ഞാന്‍ കരഞ്ഞ് പറഞ്ഞിട്ടും മനസിലായില്ല, എന്റെ അഭിനയം കൊള്ളില്ലെന്ന് പറഞ്ഞ് ആ സിനിമയില്‍ നിന്നും പുറത്താക്കി: ശ്രീനാഥ് ഭാസി

കരിയറിലെ മോശം കാലഘട്ടത്തെ അതിജീവിച്ചാണ് നടന്‍ ശ്രീനാഥ് ഭാസി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് ഒരു തെറാപ്പി പോലെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഈ സിനിമ എന്നാണ് ശ്രീനാഥ് ഭാസി തുറന്നു പറഞ്ഞിരിക്കുന്നത്. അതിന് മുമ്പുള്ള ഒരു സിനിമയില്‍ നാകനായി അഭിനയിച്ചിരുന്നു, എന്നാല്‍ അഭിനയം കൊള്ളില്ലെന്ന് പറഞ്ഞ് നടനെ ചിത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

ഈ സംഭവത്തിനെ കുറിച്ചാണ് ശ്രീനാഥ് ഭാസി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ഞാന്‍ വ്യക്തിപരമായും ജോലി സംബന്ധമായും ഒരുപാട് പ്രശ്‌നങ്ങളില്‍ കൂടി കടന്നുപോകുന്ന സമയത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം വന്നത്. ജീവിതം വല്ലാതെ നിശ്ചലാവസ്ഥയില്‍ കടന്നുപോകുമ്പോഴാണ് സുഭാഷ് എന്ന കഥാപാത്രം എന്റടുത്ത് എത്തിയത്. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്.”

”ആ സമയത്ത് ഞാന്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ എന്നെ അവര്‍ ആ സിനിമയില്‍ നിന്ന് മാറ്റിയിരുന്നു. നായകവേഷമായിരുന്നു. അഭിനയം കൊള്ളില്ല എന്നൊക്കെ എന്റടുത്ത് വന്നു പറഞ്ഞു. എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല, എന്റെ അഭിനയത്തിന് കുഴപ്പമുണ്ടോ? എനിക്കു കുഴപ്പങ്ങളുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങി.”

”അധികം വര്‍ത്തമാനം പറയാത്തതാണോ പ്രശ്‌നം, ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ആലോചിച്ചു. എന്തായാലും ആ സിനിമ പോയത് നന്നായി എന്നു തന്നെ കരുതി. ഞാന്‍ വല്ലാത്ത വിഷമഘട്ടത്തില്‍ കൂടിയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. എന്നെ കുറിച്ചുള്ള ചില വീഡിയോകള്‍ ആളുകള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ കരഞ്ഞ് ക്ഷമ പറഞ്ഞിട്ടും, അതു കണ്ട്, ”ആഹാ അവന്റെ അഭിനയം കൊള്ളാമല്ലോ” എന്നാണ് ചിലര്‍ പറഞ്ഞത്.”

”അപ്പോഴെനിക്ക് മനസ്സിലായി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഞാന്‍ എന്താണെന്ന് എന്റെ ജോലിയിലൂടെ തന്നെ തെളിയിക്കണം. ഇവരെല്ലാം എന്നെ ഒരു നടന്‍ എന്ന നിലയിലാണ് ഇഷ്ടപ്പെട്ടുകൊണ്ടിരുന്നത്. ആ സമയത്ത് എന്റെ സുഹൃത്തുക്കളായ ഗണപതി, ചിദംബരം, സൗബിന്‍ തുടങ്ങിയവരുമായി ഒരു സിനിമ ചെയ്യുക എന്നത് ഒരു തെറാപ്പി പോലെ ആയിരുന്നു.”

”മഞ്ഞുമ്മല്‍ ബോയ്‌സ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്റെ അവസ്ഥയും മോശമായിരുന്നു. ആ സിനിമയില്‍ നടന്നതുപോലെ തന്നെ എന്റെ സുഹൃത്തുക്കളായ അവര്‍ തന്നെയാണ് എന്നെ സംരക്ഷിച്ചത്. ഈ പടം ചെയ്തതുകൊണ്ടാണ് എന്റെ വിഷമഘട്ടത്തില്‍ നിന്ന് എനിക്ക് പുറത്തുവരാന്‍ കഴിഞ്ഞത്” എന്നാണ് ശ്രീനാഥ് ഭാസി രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി