'കല്യാണം കഴിച്ചതോടെ സിനിമയിൽ ഞാൻ സേഫ് ആയെന്ന് കണ്ടെത്തുന്നവരുണ്ട്, അത് ഞാൻ അംഗീകരിക്കില്ല'; റിമ കല്ലിങ്കൽ

കല്യാണം കഴിച്ചതോടെ സിനിമയിൽ താൻ സേഫ് ആയെന്ന് കരുതുന്നത് അംഗീകരിക്കില്ലെന്ന് റിമ കല്ലിങ്കൽ. വനിതയിൽ നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്. സിനിമ എന്ന കരിയർ റിമക്ക് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല എന്നാണോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. കല്യാണം കഴിച്ചതോടെ സിനിമയിൽ ഞാൻ സേഫ് ആയെന്ന് കണ്ടെത്തുന്നവരുണ്ടെന്നും എന്നാൽ അത് താനും ഭർത്താവ് ആഷിക്കും അംഗീകരിക്കില്ല എന്നാണ് റിമ പറയുന്നത്.

സിനിമ തനിക്ക് ഈസി വേ ആയിരുന്നില്ലെന്നും റിമ പറയുന്നു. തന്റെ മേൽ ഒരു അധികാരവും ആഗ്രഹിക്കാത്ത ആളാണ് തന്റെ ഭർത്താവ് ആഷിക് എന്നും ആഷിക്കാണ് തന്നെ സിനിമയിൽ നിലനിർത്തുന്നതെന്നു പറയുന്നത് അവനോടു തന്നെ ചെയ്യുന്ന തെറ്റാണെന്നും റിമ പറയുന്നുണ്ട്. സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് അറിയാത്തവരാണ് ഇതു പറയുന്നതെന്നും റിമ കൂട്ടിച്ചേർത്തു.

അതേസമയം ഒരു മത്സരത്തിലും ഒറ്റയ്ക്ക് പെർഫോം ചെയ്‌ത്‌ സമ്മാനം വാങ്ങാവുന്ന വീട്ടിൽ അല്ല താൻ വളർന്നതെന്നും റിമ പറയുന്നു. യൂത്ത് ഫെസ്‌റ്റിവലിനൊക്കെ എന്നെ ഇടിപിടിച്ചു പങ്കെടുപ്പിക്കാനൊന്നും അറിയാത്ത പാവം അമ്മയാണ് തന്റേതെന്നും അതുകൊണ്ടു തന്നെ സംഘനൃത്തം, ഒപ്പന, തിരുവാതിര ഇങ്ങനെ ഗ്രൂപ്പ് ഐറ്റത്തിലാണു ശ്രദ്ധിച്ചതെന്നും റിമ ഓർമ്മിക്കുന്നു. അതുമാത്രമേ നമ്മളെക്കൊണ്ടു കൂട്ടിയാൽ കൂടൂ എന്ന് കുട്ടിക്കാലത്തെ തിരിച്ചറിഞ്ഞതാണെന്നും റിമ പറയുന്നുണ്ട്.

റിമയുടെ വാക്കുകൾ

സിനിമ എനിക്ക് ‘ഈസി വേ’ അല്ല. കരിയർ തുടങ്ങുന്നതു മുതൽ ഈ നിമിഷം വരെ അങ്ങനെയാണ്. കല്യാണം കഴിച്ചതോടെ സിനിമയിൽ ഞാൻ സേഫ് ആയെന്ന് ‘കണ്ടെത്തുന്നവരുണ്ട്’. അത് ഞാനും ആഷിക്കും അംഗീകരിക്കില്ല. എൻ്റെ മേൽ ഒരു അധികാരവും ആഗ്രഹിക്കാത്ത ആളാണ് ആഷിക്. അപ്പോൾ ആഷിക്കാണ് എന്നെ സിനിമയിൽ നിലനിർത്തുന്നതെന്നു പറയുന്നത് അവനോടു തന്നെ ചെയ്യുന്ന തെറ്റാണ്. സിനിമയിലേക്കുള്ള എൻ്റെ യാത്രയെക്കുറിച്ച് അറിയാത്തവരാണ് ഇതു പറയുന്നത്. ഒരു മത്സരത്തിലും ഒറ്റയ്ക്ക് പെർഫോം ചെയ്‌ത്‌ സമ്മാനം വാങ്ങാവുന്ന വീട്ടിൽ അല്ല ഞാൻ വളർന്നത്. യൂത്ത് ഫെസ്‌റ്റിവലിനൊക്കെ എന്നെ ഇടിപിടിച്ചു പങ്കെടുപ്പിക്കാനൊന്നും അറിയാത്ത പാവം അമ്മയാണ് എന്റെത്. അതുകൊണ്ടു തന്നെ സംഘനൃത്തം, ഒപ്പന, തിരുവാതിര ഇങ്ങനെ ഗ്രൂപ്പ് ഐറ്റത്തിലാണു ശ്രദ്ധിച്ചത്. അതുമാത്രമേ നമ്മളെക്കൊണ്ടു കൂട്ടിയാൽ കൂടൂ എന്ന് കുട്ടിക്കാലത്തെ തിരിച്ചറിഞ്ഞതാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം