പൊളിറ്റിക്കലായാലും തറവാടി, മലയാളി, മേനോൻ-മേനോൻ ബോണ്ടിം​ഗ് അച്ഛനും ഭർത്താവും തമ്മിലുണ്ടായി: ശ്വേത മേനോൻ

സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വളരെ തിരക്കിലാണ് ശ്വേത മേനോൻ.

ഇപ്പോഴിതാ തന്റെ മുൻ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ. അന്നത്തെ തന്റെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു തന്റെ മുൻ ഭർത്താവായ ബോബി ബോൻസ്ലെ എന്നാണ് ശ്വേത മേനോൻ പറയുന്നത്.

“അന്നത്തെ എന്റെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു ബോബി ബോൻസ്ലെ. ആ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിന്നു. അച്ഛൻ വിവാഹത്തെ എതിർത്ത് പറഞ്ഞി‌ട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു. ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കിൽ പിന്നെയും എന്തെങ്കിലും ആലോചിക്കാമായിരുന്നു.

ഇത് വേണോ അച്ഛാ ഓക്കേയല്ലേ എന്ന് ചോദിക്കാമായിരുന്നു. ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ എന്ത് പറഞ്ഞാലും നെ​ഗറ്റീവ് ആയേ പോകൂ എന്നാണ് അച്ഛൻ എപ്പോഴും പറയാറ്. ഇന്ന് ഞാനും ഒരു പാരന്റാണ്. എനിക്ക് മനസിലാക്കാം. കമ്മ്യൂണിക്കേഷൻ പ്രധാനമാണെന്ന് ഇന്ന് എല്ലാവരോടും ഞാൻ പറയും. അച്ഛനോ അമ്മയോ ആയി കൊമ്പത്തിരുന്നിട്ട് കാര്യമില്ല. കുട്ടികളുടെ ലെവലിൽ വന്ന് നമ്മൾ അവരോട് സംസാരിക്കണം.

അച്ഛൻ ഓക്കെ പറഞ്ഞത് കൊണ്ട് ഞാൻ ആ സെലിബ്രേഷനിൽ ആയിരുന്നു. അച്ഛൻ നെ​ഗറ്റീവായി പറയാൻ ഉദ്ദേശിക്കുകയാണെന്ന് ഞാൻ മനസിലാക്കിയില്ല. എൻഗേജ്മെന്റിന് പോകുന്ന സമയത്ത് അച്ഛൻ റൂമിൽ വന്നു. ഞാൻ റെഡി ആവുകയാണ്.

നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. പക്ഷെ അതിന് പകരം ഇത് വേണ്ടെന്ന് അച്ഛന് പറഞ്ഞാൽ മതിയായിരുന്നു. നെ​ഗറ്റീവ് എന്റെ മനസിൽ ഇടാതെ എന്റെ തീരുമാനമായത് മാറ്റി. തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റാണത്. പക്ഷെ ഇന്ന് ബോബി വിളിക്കുമ്പോൾ കളിയാക്കി എന്തൊരു മണ്ടൻമാരായിരുന്നു നമ്മൾ എന്നൊക്കെ പറയാറുണ്ട്.

ഒരുമിച്ചാകുമ്പോൾ ഞാനും അദ്ദേഹവും നല്ല വ്യക്തികൾ ആയിരുന്നില്ല. മൂപ്പർക്ക് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല. റൊമാൻസിൽ നമ്മൾ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭർത്താവും തമ്മിൽ ഭയങ്കര വ്യത്യാസമാണ്. സ്നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാൻ പറയാറുണ്ട്. ആൾക്കാർ പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാൻ പാടില്ല.

എന്റെ കുറേ ഫ്രണ്ട്സ് കല്യാണം കഴിച്ചു, അപ്പോൾ ഞാനും കല്യാണം കഴിക്കേണ്ടേ എന്നൊക്കെ തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ. ഇപ്പോഴത്തെ ഭർത്താവ് ശ്രീകുമാർ നൽകുന്ന സെക്യൂരിറ്റി കൊണ്ടാണ് മുൻ ഭർത്താവിന്റെ കോൾ എടുത്ത് സംസാരിക്കാനും കളിയാക്കാനും പറ്റുന്നത്. ശ്രീയും അച്ഛനും തമ്മിൽ നല്ല അടുപ്പമായിരുന്നു. പൊളിറ്റിക്കലായാലും തറവാടി, മലയാളി, മേനോൻ-മേനോൻ ബോണ്ടിം​ഗ് അവർക്കിടയിൽ ഉണ്ടായി.” എന്നാണ് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്വേത മേനോൻ പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ