സുരേഷ് ഗോപിയുടെ ആ സിനിമ ഇറങ്ങിയ പിന്നാലെ ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു, പടം പൊട്ടി; അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്

സുരേഷ് ഗോപിയെ പ്രധാനകഥാപാത്രമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്. ജഗദീഷും ഉര്‍വശിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. പക്ഷേ ഈ സിനിമ പരാജയമായി മാറുകയായിരുന്ന. ആ ചിത്രത്തിന്റെ പരാജയകാരണവും അതെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളെ പറ്റിയും മനസ്സ് തുറന്ന് നിര്‍മ്മാതാവായ സേവി മനോ മാത്യു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവ് സേവി മനോ മാത്യു. മകള്‍ മരിച്ച് സുരേഷ്‌ഗോപി വിഷമിച്ചിരിക്കുന്ന സമയമായിരുന്നു അത്. അന്ന് അദ്ദേഹം വിഷമാവസ്ഥയിലായിരുന്നു. കുറച്ച് ആളുകളുടെ ഇടയില്‍ വരുമ്പോള്‍ തന്നെ സങ്കടമൊക്കെ മാറുമല്ലോ എന്ന് പറഞ്ഞാണ് സുരേഷ് ഗോപിക്ക് ആ വേഷം കൊടുക്കുന്നത്.

ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് പറഞ്ഞത്. പിന്നീട് സിനിമ ചെയ്യുകയായിരുന്നെന്നും സേവി മനോ മാത്യു പറയുന്നു. താനും രഞ്ജിത്തും കൂടി അന്ന് രജപുത്ര റിലീസ് എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയിരുന്നു. അതിലെ ആദ്യ സിനിമയായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്.

പക്ഷേ സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ബാബറി മസ്ജിദ് പൊളിച്ചു. ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു. അതോടെ സിനിമ ഓടാത്ത അവസ്ഥയിലെത്തുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. അടുത്ത സിനിമയും പരാജയമായതോടെ അതോടെ കമ്പനി പൂട്ടേണ്ടി വന്നെന്നും സേവി മനോ മാത്യു പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു