'നായകന്റെ മടിയിലിരുന്ന് അവൻ കഴിക്കുന്ന അതേ ഐസ്ക്രീം കഴിക്കണമെന്ന് പറഞ്ഞു, പറ്റില്ല സീൻ മാറ്റാൻ ഞാൻ പറഞ്ഞു, വേറെ ഐസ്ക്രീം വേണമെന്നും പറഞ്ഞു; ശോഭനയ്ക്കും ഇതേ അനുഭവം ഉണ്ടായി': സുഹാസിനി

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരു കാലത്ത് നിറഞ്ഞു നിന്ന പ്രിയതാരമാണ് സുഹാസിനി. തമിഴിലെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിന്റെ ഭാര്യ കൂടിയാണ് നടി. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുണ്ട്. ഒരു രംഗം ചെയ്യാൻ താൻ വിസമ്മതിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.

എബിപി സതേൺ റൈസിംഗ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. നായകന്റെ മടിയിലിരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗം. തന്നോട് നായകനറെ മടിയിലിരിക്കാൻ പറഞ്ഞപ്പോൾ താനത് നിരസിച്ചു എന്നാണ് സുഹാസിനി പറയുന്നത്.

‘എന്നോട് നായകന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ അത് നിരസിച്ചു. ഞാൻ പറഞ്ഞു ‘ഇത് ഒരു പാർക്കാണ്, ഇന്ത്യയിൽ 1981ൽ ഒരു സ്ത്രീയും ഒരു പാർക്കിൽ പുരുഷന്റെ മടിയിൽ ഇരിക്കില്ല, അതിനാൽ ഞാനും അങ്ങനെ ഇരിക്കില്ല’. അദ്ദേഹം ഒരു ഐസ്ക്രീം നക്കുന്നതും എനിക്ക് അത് നൽകുന്നതുമായ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഇല്ല, ഞാൻ അതേ ഐസ്ക്രീം കഴിക്കില്ല, സീൻ മാറ്റണം. എനിക്ക് മറ്റൊരു ഐസ്ക്രീം വേണം എന്നും പറഞ്ഞു. ഇതുകേട്ട് എന്റെ ഡാൻസ് ഡയറക്ടർ ആശ്ചര്യപ്പെട്ടു. അത് നിരസിക്കാൻ പാടില്ലാത്തത് പോലെ. ഞാൻ പറഞ്ഞു, തീർച്ചയായും എനിക്ക് ഒരു ഐസ്ക്രീം നിരസിക്കാം. ഞാൻ അത് തൊടില്ലെന്ന് പറഞ്ഞു’ സുഹാസിനി പറഞ്ഞു.

ഇത്തരം പ്രശ്നങ്ങളിൽ ഒറ്റയ്ക്കായിരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തന്നെ പിന്തുണയ്ക്കുന്ന ഒരാളെ സെറ്റിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്താറുണ്ടെന്നും സുഹാസിനി പങ്കുവെച്ചു. ഇങ്ങനെയല്ലാതെ ഈ യുദ്ധങ്ങളിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് വിജയിക്കാൻ കഴിയില്ലെന്നാണ് സുഹാസിനി പറയുന്നത്.

അതേസമയം തന്റെ സഹപ്രവർത്തകയായ ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സുഹാസിനി പറഞ്ഞു. ശോഭനയോട് ഒരു സീൻ ചെയ്യാൻ പറഞ്ഞപ്പോൾ അത് വിസമ്മതിച്ചപ്പോൾ എന്തിനാണ് സുഹാസിനിയെപ്പോലെ പെരുമാറുന്നതെന്നാണ് അവർ ചോദിച്ചതെന്നും താരം പറയുന്നു. ‘ഞാൻ ഇപ്പോഴും ഓർക്കുന്നു, ശോഭന ഒരു സീൻ ചെയ്യാൻ പോയപ്പോൾ സംവിധായകൻ അവളോട് ‘നിങ്ങൾ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്, നിങ്ങൾ സുഹാസിനിയാണോ? എന്ന് ചോദിക്കുകയായിരുന്നു.

അതിന് ശേഷം ‘നിങ്ങൾക്കെന്താണ് ഇത്ര പ്രത്യേകത ? എന്തുകൊണ്ടാണ് ഞാൻ സുഹാസിനിയാണോ എന്ന് സംവിധായകർ എന്നോട് ചോദിക്കുന്നത്? എന്ന് അവൾ എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ‘അതെ! കൂടുതൽ സുഹാസിനികളും കൂടുതൽ ശോഭനമാരും ഉണ്ടാകണം, എന്നാലേ ആളുകൾ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് ഞാൻ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി