പത്മ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടില്ല, എന്നെ ചുവന്ന പട്ടില്‍ കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തരാന്‍ പേരിനൊപ്പമുള്ള 'ഭരത്' തന്നെ ധാരാളം: സുരേഷ് ഗോപി

ഒരു പത്മ പുരസ്‌കാരത്തിന് പോലും താന്‍ അപേക്ഷിച്ചിട്ടില്ലെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. തന്നെ ചുവന്ന പട്ടില്‍ പുതച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തരാന്‍ പേരിന് ഒപ്പമുള്ള ‘ഭരത്’ തന്നെ ധാരാളമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ 2024’ പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ചത്.

താന്‍ ഇതുവരെ ഒരു പത്മ പുരസ്‌കാരത്തിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. എന്നാല്‍ ആരൊക്കെ അപേക്ഷിച്ചിട്ടുണ്ടെന്നും ആര്‍ക്കെല്ലാം വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയൂ. തന്നെ ചുവന്ന പട്ടില്‍ പുതച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തരാന്‍ പേരിന് ഒപ്പമുള്ള ‘ഭരത്’ തന്നെ ധാരാളമാണ്.

അവാര്‍ഡ് പട്ടികയില്‍ നിന്ന് പലപ്പോഴും തന്റെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവാര്‍ഡ് മുടക്കുന്ന ജൂറി അംഗങ്ങളെ തനിക്ക് അറിയാം. മന്ത്രി ആയതിനാല്‍ കേന്ദ്ര ജൂറി സിനിമകള്‍ പരിഗണിച്ചില്ല, അതില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിമാനമുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, 1998ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സുരേഷ് ഗോപി നേടിയിരുന്നു.

കളിയാട്ടം എന്ന സിനിമയിലെ പെര്‍ഫോമന്‍സിനാണ് സുരേഷ് ഗോപി അവാര്‍ഡിന് അര്‍ഹനായത്. ഈ അവാര്‍ഡിന് ശേഷം തന്റെ പ്രൊഫൈലില്‍ എന്ത് ഫാക്ടറാണ് പ്രശ്‌നമായത് എന്ന് തനിക്ക് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ രാഷ്ട്രീയം പ്രശ്‌നമായിരുന്നു എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി