'നീ വരുന്നോ' എന്ന് മാത്രമെ സുരേഷേട്ടന്‍ ചോദിച്ചുള്ളു, എന്നെയും കൂട്ടി ഓട്ടോയില്‍ ഒറ്റപ്പോക്ക്: സുരാജ് വെഞ്ഞറാമൂട്

സുരേഷ് ഗോപിക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനെ കുറിച്ച് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്. കാറ് വരാന്‍ വൈകിയതോടെയാണ് ദേഷ്യപ്പെട്ട് ഓട്ടോയില്‍ കയറിയത്. അങ്ങനെ ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില വരെ തങ്ങള്‍ ഓട്ടോയില്‍ പോയി എന്നാണ് സുരാജ് പറയുന്നത്.

സുരാജിന്റെ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ പ്രമോഷന്റെ ഭാഗമായ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കാന്‍ പറഞ്ഞപ്പോഴാണ് താരം സംസാരിച്ചത്. ‘ഹൈലസ’ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തുള്ള അനുഭവമാണ് സുരാജ് പറഞ്ഞത്.

ഒരിക്കല്‍ താന്‍ സുരേഷ് ഗോപി ചേട്ടനൊപ്പം ഓട്ടോയില്‍ പോയൊരു അനുഭവമുണ്ട്. കൊച്ചിയില്‍ ഹൈലസ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയമാണ്. സുരേഷേട്ടന്‍ വൈറ്റ് ഫോര്‍ട്ടിലേക്ക് പോകാന്‍ ചേട്ടന്റെ വാഹനം കാത്ത് നില്‍ക്കുകയാണ്. താനും ഒപ്പമുണ്ട്. ചേട്ടന്റെ കാറ് വരാന്‍ പത്ത് മിനിറ്റോളം വൈകി.

ആ ദേഷ്യത്തില്‍ കാറില്‍ കയറാതെ അപ്പുറത്തേക്ക് മാറി ഓട്ടോയ്ക്ക് കൈ കാണിച്ച് എന്നേയും കൂട്ടി അതില്‍ കേറി പോയി. ‘നീ വരുന്നോ’ എന്നൊരു ചോദ്യം മാത്രമെ ചോദിച്ചുള്ളു. താന്‍ തന്നെ ഞെട്ടിപ്പോയി. അങ്ങനെ ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില വരെ ഓട്ടോയില്‍ പോയി.

അദ്ദേഹത്തിന് അര്‍ജന്റായി എത്തണം സമയം പാലിക്കണം, അതിനാണ് വേറൊന്നും നോക്കാതെ ഓട്ടോയ്ക്ക് കൈ കാണിച്ച് അതില്‍ കയറി പോയത്. അദ്ദേഹം ദേഷ്യപ്പെട്ട് ഓട്ടോയില്‍ പോകുന്നത് കണ്ട് അദ്ദേഹത്തിന്റെ കാര്‍ ഓട്ടോയെ പിന്തുടര്‍ന്ന് വരുന്നുണ്ടായിരുന്നു എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക