കൂടെ ആരും ഉണ്ടായിരുന്നില്ല, ആ വാര്‍ത്ത കണ്ടതും എന്റെ കൈയില്‍ നിന്നും ഫോണ്‍ താഴെ പോയി..: സ്വാസിക

‘വാസന്തി’ സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് സ്വാസിക. സിനിമ കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒക്കെ ലഭിക്കുന്നത്. സിനിമ കഴിഞ്ഞിട്ട് അത് റിലീസ് ആവാത്തതിന്റെ വിഷമത്തില്‍ ഒക്കെ ആയിരുന്നു അതുവരെ താന്‍ എന്നാണ് സ്വാസിക പറയുന്നത്.

സിനിമ റിലീസ് ചെയ്യാതിരുന്നപ്പോഴാണ് അവാര്‍ഡിന് അയച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്. ഫെസ്റ്റിവല്‍ സിനിമ ആയതു കൊണ്ട് അത് സ്വാഭാവികം ആയിരുന്നു. അവാര്‍ഡ് അനൗണ്‍സ് ചെയ്യുന്ന ദിവസം ഒരു സാധാരണ പ്രേക്ഷക എന്ന പോലെ താന്‍ ടിവി വച്ച് നോക്കി.

അപ്പോള്‍ സ്‌ക്രോളില്‍ ആദ്യം തന്നെ മികച്ച സിനിമ വാസന്തി എന്ന് കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. കാരണം ഈ സിനിമ എടുത്ത ബുദ്ധിമുട്ട് നമ്മുക്ക് അറിയാം. നോര്‍മല്‍ ഒരു സിനിമ പോലെ ആയിരുന്നില്ല ഇത്. വലിയ ക്രൂവോ. പ്രൊഡക്ഷന്‍ വണ്ടികളോ ഒന്നുമില്ല.

സിജുവിന്റെ അമ്മ പൊതിഞ്ഞു തരുന്ന ഭക്ഷണം ആണ് സെറ്റില്‍ കഴിച്ചിരുന്നെ. അങ്ങനെ എടുത്ത സിനിമയാണ്. ആ സ്‌ക്രോള്‍ കണ്ട ഉടനെ ഞാന്‍ സംവിധായകനെ വിളിക്കാന്‍ നോക്കി. കിട്ടിയില്ല അപ്പോള്‍ അടുത്ത സ്‌ക്രോള്‍ മികച്ച സഹനടി സ്വാസിക എന്ന്, തന്റെ കയ്യില്‍ നിന്ന് ഫോണ്‍ താഴെ പോയി.

അയ്യോ എന്ന് പറഞ്ഞ് ശബ്ദം വച്ചു. ഇതൊന്നും പ്രതീക്ഷിക്കുന്നില്ലായിരുന്നു. താന്‍ ആണെങ്കില്‍ ഒരു ഹോട്ടല്‍ റൂമില്‍. ആരും അടുത്തില്ല. വിളിച്ചിട്ട് ആരെയും കിട്ടുന്നുമില്ല. വാര്‍ത്ത ഉറപ്പിക്കാന്‍ രണ്ടു മൂന്ന് ചാനല്‍ ഒക്കെ മാറ്റി നോക്കി. അത് എല്ലാവര്‍ക്കും സര്‍പ്രൈസിംഗ് ആയിരുന്നു എന്നാണ് സ്വാസിക പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക