സുരേഷ് ഗോപിക്ക് എതിരായാണ് മാക്ട രൂപീകരിച്ചത്, എന്നാല്‍ പിന്നീട് എല്ലാ മാസവും അദ്ദേഹം മാക്ടയ്ക്ക് സംഭാവന നല്‍കി: കലൂര്‍ ഡെന്നിസ്

സുരേഷ് ഗോപിയുമായുണ്ടായ പിണക്കമാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന മാക്ട തുടങ്ങാന്‍ കാരണമായതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. സംഘടനയ്ക്ക് പിന്നീട് എല്ലാ മാസവും സംഭാവന നല്‍കാന്‍ മുന്നിട്ട് നിന്നയാളും സുരേഷ് ഗോപി തന്നെയാണെന്ന് കലൂര്‍ ഡെന്നിസ് ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“അന്നും ഇന്നും നിര്‍മ്മാതാക്കളെ ബഹുമാനിക്കണം, സ്നേഹിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ താരങ്ങളുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ തിരക്കഥ എഴുതിയ സിറ്റി പൊലീസ് സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സുരേഷ് ഗോപിയായിരുന്നു നായകന്‍. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം കുഴപ്പമില്ലാതെ പോയി. എന്റെ അടുത്ത സിനിമ കര്‍പ്പൂരദീപത്തിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. അവിടെയും സുരേഷ് ഗോപിയും ഞാനും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷൂട്ടിംഗ് മുടങ്ങി. നിര്‍മ്മാതാവ് പ്രതിസന്ധിയിലായി. ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ജോഷിയെ വിളിച്ചു. തിരക്കഥാകൃത്തുകളുടെ സംഘടന തുടങ്ങുന്നത് സംബന്ധിച്ച് ജോഷിയുമായി ആലോചിച്ചു. അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്തുകള്‍ക്ക് പുറമേ സംവിധായകരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ജോഷി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മാക്ടയുണ്ടായെന്നും കലൂര്‍ ഡെന്നിസ് പറയുന്നു.

സുരേഷ് ഗോപിക്ക് എതിരായാണ് മാക്ട രുപീകരിച്ചത്. എന്നാല്‍ അന്ന് മുതല്‍ എല്ലാ മാസവും സുരേഷ് ഗോപി മാക്ടയ്ക്ക് ഡൊണേഷന്‍ നല്‍കി. ഞങ്ങളുടെ പിണക്കം ആറു മാസമേ നീണ്ടു നിന്നുള്ളൂ. ഡെന്നിസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു