ഇപ്പോഴും മണി രത്നമാണ് അടുക്കള കാര്യങ്ങൾക്ക് വേണ്ടി പണം ചെലവാക്കുന്നത്: സുഹാസിനി

തെന്നിന്ത്യൻ സിനിമയുടെ ബ്രാൻഡ് ആണ് മണി രത്നം. 1983-ൽ ‘പല്ലവി അനുപല്ലവി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മണി രത്നം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. 1986-ൽ പുറത്തിറങ്ങിയ ‘മൗനരാഗം’ എന്ന ചിത്രത്തിലൂടെയാണ് മണി രത്നം തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ സജീവമാവുന്നത്. പിന്നീട് വന്ന നായകൻ, ദളപതി, റോജ, ബോംബെ, ഇരുവർ, ദിൽ സെ, ആയുധ എഴുത്ത്, രാവണൻ, ഓകെ കണ്മണി, ചെക്ക ചിവന്ത വാനം, പൊന്നിയിൻ സെൽവൻ പാർട്ട് 1&2 തുടങ്ങീ ഒട്ടുമിക്ക സിനിമകളും ഹിറ്റുകളാണ്.

നായകന് ശേഷം കമൽഹാസൻ- മണിരത്നം കോമ്പോയിൽ വരാനിരിക്കുന്ന ‘തഗ് ലൈഫ്’ ആണ് ഏറ്റവും പുതിയ ചിത്രം. ഇന്ന് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ് മണി രത്നം. ഇപ്പോഴിതാ മണി രത്നത്തെ കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇപ്പോഴും അടുക്കള കാര്യങ്ങൾക്ക് പണം ചിലവഴിക്കുന്നത് മണി രത്നമാണെന്നാണ് സുഹാസിനി പറയുന്നത്.

“ഞാൻ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്യുന്ന വ്യക്തിയാണ്. മണി വഴക്ക് പറയും. പത്ത് ദിവസത്തിന് ശേഷം എനിക്കൊരു ഔട്ട് ഡോർ ഷൂട്ട് ഉണ്ടെങ്കിൽ ഇന്ന് എന്റെ സ്യൂട്ട് കേസ് റെഡിയാക്കി കട്ടിലിനടിയിലുണ്ടാവും. വർഷങ്ങൾ നീണ്ട കരിയറിൽ മകന് വേണ്ടി ഒരു തവണ ഞാൻ ബ്രേക്ക് എടുത്തിട്ടുണ്ട്. അവന് ഒരു വയസും രണ്ട് മാസവും ഉള്ളപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. അവന്റെ ബുദ്ധിമുട്ട് കണ്ട് എനിക്ക് വിഷമമായി. എട്ട് പത്ത് മാസം ഒരു ജോലിയും ചെയ്യാതെ മകനെ മാത്രം നോക്കി. ​

അടുക്കള കാര്യങ്ങൾക്ക് നിങ്ങളാണ് നൽകേണ്ടതെന്ന് കല്യാണമായയുടനെ ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ്. കാരണം കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്നത് പുരുഷൻമാരാണ്. സ്ത്രീകളെ നിർബന്ധിച്ചാണ് വിവാഹം ചെയ്യിക്കുന്നത്. ഇപ്പോഴും മണിയാണ് അടുക്കളയ്ക്ക് വേണ്ടി ചെലവാക്കുന്നത്. പുരുഷൻമാർക്ക് ഞാനാണ് ഭക്ഷണത്തിന് പണം ചെലവഴിക്കണ്ടതെന്ന ചിന്ത താഴേക്കിടിയിൽ നിന്ന് വരണം. അതിന് പകരം മദ്യപിക്കാൻ ഭാര്യമാരോട് പണം വാങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്.” എന്നാണ് സുഹാസിനി പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ