ഓസ്‌കര്‍ അവാര്‍ഡിന് ഇതാ ഒരു മലയാള സിനിമ.. മികച്ച നടനുള്ള ഓസ്‌കര്‍ പൃഥ്വിരാജിന്..: ശ്രീകുമാരന്‍ തമ്പി

ഓസ്‌കര്‍ പുരസ്‌കാരം മലയാളത്തിലേക്ക് എത്തിക്കാനുള്ള സിനിമയാണ് ‘ആടുജീവിതം’ എന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ് ഈ സിനിമയുടെ വിജയം. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ അതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്:

മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ ആടുജീവിതം. ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, ശബ്ദലേഖനം, സംഗീതം. എല്ലാം ഏറ്റവും മികച്ചത്.

രാജ്യാന്തര അവാര്‍ഡുകള്‍ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കര്‍ അവാര്‍ഡിന് ഇതാ ഒരു മലയാള സിനിമ എന്ന് ഞാന്‍ ശബ്ദമുയര്‍ത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.

സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവര്‍ രണ്ടുപേരും എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവര്‍ എന്നീ സിനിമകളില്‍ മല്ലിക സംവിധാനത്തില്‍ സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തില്‍ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്ത് വീട്ടില്‍ ജനിച്ച അമ്മയും മല്ലികയ്ക്ക് നല്‍കിയ ജനിതകമൂല്യം ചെറുതല്ല.

സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തില്‍ ഒന്നാമന്‍ തന്നെയായിരുന്നു. രണ്ട് ബിദ്ധിജീവികളുടെ സംഗമത്തില്‍ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അതിന് കാരണമുണ്ട്.

സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റര്‍ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാന്‍ തന്നെ. ബെന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിനും എന്റെ അഭിനന്ദനം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം