സുരേഷ് ഗോപിയുടെ ആ സിനിമ ഇറങ്ങിയ പിന്നാലെ ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു, പടം പൊട്ടി; അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്

സുരേഷ് ഗോപിയെ പ്രധാനകഥാപാത്രമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്. ജഗദീഷും ഉര്‍വശിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. പക്ഷേ ഈ സിനിമ പരാജയമായി മാറുകയായിരുന്ന. ആ ചിത്രത്തിന്റെ പരാജയകാരണവും അതെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളെ പറ്റിയും മനസ്സ് തുറന്ന് നിര്‍മ്മാതാവായ സേവി മനോ മാത്യു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവ് സേവി മനോ മാത്യു. മകള്‍ മരിച്ച് സുരേഷ്‌ഗോപി വിഷമിച്ചിരിക്കുന്ന സമയമായിരുന്നു അത്. അന്ന് അദ്ദേഹം വിഷമാവസ്ഥയിലായിരുന്നു. കുറച്ച് ആളുകളുടെ ഇടയില്‍ വരുമ്പോള്‍ തന്നെ സങ്കടമൊക്കെ മാറുമല്ലോ എന്ന് പറഞ്ഞാണ് സുരേഷ് ഗോപിക്ക് ആ വേഷം കൊടുക്കുന്നത്.

ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് പറഞ്ഞത്. പിന്നീട് സിനിമ ചെയ്യുകയായിരുന്നെന്നും സേവി മനോ മാത്യു പറയുന്നു. താനും രഞ്ജിത്തും കൂടി അന്ന് രജപുത്ര റിലീസ് എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയിരുന്നു. അതിലെ ആദ്യ സിനിമയായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്.

പക്ഷേ സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ബാബറി മസ്ജിദ് പൊളിച്ചു. ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു. അതോടെ സിനിമ ഓടാത്ത അവസ്ഥയിലെത്തുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. അടുത്ത സിനിമയും പരാജയമായതോടെ അതോടെ കമ്പനി പൂട്ടേണ്ടി വന്നെന്നും സേവി മനോ മാത്യു പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക