പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

മലയാളത്തിലെ താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവർത്തനത്തിൽ നിന്നും വിവാഹശേഷം സിനിമായിലേക്കെത്തിയ സുപ്രിയ ഇന്ന് മലയാളത്തിലെ തിരക്കുള്ള നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ്.

ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ മേനോൻ. ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിൽ ബാലൻസ് വർക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണെന്നാണ് സുപ്രിയ പറയുന്നത്. കൂടാതെ പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണെന്ന് പറഞ്ഞ സുപ്രിയ താൻ ക്രിയേറ്റീവ് പശ്ചാത്തലത്തിൽ നിന്ന് വന്നയാളല്ലെന്നും പറയുന്നു.

“പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്. ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ പറ്റില്ല. ഇതാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്. ഇപ്പോൾ മകളും അച്ഛൻ കുറച്ച് കൂടി സമയം വീട്ടിലുണ്ടാകണമെന്ന് പറയുന്നുണ്ട്. പക്ഷെ സിനിമയാണ് ഇദ്ദേഹം ശ്വസിക്കുന്നതും കഴിക്കുന്നതെന്നും എനിക്കറിയാം. ഞങ്ങൾ പൃഥിയെ കാണാൻ ഒരുപാ‌ട് യാത്ര ചെയ്യാറുണ്ട്. അത് വെക്കേഷനല്ല. എമ്പുരാന്റെ സമയത്ത് ഞങ്ങൾ യുകെയിൽ പോയി.

മകൾക്ക് പൃഥിയെ അധികം കാണാനായില്ല. രാത്രി ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും അവൾ ഉറങ്ങിക്കാണും. രാവിലെ മകൾ ഉണരുന്നതിന് മുമ്പ് പൃഥി വർക്കിന് പോവുകയും ചെയ്യും. സംവിധായകനായതിനാൽ വളരെ നേരത്തെ പോകണമെന്ന് പറയും. പൃഥിക്ക് പ്രായമാകുമ്പോൾ വർക്ക് ലൈഫ് ബാലൻസ് ഉണ്ടാകുമെന്ന് കരുതുന്നെന്നും സുപ്രിയ പറയുന്നു. ഇപ്പോഴത്തെ ബാലൻസ് വർക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണ്. 50-50 ആയില്ലെങ്കിലും 60-40 ആയാലും മതി.

മുമ്പ് എനിക്ക് ഇവി‌ടത്തെ തമാശകൾ മനസിലാകില്ലായിരുന്നു. പൃഥിയും സുഹൃത്തുക്കളും തമാശ പറയുമ്പോൾ എനിക്ക് ആ തമാശ മനസിലാകില്ല. ഇപ്പോൾ അറിയാം. ‘പവനായി ശവമായി’ എന്ന പ്രയോ​ഗത്തിന്റെ കൾച്ചറൽ കോൺടക്സ്റ്റ് എനിക്കറിയില്ല. അതിന് പകരം ഹിന്ദിയിലെ പ്രയോ​ഗമായിരിക്കും ഞാൻ പറയുക.

ഇവരെല്ലാം ക്രിയേറ്റീവ് ആയ ആളുകളാണ്. ഞാൻ ക്രിയേറ്റീവ് പശ്ചാത്തലത്തിൽ നിന്ന് വന്നയാളല്ല. പൃഥി പൂർണമായും ക്രിയേറ്റീവാണ്. അഭിപ്രായങ്ങൾ വരുമ്പോൾ സംവിധായകനൊപ്പമാണ് പൃഥി നിൽക്കുക. ഞാനും എക്ലിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് ഇത് വേണോ എന്ന് ചോദിച്ച് വഴക്കുണ്ടാക്കുക.

എന്നാൽ സംവിധായകന് ഇതാണ് വേണ്ടതെങ്കിൽ അത് വേണമെന്ന് പൃഥി പറയും. ഈ അഭിപ്രായ വ്യത്യാസങ്ങൾ ആവശ്യമാണ്. പക്ഷെ അതെപ്പോഴും സുഖകരമായിരിക്കില്ല.
കാരണം ഈ വ്യക്തിക്കൊപ്പമാണ് ജീവിക്കുന്നത്. വീട്ടിൽ സിനിമ ചർച്ച ചെയ്യാറുണ്ട്. അത് ഒഴിവാക്കാൻ ശ്രമിച്ചാലും ചിലപ്പോൾ നടക്കില്ല.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സുപ്രിയ മേനോൻ പറഞ്ഞത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി