'നായകന്റെ മടിയിലിരുന്ന് അവൻ കഴിക്കുന്ന അതേ ഐസ്ക്രീം കഴിക്കണമെന്ന് പറഞ്ഞു, പറ്റില്ല സീൻ മാറ്റാൻ ഞാൻ പറഞ്ഞു, വേറെ ഐസ്ക്രീം വേണമെന്നും പറഞ്ഞു; ശോഭനയ്ക്കും ഇതേ അനുഭവം ഉണ്ടായി': സുഹാസിനി

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരു കാലത്ത് നിറഞ്ഞു നിന്ന പ്രിയതാരമാണ് സുഹാസിനി. തമിഴിലെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിന്റെ ഭാര്യ കൂടിയാണ് നടി. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുണ്ട്. ഒരു രംഗം ചെയ്യാൻ താൻ വിസമ്മതിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.

എബിപി സതേൺ റൈസിംഗ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. നായകന്റെ മടിയിലിരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗം. തന്നോട് നായകനറെ മടിയിലിരിക്കാൻ പറഞ്ഞപ്പോൾ താനത് നിരസിച്ചു എന്നാണ് സുഹാസിനി പറയുന്നത്.

‘എന്നോട് നായകന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ അത് നിരസിച്ചു. ഞാൻ പറഞ്ഞു ‘ഇത് ഒരു പാർക്കാണ്, ഇന്ത്യയിൽ 1981ൽ ഒരു സ്ത്രീയും ഒരു പാർക്കിൽ പുരുഷന്റെ മടിയിൽ ഇരിക്കില്ല, അതിനാൽ ഞാനും അങ്ങനെ ഇരിക്കില്ല’. അദ്ദേഹം ഒരു ഐസ്ക്രീം നക്കുന്നതും എനിക്ക് അത് നൽകുന്നതുമായ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഇല്ല, ഞാൻ അതേ ഐസ്ക്രീം കഴിക്കില്ല, സീൻ മാറ്റണം. എനിക്ക് മറ്റൊരു ഐസ്ക്രീം വേണം എന്നും പറഞ്ഞു. ഇതുകേട്ട് എന്റെ ഡാൻസ് ഡയറക്ടർ ആശ്ചര്യപ്പെട്ടു. അത് നിരസിക്കാൻ പാടില്ലാത്തത് പോലെ. ഞാൻ പറഞ്ഞു, തീർച്ചയായും എനിക്ക് ഒരു ഐസ്ക്രീം നിരസിക്കാം. ഞാൻ അത് തൊടില്ലെന്ന് പറഞ്ഞു’ സുഹാസിനി പറഞ്ഞു.

ഇത്തരം പ്രശ്നങ്ങളിൽ ഒറ്റയ്ക്കായിരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തന്നെ പിന്തുണയ്ക്കുന്ന ഒരാളെ സെറ്റിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്താറുണ്ടെന്നും സുഹാസിനി പങ്കുവെച്ചു. ഇങ്ങനെയല്ലാതെ ഈ യുദ്ധങ്ങളിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് വിജയിക്കാൻ കഴിയില്ലെന്നാണ് സുഹാസിനി പറയുന്നത്.

അതേസമയം തന്റെ സഹപ്രവർത്തകയായ ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സുഹാസിനി പറഞ്ഞു. ശോഭനയോട് ഒരു സീൻ ചെയ്യാൻ പറഞ്ഞപ്പോൾ അത് വിസമ്മതിച്ചപ്പോൾ എന്തിനാണ് സുഹാസിനിയെപ്പോലെ പെരുമാറുന്നതെന്നാണ് അവർ ചോദിച്ചതെന്നും താരം പറയുന്നു. ‘ഞാൻ ഇപ്പോഴും ഓർക്കുന്നു, ശോഭന ഒരു സീൻ ചെയ്യാൻ പോയപ്പോൾ സംവിധായകൻ അവളോട് ‘നിങ്ങൾ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്, നിങ്ങൾ സുഹാസിനിയാണോ? എന്ന് ചോദിക്കുകയായിരുന്നു.

അതിന് ശേഷം ‘നിങ്ങൾക്കെന്താണ് ഇത്ര പ്രത്യേകത ? എന്തുകൊണ്ടാണ് ഞാൻ സുഹാസിനിയാണോ എന്ന് സംവിധായകർ എന്നോട് ചോദിക്കുന്നത്? എന്ന് അവൾ എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ‘അതെ! കൂടുതൽ സുഹാസിനികളും കൂടുതൽ ശോഭനമാരും ഉണ്ടാകണം, എന്നാലേ ആളുകൾ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് ഞാൻ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം