സുരേഷ് ഗോപിയുടെ ആ സിനിമ ഇറങ്ങിയ പിന്നാലെ ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു, പടം പൊട്ടി; അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്

സുരേഷ് ഗോപിയെ പ്രധാനകഥാപാത്രമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്. ജഗദീഷും ഉര്‍വശിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. പക്ഷേ ഈ സിനിമ പരാജയമായി മാറുകയായിരുന്ന. ആ ചിത്രത്തിന്റെ പരാജയകാരണവും അതെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളെ പറ്റിയും മനസ്സ് തുറന്ന് നിര്‍മ്മാതാവായ സേവി മനോ മാത്യു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവ് സേവി മനോ മാത്യു. മകള്‍ മരിച്ച് സുരേഷ്‌ഗോപി വിഷമിച്ചിരിക്കുന്ന സമയമായിരുന്നു അത്. അന്ന് അദ്ദേഹം വിഷമാവസ്ഥയിലായിരുന്നു. കുറച്ച് ആളുകളുടെ ഇടയില്‍ വരുമ്പോള്‍ തന്നെ സങ്കടമൊക്കെ മാറുമല്ലോ എന്ന് പറഞ്ഞാണ് സുരേഷ് ഗോപിക്ക് ആ വേഷം കൊടുക്കുന്നത്.

ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് പറഞ്ഞത്. പിന്നീട് സിനിമ ചെയ്യുകയായിരുന്നെന്നും സേവി മനോ മാത്യു പറയുന്നു. താനും രഞ്ജിത്തും കൂടി അന്ന് രജപുത്ര റിലീസ് എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയിരുന്നു. അതിലെ ആദ്യ സിനിമയായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്.

പക്ഷേ സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ബാബറി മസ്ജിദ് പൊളിച്ചു. ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു. അതോടെ സിനിമ ഓടാത്ത അവസ്ഥയിലെത്തുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. അടുത്ത സിനിമയും പരാജയമായതോടെ അതോടെ കമ്പനി പൂട്ടേണ്ടി വന്നെന്നും സേവി മനോ മാത്യു പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി