'നായകന്റെ മടിയിലിരുന്ന് അവൻ കഴിക്കുന്ന അതേ ഐസ്ക്രീം കഴിക്കണമെന്ന് പറഞ്ഞു, പറ്റില്ല സീൻ മാറ്റാൻ ഞാൻ പറഞ്ഞു, വേറെ ഐസ്ക്രീം വേണമെന്നും പറഞ്ഞു; ശോഭനയ്ക്കും ഇതേ അനുഭവം ഉണ്ടായി': സുഹാസിനി

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരു കാലത്ത് നിറഞ്ഞു നിന്ന പ്രിയതാരമാണ് സുഹാസിനി. തമിഴിലെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിന്റെ ഭാര്യ കൂടിയാണ് നടി. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുണ്ട്. ഒരു രംഗം ചെയ്യാൻ താൻ വിസമ്മതിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.

എബിപി സതേൺ റൈസിംഗ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. നായകന്റെ മടിയിലിരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗം. തന്നോട് നായകനറെ മടിയിലിരിക്കാൻ പറഞ്ഞപ്പോൾ താനത് നിരസിച്ചു എന്നാണ് സുഹാസിനി പറയുന്നത്.

‘എന്നോട് നായകന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ അത് നിരസിച്ചു. ഞാൻ പറഞ്ഞു ‘ഇത് ഒരു പാർക്കാണ്, ഇന്ത്യയിൽ 1981ൽ ഒരു സ്ത്രീയും ഒരു പാർക്കിൽ പുരുഷന്റെ മടിയിൽ ഇരിക്കില്ല, അതിനാൽ ഞാനും അങ്ങനെ ഇരിക്കില്ല’. അദ്ദേഹം ഒരു ഐസ്ക്രീം നക്കുന്നതും എനിക്ക് അത് നൽകുന്നതുമായ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഇല്ല, ഞാൻ അതേ ഐസ്ക്രീം കഴിക്കില്ല, സീൻ മാറ്റണം. എനിക്ക് മറ്റൊരു ഐസ്ക്രീം വേണം എന്നും പറഞ്ഞു. ഇതുകേട്ട് എന്റെ ഡാൻസ് ഡയറക്ടർ ആശ്ചര്യപ്പെട്ടു. അത് നിരസിക്കാൻ പാടില്ലാത്തത് പോലെ. ഞാൻ പറഞ്ഞു, തീർച്ചയായും എനിക്ക് ഒരു ഐസ്ക്രീം നിരസിക്കാം. ഞാൻ അത് തൊടില്ലെന്ന് പറഞ്ഞു’ സുഹാസിനി പറഞ്ഞു.

ഇത്തരം പ്രശ്നങ്ങളിൽ ഒറ്റയ്ക്കായിരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തന്നെ പിന്തുണയ്ക്കുന്ന ഒരാളെ സെറ്റിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്താറുണ്ടെന്നും സുഹാസിനി പങ്കുവെച്ചു. ഇങ്ങനെയല്ലാതെ ഈ യുദ്ധങ്ങളിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് വിജയിക്കാൻ കഴിയില്ലെന്നാണ് സുഹാസിനി പറയുന്നത്.

അതേസമയം തന്റെ സഹപ്രവർത്തകയായ ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സുഹാസിനി പറഞ്ഞു. ശോഭനയോട് ഒരു സീൻ ചെയ്യാൻ പറഞ്ഞപ്പോൾ അത് വിസമ്മതിച്ചപ്പോൾ എന്തിനാണ് സുഹാസിനിയെപ്പോലെ പെരുമാറുന്നതെന്നാണ് അവർ ചോദിച്ചതെന്നും താരം പറയുന്നു. ‘ഞാൻ ഇപ്പോഴും ഓർക്കുന്നു, ശോഭന ഒരു സീൻ ചെയ്യാൻ പോയപ്പോൾ സംവിധായകൻ അവളോട് ‘നിങ്ങൾ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്, നിങ്ങൾ സുഹാസിനിയാണോ? എന്ന് ചോദിക്കുകയായിരുന്നു.

അതിന് ശേഷം ‘നിങ്ങൾക്കെന്താണ് ഇത്ര പ്രത്യേകത ? എന്തുകൊണ്ടാണ് ഞാൻ സുഹാസിനിയാണോ എന്ന് സംവിധായകർ എന്നോട് ചോദിക്കുന്നത്? എന്ന് അവൾ എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ‘അതെ! കൂടുതൽ സുഹാസിനികളും കൂടുതൽ ശോഭനമാരും ഉണ്ടാകണം, എന്നാലേ ആളുകൾ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് ഞാൻ പറഞ്ഞു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ