സവര്‍ക്കറിന് എതിരെയുള്ള പരാമര്‍ശം; സ്വര ഭാസ്‌കറിന് വധഭീഷണി

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണി. സ്പീഡ് പോസ്റ്റ് വഴിയാണ് വധഭീഷണികത്ത് ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്ത് ലഭിച്ചയുടന്‍ സ്വര ഭാസ്‌കര്‍ വെര്‍സോവ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. സവര്‍ക്കറെ അപമാനിക്കുന്നതിന് ജീവനെടുക്കുമെന്ന ഭീഷണിയുയര്‍ത്തിയുള്ള മുന്നറിയിപ്പാണ് കത്തില്‍ പ്രധാനമായും പറയുന്നത്. ‘ഈസ് ദേശ് കേ നൗജവാന്‍’ (ഈ രാജ്യത്തെ പൗരന്‍) എന്നാണ് കത്തില്‍ അവസാനം ഒപ്പിട്ടത്.

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനങ്ങള്‍ക്ക് സഹിക്കില്ലെന്ന് കത്തില്‍ പരാമര്‍ശിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് പറഞ്ഞു. ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അപേക്ഷിച്ചു! അയാള്‍ ധീരനല്ല’ എന്ന് 2017ല്‍ സ്വര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

2019 ല്‍, ‘ഏറ്റവും ഭീരുവായ ഒരു ധീരഹൃദയന്റെ സൂത്രധാരനാണ് ‘വീര്‍’ സവര്‍ക്കര്‍ എന്ന് മനസ്സിലാക്കുന്നു എന്നുള്ള പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ