ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്, ഷാജി കേട്ടു: ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗത്തെപ്പറ്റി സുരേഷ് ഗോപി

‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിലെ ലാല്‍ കൃഷ്ണ വിരാടിയാര്‍ സുരേഷ് ഗോപിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.

സിനിമയുടെ രണ്ടാം ഭാഗം അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ, രണ്ടാം ഭാഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ് സുരേഷ് ഗോപി. ചിത്രത്തിന്റെ ഇടവേള വരെയുള്ള ഭാഗത്തിന്റെ എഴുത്ത് തിരക്കഥാകൃത്ത് എകെ സാജന്‍ പൂര്‍ത്തിയാക്കിയതായി സുരേഷ് ഗോപി പറയുന്നു.

‘അത് എഴുതി. അതിന്റെ ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.

ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി, വാണി വശ്വനാഥ്, തുടങ്ങി വന്‍ താരനിരയായിരുന്നു ചിന്താമണി കൊലക്കേസിന്റേത്. ചിന്താമണി (ഭാവന) എന്ന പെണകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കഥ നടക്കുന്നത്. ‘ചിന്താമണി കൊലക്കേസ്’ ബോക്‌സ് ഓഫീസില്‍ ഹിറ്റ് പട്ടികയില്‍ ഇടം നേടിയ സിനിമയാണ്.

Latest Stories

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും

ദര്‍ബാര്‍ ഹാളിലെ പൊതുദർശനം പൂർത്തിയായി, തലസ്ഥാനത്തോട് വിടചൊല്ലി വി എസ്; വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ