'നായകന്റെ മടിയിലിരുന്ന് അവൻ കഴിക്കുന്ന അതേ ഐസ്ക്രീം കഴിക്കണമെന്ന് പറഞ്ഞു, പറ്റില്ല സീൻ മാറ്റാൻ ഞാൻ പറഞ്ഞു, വേറെ ഐസ്ക്രീം വേണമെന്നും പറഞ്ഞു; ശോഭനയ്ക്കും ഇതേ അനുഭവം ഉണ്ടായി': സുഹാസിനി

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരു കാലത്ത് നിറഞ്ഞു നിന്ന പ്രിയതാരമാണ് സുഹാസിനി. തമിഴിലെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിന്റെ ഭാര്യ കൂടിയാണ് നടി. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുണ്ട്. ഒരു രംഗം ചെയ്യാൻ താൻ വിസമ്മതിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.

എബിപി സതേൺ റൈസിംഗ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. നായകന്റെ മടിയിലിരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗം. തന്നോട് നായകനറെ മടിയിലിരിക്കാൻ പറഞ്ഞപ്പോൾ താനത് നിരസിച്ചു എന്നാണ് സുഹാസിനി പറയുന്നത്.

‘എന്നോട് നായകന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ അത് നിരസിച്ചു. ഞാൻ പറഞ്ഞു ‘ഇത് ഒരു പാർക്കാണ്, ഇന്ത്യയിൽ 1981ൽ ഒരു സ്ത്രീയും ഒരു പാർക്കിൽ പുരുഷന്റെ മടിയിൽ ഇരിക്കില്ല, അതിനാൽ ഞാനും അങ്ങനെ ഇരിക്കില്ല’. അദ്ദേഹം ഒരു ഐസ്ക്രീം നക്കുന്നതും എനിക്ക് അത് നൽകുന്നതുമായ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഇല്ല, ഞാൻ അതേ ഐസ്ക്രീം കഴിക്കില്ല, സീൻ മാറ്റണം. എനിക്ക് മറ്റൊരു ഐസ്ക്രീം വേണം എന്നും പറഞ്ഞു. ഇതുകേട്ട് എന്റെ ഡാൻസ് ഡയറക്ടർ ആശ്ചര്യപ്പെട്ടു. അത് നിരസിക്കാൻ പാടില്ലാത്തത് പോലെ. ഞാൻ പറഞ്ഞു, തീർച്ചയായും എനിക്ക് ഒരു ഐസ്ക്രീം നിരസിക്കാം. ഞാൻ അത് തൊടില്ലെന്ന് പറഞ്ഞു’ സുഹാസിനി പറഞ്ഞു.

ഇത്തരം പ്രശ്നങ്ങളിൽ ഒറ്റയ്ക്കായിരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തന്നെ പിന്തുണയ്ക്കുന്ന ഒരാളെ സെറ്റിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്താറുണ്ടെന്നും സുഹാസിനി പങ്കുവെച്ചു. ഇങ്ങനെയല്ലാതെ ഈ യുദ്ധങ്ങളിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് വിജയിക്കാൻ കഴിയില്ലെന്നാണ് സുഹാസിനി പറയുന്നത്.

അതേസമയം തന്റെ സഹപ്രവർത്തകയായ ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സുഹാസിനി പറഞ്ഞു. ശോഭനയോട് ഒരു സീൻ ചെയ്യാൻ പറഞ്ഞപ്പോൾ അത് വിസമ്മതിച്ചപ്പോൾ എന്തിനാണ് സുഹാസിനിയെപ്പോലെ പെരുമാറുന്നതെന്നാണ് അവർ ചോദിച്ചതെന്നും താരം പറയുന്നു. ‘ഞാൻ ഇപ്പോഴും ഓർക്കുന്നു, ശോഭന ഒരു സീൻ ചെയ്യാൻ പോയപ്പോൾ സംവിധായകൻ അവളോട് ‘നിങ്ങൾ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്, നിങ്ങൾ സുഹാസിനിയാണോ? എന്ന് ചോദിക്കുകയായിരുന്നു.

അതിന് ശേഷം ‘നിങ്ങൾക്കെന്താണ് ഇത്ര പ്രത്യേകത ? എന്തുകൊണ്ടാണ് ഞാൻ സുഹാസിനിയാണോ എന്ന് സംവിധായകർ എന്നോട് ചോദിക്കുന്നത്? എന്ന് അവൾ എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ‘അതെ! കൂടുതൽ സുഹാസിനികളും കൂടുതൽ ശോഭനമാരും ഉണ്ടാകണം, എന്നാലേ ആളുകൾ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് ഞാൻ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം