സുരേഷ് ഗോപിക്ക് എതിരായാണ് മാക്ട രൂപീകരിച്ചത്, എന്നാല്‍ പിന്നീട് എല്ലാ മാസവും അദ്ദേഹം മാക്ടയ്ക്ക് സംഭാവന നല്‍കി: കലൂര്‍ ഡെന്നിസ്

സുരേഷ് ഗോപിയുമായുണ്ടായ പിണക്കമാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന മാക്ട തുടങ്ങാന്‍ കാരണമായതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. സംഘടനയ്ക്ക് പിന്നീട് എല്ലാ മാസവും സംഭാവന നല്‍കാന്‍ മുന്നിട്ട് നിന്നയാളും സുരേഷ് ഗോപി തന്നെയാണെന്ന് കലൂര്‍ ഡെന്നിസ് ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“അന്നും ഇന്നും നിര്‍മ്മാതാക്കളെ ബഹുമാനിക്കണം, സ്നേഹിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ താരങ്ങളുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ തിരക്കഥ എഴുതിയ സിറ്റി പൊലീസ് സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സുരേഷ് ഗോപിയായിരുന്നു നായകന്‍. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം കുഴപ്പമില്ലാതെ പോയി. എന്റെ അടുത്ത സിനിമ കര്‍പ്പൂരദീപത്തിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. അവിടെയും സുരേഷ് ഗോപിയും ഞാനും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷൂട്ടിംഗ് മുടങ്ങി. നിര്‍മ്മാതാവ് പ്രതിസന്ധിയിലായി. ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ജോഷിയെ വിളിച്ചു. തിരക്കഥാകൃത്തുകളുടെ സംഘടന തുടങ്ങുന്നത് സംബന്ധിച്ച് ജോഷിയുമായി ആലോചിച്ചു. അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്തുകള്‍ക്ക് പുറമേ സംവിധായകരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ജോഷി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മാക്ടയുണ്ടായെന്നും കലൂര്‍ ഡെന്നിസ് പറയുന്നു.

സുരേഷ് ഗോപിക്ക് എതിരായാണ് മാക്ട രുപീകരിച്ചത്. എന്നാല്‍ അന്ന് മുതല്‍ എല്ലാ മാസവും സുരേഷ് ഗോപി മാക്ടയ്ക്ക് ഡൊണേഷന്‍ നല്‍കി. ഞങ്ങളുടെ പിണക്കം ആറു മാസമേ നീണ്ടു നിന്നുള്ളൂ. ഡെന്നിസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക