ഗ്ലാമര്‍ കൂട്ടണോ? എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്: സുരഭി ലക്ഷ്മി

മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഓണചിത്രങ്ങളില്‍ ഗംഭീര കളക്ഷന്‍ നേടി മുന്നേറുകയാണ് ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’. 87 കോടിയാണ് ഈ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളായ കുഞ്ഞിക്കേളു, മാണിക്യന്‍, അജയന്‍ എന്നീ വേഷങ്ങളാണ് ടൊവിനോ ചെയ്തത്.

ചിത്രത്തിലെ ഒരു നായിക സുരഭി ലക്ഷ്മി ആണ്. ടൊവിനോയുടെ നായികയായി എത്തിയതിനെ കുറിച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ടൊവിനോയുടെ നായികയായി ആദ്യം തന്നെ വിളിച്ചപ്പോള്‍, ടൊവിനോ സമ്മതിച്ചോ എന്ന് താന്‍ തിരിച്ചു ചോദിച്ചു എന്നാണ് സുരഭി പറയുന്നത്.

ടൊവിനോയുടെ നായികയാണ് താന്‍ എന്ന് ആദ്യം കഥ പറയാന്‍ വിളിച്ചപ്പോള്‍ പറയുന്നത്. അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ ചെറിയ ഔട്ട് ലൈന്‍ പറഞ്ഞു തന്നു. സിനിമയുടെ കഥാകൃത്തിനെ അന്ന് കണ്ടിരുന്നില്ല. ഡയറക്ടര്‍ ജിതിന്‍ ലാല്‍ ആണ് കഥ പറയുന്നത്. രണ്ട് ഏജ് ഉണ്ട്, അമ്മയായും കാമുകിയായും അഭിനയിക്കണം.

അപ്പോഴാണ് ഞാന്‍ ചോദിച്ചത് നായകന്‍ ആരാന്നാ പറഞ്ഞത് എന്ന്. ടോവിനോ തോമസ് ആണല്ലേ, അദ്ദേഹം സമ്മതിച്ചോ എന്ന് ചോദിച്ചു. ഗ്ലാമര്‍ കൂട്ടണോ എന്നൊക്കെ ചോദിച്ചു. വന്ന് അഭിനയിച്ചാല്‍ മാത്രം മതിയെന്ന് അവര്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ ഓക്കെ പറയാതിരിക്കാന്‍ നൂറു സിനിമകളുടെ സ്‌ക്രിപ്റ്റ് ഒന്നും മുന്നില്‍ ഉണ്ടായിരുന്നില്ല.

നിറയെ ഡേറ്റുകളാണ്. എത്രവേണമെങ്കിലും ഡേറ്റുകള്‍ വാരിക്കോരി കൊടുക്കാന്‍ തയ്യാറായിരിക്കുന്ന നടിയാണ് താന്‍. മോഷ്ടിക്കാനായി നാണുവും മണിയനും ഇറങ്ങുന്ന വിഷ്വല്‍ ത്രീഡിയില്‍ ചെയ്തിരുന്നത് തന്നെ കാണിച്ചിരുന്നു. സ്‌ക്രിപ്റ്റ് കൂടെ വായിച്ചപ്പോള്‍ ഒരു ആക്ടര്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം അതില്‍ ഉണ്ട് എന്നാണ് സുരഭി പറയുന്നത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി