മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം ഇതൊക്കെ പുതുതലമുറ കണ്ടുവളരണം: സോയ അക്തർ

സിനിമ സെൻസറിംഗിനെ കുറിച്ചും, അതിന്റെ മോശം വശങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായിക സോയ അക്തർ. സിനിമയിൽ പരസ്പര സമ്മതത്തോടെയുള്ള ഇന്റിമസി കാണിക്കേണ്ടത് പ്രധാനമാണെന്നും, സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന, ഇതെല്ലാം അനുവദിച്ചിരുന്ന കാലത്താണ് താൻ വളർന്നതെന്നും, ഒരു സ്ത്രീ സ്ക്രീനിൽ ചുംബിക്കുന്നത് കാണാൻ നമ്മുക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും സോയ അക്തർ ചോദിക്കുന്നു.

“സ്‌ക്രീനില്‍ പരസ്പര സമ്മതത്തോടെയുള്ള അടുപ്പം കാണിക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന കാലത്താണ് ഞാന്‍ വളര്‍ന്നത്. ഇതെല്ലാം അനുവദിച്ചിരുന്നു, പക്ഷേ നിങ്ങള്‍ക്ക് ഒരു സ്ത്രീ ചുംബിക്കുന്നത് സ്‌ക്രീനില്‍ കാണാന്‍ കഴിയില്ലേ? പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹത്തെയും ഫിസിക്കല്‍ ഇന്റിമസിയും എല്ലാം കാണാന്‍ ആളുകളെ അനുവദിക്കണം. രണ്ട് മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം മുതലായവ പുതു തലമുറ പ്രധാനമായും കണ്ടു വളരേണ്ട കാര്യങ്ങളാണ്

ഓരോ സിനിമയ്ക്കും ഒരു ടോണ്‍ ഉണ്ട്, ഓരോ ഫിലിം മേക്കറും വ്യത്യസ്തരീതിയില്‍ കഥ പറയുന്നവരായിക്കും. രമേഷ് സിപ്പിയുടെ ഷോലെ അന്നുണ്ടായതിനേക്കാള്‍ ഒരുപാട് കാലം മുന്നിലേക്ക് സഞ്ചരിച്ചാണ് ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലം നിങ്ങള്‍ പ്രേക്ഷകരെ ഉണര്‍ത്താന്‍ വേണ്ടിയുള്ളതാണ്

അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രഞ്ചുകാര്‍ പുരുഷ നഗ്‌നത കൂടുതല്‍ കാണിക്കുന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ എത്ര കംഫര്‍ട്ടബിളാണ് എന്നതിനെയും നിങ്ങള്‍ എങ്ങനെ സെക്‌സിനെ കാണുന്നു എന്നതെല്ലാം എങ്ങനെയാണ് സ്വന്തം ശരീരത്തെ കാണുന്നത് എന്നതിനെയും അനുസരിച്ചിരിക്കുന്നു.” എന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കോൺക്ലേവിൽ സോയ അക്തർ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക