വിങ് യഥാർത്ഥത്തിൽ റൈറ്റ് വിങ് ആണെന്നാണ് മുരളി ഗോപി പറയുന്നത്.

“കേരളത്തിൽ സ്‌പർദ്ധയുടെ ചരിത്രമുണ്ടായിട്ടില്ല. മത സംഘർഷങ്ങൾക്ക് അനുകൂലമായ സ്ഥലവുമല്ല ഇത്. അങ്ങനെയുള്ള സ്ഥലത്ത് എത്രത്തോളം ഈ വർഗീയത വിൽക്കാൻ നോക്കിയാലും വിൽക്കപ്പെടില്ല. ഹിന്ദു- മുസ്ലിം വിഭാഗീയത എത്ര കണ്ട് ഉണ്ടാക്കാൻ നോക്കിയാലും ഈ മണ്ണിൽ അത് വിലപ്പോകില്ല.

പക്ഷേ ഇതിനെപ്പറ്റി തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നാൽ അങ്ങനെയൊരു സംഘർഷം ഇവിടെയുണ്ടാക്കാൻ പറ്റും. അതാണ് ഏറ്റവും അപകടകരം. ഇപ്പോഴത്തെ അവസ്ഥയിൽ ആ സ്‌പർധ കൂടുന്നുണ്ട്. അതിനെ തടയാൻ ഇവിടെ ലെഫ്റ്റ് വിങ് ഉള്ളതുകൊണ്ടാണ് അതൊന്നും ഉണ്ടാകാതെയിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഇപ്പോഴത്തെ അവസ്ഥയിൽ എൻ്റെ അഭിപ്രായത്തിൽ ഇവിടെയൊരു ലെഫ്റ്റ് വിങ് ഇല്ല. ഇപ്പോഴുള്ള ലെഫ്റ്റ് വിങ് എന്നു പറയുന്നത് സത്യത്തിൽ റൈറ്റ് വിങ്ങാണ്. മറ്റൊരു യൂണിറ്റിലുള്ള റൈറ്റ് വിങ്ങാണെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂ. റൈറ്റ് വിങ്ങിൻ്റെ എല്ലാ ടെൻഡൻസിയും കാണിക്കുന്ന ലെഫ്റ്റ് വിങ്ങാണ് ഇവിടെയുള്ളത്.” എന്നാണ് ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കവെ മുരളി ഗോപി പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം