അവതാരകന്‍ അങ്ങനെ സംസാരിക്കുന്നതില്‍ അത്ഭുതമില്ല, പക്ഷേ കൈരളി ചാനല്‍ ആ പരിപാടി തുടര്‍ന്ന് കൊണ്ടുപോകുന്നതാണ് അത്ഭുതപ്പെടുത്തുന്നത്; വിമര്‍ശനവുമായി ശ്രിന്ദ

കൈരളി ചാനല്‍ പരിപാടിയിലൂടെ തന്നെ താരങ്ങളുടെ ബോള്‍ഡ് ഷൂട്ടിനെ അധിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശ്രിന്ദ, ഗോപിക രമേശ്, എസ്തര്‍ എന്നി താരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ക്കെതിരെയായിരുന്നു പരിപാടിയില്‍ മോശം പരാമര്‍ശം ഉണ്ടായതായി വിമര്‍ശനം ഉയര്‍ന്നത്. പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ശ്രിന്ദയുടെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടു. നീണ്ടൊരു കുറിപ്പിലൂടെയായിരുന്നു ശ്രിന്ദയുടെ വിമര്‍ശനം. ഇപ്പോഴിതാ സംഭവത്തോടുള്ള തന്റെ പ്രതികരണവും നിലപാടുകളും തുറന്ന് പറയുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രിന്ദ.

ചാനലില്‍ ഈ പരിപാടി ആദ്യമായല്ല നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ ടോക്സിക് ആയ പരിപാടി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ശ്രിന്ദ പറഞ്ഞു. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്റെ പെരുമാറ്റത്തിന് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അത് മാധ്യമങ്ങള്‍ക്കുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

”ഒരു സെലിബ്രിറ്റി എന്ന നിലയില്‍ എന്റെ പെരുമാറ്റത്തിന് എനിക്ക് ഉത്തരവാദിത്തമുണ്ട്. അതെനിക്കറിയാം. എന്നാല്‍ അത് ടി.വി ചാനലുകള്‍ക്കും സിനിമയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കും കൂടി ബാധകമാണ്.

അവര്‍ ആരാധകരുടെ മുന്‍പില്‍ വെച്ച് കൊടുക്കുന്ന കാര്യങ്ങള്‍ ഭാവിയില്‍ വലിയ പ്രശ്നമായിത്തീരും,” ശ്രിന്ദ പറഞ്ഞു. പരിപാടിയില്‍ അവതാരകര്‍ അത്തരത്തില്‍ സംസാരിക്കുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നും എന്നാല്‍ ചാനല്‍ ആ പരിപാടി തുടര്‍ന്ന് കൊണ്ടുപോകുന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ശ്രിന്ദ കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം