പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, നീ ചാകുമെടാ.. എന്നൊക്കെ കമന്റ് വരും, പത്ത് വര്‍ഷമായി തെറ്റ് ചെയ്യാതെ ചീത്തപ്പേര് കേള്‍ക്കുകയാണ്: സുധീര്‍ സുകുമാരന്‍

ഒരു തെറ്റും ചെയ്യാതെ താന്‍ പത്ത് വര്‍ഷമായി ചീത്തപ്പേര് കേള്‍ക്കുകയാണെന്ന് നടന്‍ സുധീര്‍ സുകുമാരന്‍. തന്റെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു, കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്നാല്‍ താന്‍ ഇതുവരെ അങ്ങനൊരു കേസില്‍ പെട്ടിട്ടില്ല എന്നാണ് സുധീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് കാന്‍സര്‍ വന്നപ്പോള്‍, ‘നീ ചാകുമെടാ പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’ എന്നൊക്കെ ആളുകള്‍ കമന്റ് ചെയ്തിരുന്നുവെന്നും സുധീര്‍ പറയുന്നു.

സുധീര്‍ സുകുമാരന്റെ വാക്കുകള്‍:

ഗൂഗിളില്‍ നടന്‍ സുധീര്‍ സുകുമാരന്‍ എന്ന് തിരഞ്ഞു കഴിഞ്ഞാല്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു, കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങള്‍ സത്യമായി പറയുന്നു, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല. അന്നത്തെ കാലത്ത് ഇങ്ങനെയൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കാന്‍ പോയതാണ്.

അന്ന് എന്റെ ഗുരുതുല്യനായ വിനയന്‍ സര്‍ പറഞ്ഞു, ‘എടാ നീ അഭിനയിക്കുന്ന സിനിമയാണ് ഡ്രാക്കുള, അതില്‍ അഭിനയിക്കുന്ന ആളാണ് നിനക്കെതിരെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നീ വാ പൊളിച്ചാല്‍ ഫസ്റ്റ് ഷോട്ടില്‍ ആളുകള്‍ കൂവും. അത് നിനക്കുള്ള കൂവലല്ല, അങ്ങനെ കൂവിയാല്‍ സിനിമ താഴെ വീഴും, നിന്റെ ഈ രണ്ട് വര്‍ഷത്തെ കഷ്ടപ്പാട് ഇല്ലാതാകും. അതുകൊണ്ട് മിണ്ടാതിരിക്ക്, ഇതങ്ങനെയങ്ങ് പൊയ്‌ക്കോളും’ എന്ന് പറഞ്ഞു. പക്ഷേ പോയില്ല. പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുന്നു.

ഞാന്‍ വയ്യാതിരുന്നപ്പോള്‍ കാന്‍സര്‍ ആണെന്ന് തുറന്നു പറഞ്ഞ സമയമുണ്ട്. ഞാന്‍ തിരിച്ചുവരും നിങ്ങളുടെ പ്രാര്‍ഥന വേണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചപ്പോള്‍, ”നീ ചാകുമെടാ പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ” എന്നായിരുന്നു കമന്റ്. ഇതൊക്കെ കാണുന്ന എന്റെ മാനസികാവസ്ഥ ഓര്‍ത്തിട്ടുണ്ടോ? തെറ്റു ചെയ്യാതിരുന്നിട്ടും ഇതാണ് അവസ്ഥ. ഇന്നും ഞാനൊരു പോസ്റ്റ് ഇട്ടാല്‍ ഒരു ശതമാനം ആളുകള്‍ നെഗറ്റിവുമായി എത്തും. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം െതളിയിക്കാന്‍ പറ്റും.

അതിനുള്ള തെളിവും എന്റെ കയ്യിലുണ്ട്. പക്ഷേ ഞാന്‍ അതൊക്കെ പുറത്തുവിട്ടാല്‍ നശിക്കാന്‍ പോകുന്നത് ഒരു സ്ത്രീയുടെ ജീവിതമാണ്. ഈ സമയത്ത് ഞാനവരെ തേച്ചൊട്ടിച്ച് ആ ഒരു ശാപം കൂടി എനിക്കു വേണ്ട. പക്ഷേ വെല്ലുവിളിച്ചാല്‍ ചിലപ്പോള്‍ ചെയ്തുപോകും. എനിക്ക് സിനിമയില്‍ ആരും ശത്രുക്കളില്ല. അതെന്നെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്തതാണ്. ഇതിനുശേഷം ഉള്ളിന്റെ ഉള്ളില്‍ പലരും ശത്രുക്കളായി.

കാന്‍സര്‍ വന്നിട്ട് വരെ ദൈവം എന്നെ ഉയര്‍ത്തെഴുന്നേല്‍പിച്ച് ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളര്‍ത്തുന്നില്ല. അടുത്ത് അറിയാവുന്നവര്‍ക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയില്‍ വിജയിച്ചിട്ടും എന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നു. ഒരു കുഴപ്പവുമില്ല, എന്റെ മക്കള്‍ നല്ല നിലയിലായി. ഭാര്യ ഒരു സ്ഥാപനം നടത്തുന്നു. അതുകൊണ്ട് എനിക്കൊരു സങ്കടവുമില്ല.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി