നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് എത്ര ലജ്ജാകരമാണ്..; ചര്‍ച്ചയായി മീരയുടെ കുറിപ്പ്

മൂന്നാമത്തെ വിവാഹബന്ധവും വേര്‍പ്പെടുത്തിയതിന് പിന്നാലെ നടി മീര വാസുദേവന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ചര്‍ച്ചയാകുന്നു. ജീവിതം, സ്വാതന്ത്ര്യം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ചുള്ള നടിയുടെ പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും, പുതിയ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്നതിന്റെ സൂചനകളാണ് മീരയുടെ കുറിപ്പുകള്‍.

കഴിഞ്ഞ വര്‍ഷം മേയ്യില്‍ ആയിരുന്നു 43-കാരിയായ മീര വാസുദേവന്‍ പാലക്കാട് സ്വദേശിയായ വിപിന്‍ പുതിയങ്കവും വിവാഹിതയായത്. കോയമ്പത്തൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

മീര പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍:

”വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷന്‍ഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെ രുചി ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശുപാര്‍ശ ചെയ്യുന്നത് യാത്രകളെയാണ്.”

”ചിലപ്പോള്‍ സുഹൃത്തുക്കളല്ല നമ്മളോട് തെറ്റ് ചെയ്യുന്നത്, അവര്‍ അര്‍ഹിക്കാത്ത ഒരു വിഭാഗത്തില്‍ നമ്മള്‍ ഉള്‍പ്പെടുത്തിയ ആളുകളാണ്. ചിലര്‍ സുഹൃത്തുക്കളായിരുന്നില്ല, വെറും പരിചയക്കാര്‍ മാത്രമായിരുന്നു.”

”ചതിക്കാത്ത, പുറത്തു പോകാത്ത, കളികള്‍ കളിക്കാത്ത, തനിക്കെന്താണ് വേണ്ടതെന്ന് അറിയുന്ന, തനിക്കുള്ളതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന, വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയുന്ന, എന്നാല്‍ നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. എത്ര ലജ്ജാകരമാണ് അത്.”

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി