അതൊന്നും ശരിയാവില്ല, ഒറ്റവാക്ക് , മമ്മൂട്ടി ദേഷ്യത്തില്‍ ഫോണ്‍ കട്ട് ചെയ്തു: സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളാണ് ഒരുക്കിയ സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ താന്‍ നിര്‍മ്മിച്ച ‘വേഷം’ എന്ന സിനിമ ആദ്യം മമ്മൂട്ടി എന്ന നടന്‍ സ്വീകരിക്കാതിരുന്നതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹം്. വിഎം വിനു- ടി എ റസാഖ് – മമ്മൂട്ടി ടീമിന്റെ 2004ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘വേഷം’.

തിരക്കഥാകൃത്ത് ടിഎ റസാഖ് എന്റെ അടുത്ത സുഹൃത്താണ്. ഒരു ദിവസം റസാഖും, സംവിധായകന്‍ വിനുവും എന്റെ വീട്ടിലെത്തി. ‘ചേട്ടാ നമുക്ക് ഒരു ചെറിയ കഥ കിട്ടിയിട്ടുണ്ട് അത് മമ്മുക്ക ചെയ്താലേ ശരിയാകൂ. മമ്മുക്കയെ ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ചേട്ടനെയാണ്. നിങ്ങള്‍ പറഞ്ഞാല്‍ ഇത് നടക്കും’. ഞാനും മമ്മുക്കയും തമ്മിലുള്ള അടുപ്പം സിനിമയിലുള്ളവര്‍ക്കറിയാം.

ചേട്ടനും, അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് അവര്‍ പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടപ്പെട്ടു. ചേട്ടാ മമ്മുക്കയെ ഒന്ന് വിളിക്കാമോ. റസാഖ് പറഞ്ഞു. ഞാന്‍ അകത്തു പോയി മമ്മുക്കയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞു ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു.

ചങ്ങനാശ്ശേരിയില്‍ ‘കാഴ്ച’യുടെ സെറ്റിലായിരുന്നു അദ്ദേഹം. ദേഷ്യത്തില്‍ സംസാരിച്ചത് ഇവരോട് പറയാന്‍ തോന്നിയില്ല. മമ്മുക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ് പറഞ്ഞത് എന്ന് ഞാന്‍ കളവ് പറഞ്ഞു’. അതാണ് ‘വേഷം’ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ