'അൻസിബയെ നേരിടാൻ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല, അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത'; ശാരദക്കുട്ടി

‘അമ്മ’ സംഘടനയിൽ വിവാദങ്ങൾ പുകയുമ്പോൾ നടി അൻസിബയെ പിന്തുണച്ച് എഴുത്തുകാരി ശാരദക്കുട്ടി. അൻസിബയെ നേരിടാൻ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ലെന്ന് ശാരദക്കുട്ടി പറയുന്നു. അൻസിബ എന്ന നടി ഒരപകടകാരിയല്ലെന്നും വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആരായാലും അവരിലെ വർഗ്ഗീയവാദികളെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് നമ്മുടേതെന്നും ഈ അപകടകാരികളെ ഒറ്റു കൊടുക്കുന്നത് അവർ പിന്തുടരുന്ന മതവിശ്വാസങ്ങളല്ല, മറിച്ച് അവർ വമിപ്പിക്കുന്ന വിഷമാണ് എന്നും ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അൻസിബ എന്ന നടി അത്തരത്തിൽ ഒരപകടകാരിയല്ല. വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ട്.

A.M.M. A യുടെ ഒരു stage ഷോയിലോ വാർഷികത്തിനോ മറ്റോ കൈകൊട്ടിക്കളിക്ക് വേണ്ടി നടിമാരെല്ലാം കൂടി സ്റ്റേജിൽ കയറാൻ നിൽക്കുമ്പോഴുള്ള ‘പ്രാർഥന’ എന്ന പേരിൽ ഒരു ഐറ്റം കണ്ടപ്പോഴേ തീരുമാനിച്ചതാണ് ആർക്കോവേണ്ടി വർഗ്ഗീയക്കോമരം തുള്ളാൻ കച്ചകെട്ടിയിറങ്ങിയതാണ് മറ്റേ നടിയെന്ന്. എന്തായിരുന്നു Performance !!! മൗലിക ചിന്തയുടെ ഒരു തരി പോലും അവരുടെ വാക്കുകളിലോ പെരുമാറ്റത്തിലോ ഇല്ല. ആകെ മൊത്തം അഭ്യാസങ്ങളാണ്.

ശ്വാസം deep ആയി അകത്തോട്ടെടുത്തും slow ആയി പുറത്തേക്കു വിട്ടും കണ്ണിറുക്കിയടച്ച് പറപറാന്ന് നാമജപം പോലെ എന്തൊക്കെയോ പിറുപിറുത്തും ഇവർ വിഡ്ഢിവേഷം കെട്ടുമ്പോൾ ബീന ആൻ്റ്ണിയും നീന കുറുപ്പും സജിതാ ബേട്ടിയും ചിരി അടക്കാൻ പാടുപെടുന്നത് വീഡിയോയിൽ വ്യക്തമാണ്. വികൃതമായുള്ള ചേഷ്ടകളും ഗോഷ്ഠികളും കൊണ്ട് അവർ കയറിച്ചെല്ലുന്ന ഇടമെല്ലാം ദുർഗന്ധം പരത്തുകയാണ്. ഇത് കേവലം A.M.M.A യുടെ ഒരു ഉൾപ്രശ്‌നം മാത്രമായി കാണുന്നത് വലിയ അപകടമാണ്. ഇവരെങ്ങനെ A.M.M. A യുടെ ഭാരവാഹിസ്ഥാനത്തെത്തി എന്ന് ചിന്തിച്ചെടുക്കാൻ, പാളിപ്പോയ ആ ബി ജെ പി സ്ഥാനാർഥിത്വം വരെ പോലും കാത്തിരിക്കേണ്ടി വന്നില്ല.

ഒക്കെ സ്വയമങ്ങ് വെളിപ്പെട്ടു വരികയായിരുന്നു. ഇളക്കി വിട്ടവർ പോലും ലജ്ജിച്ചുപോകുന്നതരം over acting ആണ് എല്ലായിടത്തും. തല നിറയെ വർഗ്ഗീയവിഷവും വായ നിറയെ അസഭ്യാശ്ലീലങ്ങളും മനസ്സു നിറയെ സദാചാര നാട്യവും ഒളിഞ്ഞു നോട്ടത്തിൻ്റെ അപാര സാധ്യതകളും കൈമുതലായുള്ള ഒരു പ്രത്യേക തരം വേഷമാണത്. ആരുടെയൊക്കെ മുറിയിൽ ആരൊക്കെ വന്നു പോയാൽ ഇവർക്കെന്താ ചേതം? ആരെങ്കിലും വിവാഹബന്ധം വേർപെടുത്തിയാലിവർക്കെന്താ ചേതം? പുറത്തു നിന്ന് വർഗ്ഗീയ വിഷം അകത്തേക്ക് കയറ്റിവിടാനുള്ള ഏറ്റവും മികച്ച വാഹനത്തിൻ്റെ എല്ലാ സ്വഭാവങ്ങളും ഒരാളിൽ ചേർന്ന് ഒത്തു നിൽക്കുകയാണ്.

അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത. ‘ഒന്നും അറിയില്ലെങ്കിലെന്താ ഇപ്പം കുഴപ്പ’മെന്ന ആ അഴകൊഴമ്പൻ ഭാവമുണ്ടല്ലോ അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാൾ ആ സംഘടനക്ക് ഭൂഷണം തന്നെ. ഇവരെ വിളിച്ചിരുത്തി വായ തുറപ്പിച്ച് ആളെ കൂട്ടുന്ന ആ ചാനലുണ്ടല്ലോ അതിനെയാണ് പൂട്ടിക്കേണ്ടത്. വകതിരിവുള്ള ആർക്കെങ്കിലും അവരോട് യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. A M.M.A യിലെ കൊലകൊമ്പന്മാർക്ക് ഇതിലും മികച്ച ഒരംഗത്തിനെ കിട്ടാൻ സാധ്യതയുമില്ല. അൻസിബയെ പോലെ വിവേകമതിയായ ഒരു പെൺകുട്ടിയെ നേരിടാൻ കുറെ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആരായാലും അവരിലെ വർഗ്ഗീയവാദികളെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് നമ്മുടേത്. ഈ അപകടകാരികളെ ഒറ്റു കൊടുക്കുന്നത് അവർ പിന്തുടരുന്ന മതവിശ്വാസങ്ങളല്ല, മറിച്ച് അവർ വമിപ്പിക്കുന്ന വിഷമാണ്. അൻസിബ എന്ന നടി അത്തരത്തിൽ ഒരപകടകാരിയല്ല. വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ട്.
A.M.M. A യുടെ ഒരു stage ഷോയിലോ വാർഷികത്തിനോ മറ്റോ കൈകൊട്ടിക്കളിക്ക് വേണ്ടി നടിമാരെല്ലാം കൂടി സ്റ്റേജിൽ കയറാൻ നിൽക്കുമ്പോഴുള്ള ‘പ്രാർഥന’ എന്ന പേരിൽ ഒരു ഐറ്റം കണ്ടപ്പോഴേ തീരുമാനിച്ചതാണ് ആർക്കോവേണ്ടി വർഗ്ഗീയക്കോമരം തുള്ളാൻ കച്ചകെട്ടിയിറങ്ങിയതാണ് മറ്റേ നടിയെന്ന്. എന്തായിരുന്നു Performance !!!
മൗലിക ചിന്തയുടെ ഒരു തരി പോലും . അവരുടെ വാക്കുകളിലോ പെരുമാറ്റത്തിലോ ഇല്ല. ആകെ മൊത്തം അഭ്യാസങ്ങളാണ്.
ശ്വാസം deep ആയി അകത്തോട്ടെടുത്തും slow ആയി പുറത്തേക്കു വിട്ടും കണ്ണിറുക്കിയടച്ച് പറപറാന്ന് നാമജപം പോലെ എന്തൊക്കെയോ പിറുപിറുത്തും ഇവർ വിഡ്ഢിവേഷം കെട്ടുമ്പോൾ ബീന ആൻ്റ്ണിയും നീന കുറുപ്പും സജിതാ ബേട്ടിയും ചിരി അടക്കാൻ പാടുപെടുന്നത് വീഡിയോയിൽ വ്യക്തമാണ്.
വികൃതമായുള്ള ചേഷ്ടകളും ഗോഷ്ഠികളും കൊണ്ട് അവർ കയറിച്ചെല്ലുന്ന ഇടമെല്ലാം ദുർഗന്ധം പരത്തുകയാണ്. ഇത് കേവലം A.M.M.A യുടെ ഒരു ഉൾപ്രശ്‌നം മാത്രമായി കാണുന്നത് വലിയ അപകടമാണ്.
ഇവരെങ്ങനെ A.M.M. A യുടെ ഭാരവാഹിസ്ഥാനത്തെത്തി എന്ന് ചിന്തിച്ചെടുക്കാൻ, പാളിപ്പോയ ആ ബി ജെ പി സ്ഥാനാർഥിത്വം വരെ പോലും കാത്തിരിക്കേണ്ടി വന്നില്ല. ഒക്കെ സ്വയമങ്ങ് വെളിപ്പെട്ടു വരികയായിരുന്നു.
ഇളക്കി വിട്ടവർ പോലും ലജ്ജിച്ചുപോകുന്നതരം over acting ആണ് എല്ലായിടത്തും.
തല നിറയെ വർഗ്ഗീയവിഷവും വായ നിറയെ അസഭ്യാശ്ലീലങ്ങളും മനസ്സു നിറയെ സദാചാര നാട്യവും ഒളിഞ്ഞു നോട്ടത്തിൻ്റെ അപാര സാധ്യതകളും കൈമുതലായുള്ള ഒരു പ്രത്യേക തരം വേഷമാണത്. ആരുടെയൊക്കെ മുറിയിൽ ആരൊക്കെ വന്നു പോയാൽ ഇവർക്കെന്താ ചേതം? ആരെങ്കിലും വിവാഹബന്ധം വേർപെടുത്തിയാലിവർക്കെന്താ ചേതം?
പുറത്തു നിന്ന് വർഗ്ഗീയ വിഷം അകത്തേക്ക് കയറ്റിവിടാനുള്ള ഏറ്റവും മികച്ച വാഹനത്തിൻ്റെ എല്ലാ സ്വഭാവങ്ങളും ഒരാളിൽ ചേർന്ന് ഒത്തു നിൽക്കുകയാണ്. അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത. ‘ഒന്നും അറിയില്ലെങ്കിലെന്താ ഇപ്പം കുഴപ്പ’മെന്ന ആ അഴകൊഴമ്പൻ ഭാവമുണ്ടല്ലോ അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാൾ ആ സംഘടനക്ക് ഭൂഷണം തന്നെ.
ഇവരെ വിളിച്ചിരുത്തി വായ തുറപ്പിച്ച് ആളെ കൂട്ടുന്ന ആ ചാനലുണ്ടല്ലോ അതിനെയാണ് പൂട്ടിക്കേണ്ടത്.
വകതിരിവുള്ള ആർക്കെങ്കിലും അവരോട് യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. A M.M.A യിലെ കൊലകൊമ്പന്മാർക്ക് ഇതിലും മികച്ച ഒരംഗത്തിനെ കിട്ടാൻ സാധ്യതയുമില്ല.
അൻസിബയെ പോലെ വിവേകമതിയായ ഒരു പെൺകുട്ടിയെ നേരിടാൻ കുറെ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല.

Latest Stories

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി; സി ജെ പി നിരാഹാര സമരത്തിലേക്ക്, സമരത്തിനൊപ്പം സോനം വാങ്ചുക്ക്

'പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട്, പ്രധാനമന്ത്രി മറുപടി പറയണം'; പിണറായി വിജയൻ

'നരേന്ദ്ര മോദിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചു, ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ'; കെ എം ഷാജിയെ പരിഹസിച്ച് എം ശിവപ്രസാദ്

'കെ എം ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു'; പരിഹസിച്ച് എ കെ ബാലൻ

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ 'നരക’മാക്കി മാറ്റുമെന്ന് ഇറാൻ; സമാധാനം അകലെ, ഹോർമൂസും പശ്ചിമേഷ്യയും വീണ്ടും ഭീതിമുനയിൽ

'അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുത്, EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്'; മന്ത്രി കെ എം ഷാജി

'വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ?'; ബിൽ പാസായാൽ അന്തിമ തീരുമാനം, ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം കൂട്ട ആത്മഹത്യ? ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; 'ജോലി തീർക്കാൻ' യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ട്രംപ്