നയന്‍താരയെ പ്രശസ്തയാക്കിയെന്ന് പറയും; വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യം; ദുരനുഭവത്തെക്കുറിച്ച് ശ്രീനിധി

തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി മനസ്സുതുറന്ന് നടി ശ്രീനിതി മേനോന്‍. ‘ഇവര്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന് നമ്മളോട് പറയുമ്പോള്‍ ആദ്യം മനസ്സിലാവില്ല. സത്യത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അപ്പോള്‍ അങ്ങനെയല്ലെന്ന് പറയും.

വളരെ നല്ല രീതിയിലാണ് അവര്‍ സംസാരിക്കുക. സര്‍ അതില്‍ താല്‍പര്യമില്ലെന്ന് പറയും. ആദ്യമേ നമ്മള്‍ക്കത് വേണ്ട എന്നാണെങ്കില്‍ അത്തരം അവസരങ്ങള്‍ നിരസിക്കണം. അല്ലെങ്കില്‍ പിന്നീട് നമ്മള്‍ക്ക് മോശമായ പേര് വരും’ നടി പറയുന്നു.

തുടക്കക്കാരാണെങ്കില്‍ ഇങ്ങനെയല്ലാതെ ചാന്‍സ് ലഭിക്കില്ലെന്ന് അവര്‍ പറയും. പക്ഷെ നമ്മള്‍ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കും. കൈയും കാലമില്ലേ. നമ്മള്‍ അധ്വാനിച്ച് ഒരു നിലയിലെത്തിയാല്‍ ഇതേ ആളുകള്‍ തന്നെ ഞാനാണ് അവളെ ഈ പ്രശസ്തിയിലെത്തിച്ചതെന്ന് പറയും’

‘ശ്രീനിധിയെ ഈ ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാള്‍ പറഞ്ഞു. അവരെ നിനക്ക് അറിയുമോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. എനിക്കറിയാം എന്ന് ഞാന്‍ പറഞ്ഞു. ആദ്യം എനിക്ക് കുറച്ച് പ്രൊജക്ടുകള്‍ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു, അത് അന്ന് ഞാന്‍ നിരസിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നത് അവരാണ് എന്നെ പ്രശസ്തിയിലേക്ക് കൊണ്ടു വന്നതെന്നാണ്. നയന്‍താരയെയും സമാന്തയെയും ഇന്‍ഡ്‌സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്നും ഇവര്‍ പറയും,’ ശ്രീനിതി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക