എന്റെ നോട്ടിനെസ്സും പെരുമാറ്റവും അഞ്ജലിക്ക് ഇഷ്ടപ്പെട്ടു, ബോഡി ഷെയ്മിംഗിനോട് പ്രതികരിച്ചതാണ് സിനിമയില്‍ എടുക്കാന്‍ കാരണം: സയനോര

ഗായിക സയനോരയുടെ അഭിനയ അരങ്ങേറ്റ ചിത്രമാണ് അഞ്ജലി മേനോന്റെ ‘വണ്ടര്‍ വുമണ്‍’. ചിത്രത്തില്‍ സായ എന്ന ഗായിക ആയാണ് സയനോര വേഷമിടുന്നത്. തനിക്ക് അഭിനയമോഹം ഇല്ലായിരുന്നു. ബോഡി ഷെയ്മിംഗ് കമന്റുകളോട് താന്‍ പ്രതികരിച്ചത് കണ്ടാണ് അഞ്ജലി തന്നെ സിനിമയിലേക്ക് വിളിക്കുന്നത് എന്നാണ് സയനോര പറയുന്നത്.

ഒരിക്കലും അഭിനയമോഹം ഉണ്ടായിട്ടില്ല. പക്ഷേ അഭിനയിക്കാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. ആദ്യദിനം തന്നെ താന്‍ അഞ്ജലിയോട് ചോദിച്ചു, എന്തിനാണ് ഈ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചതെന്ന്. അഞ്ജലി പറഞ്ഞ മറുപടി തന്നെ ശരിക്കും ഞെട്ടിച്ചു. താന്‍ ഷോര്‍ട്‌സ് ഇട്ടത് സംബന്ധിച്ച് വലിയ സോഷ്യല്‍ മീഡിയ ആക്രമണം നടന്നിരുന്നു.

അപ്പോള്‍ മുതല്‍ അഞ്ജലി തന്നെ നിരീക്ഷിക്കുകയായിരുന്നു എന്ന് പറഞ്ഞു. ആ സംഭവത്തോടുള്ള തന്റെ പ്രതികരണവും തന്റെ നോട്ടിനെസ്സും ഒന്നും കൂസാതെയുള്ള പെരുമാറ്റവും അഞ്ജലിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം സയനോരയെ ഏല്‍പ്പിക്കാം എന്ന് അഞ്ജലിക്കു തോന്നിയത്. അത് തനിക്കൊരു സര്‍പ്രൈസ് ആയിരുന്നു.

ബോഡി ഷെയ്മിംഗ് ചെയ്തതിനോട് പ്രതികരിച്ച തനിക്ക് പോസിറ്റീവ് ആയ ഒരു നേട്ടമാണ് അതുകൊണ്ട് ഉണ്ടായത്. ആ ബോഡി ഷെയ്മിംഗ് സംഭവം കഴിഞ്ഞു താന്‍ ഒട്ടും കൂസാതെ ഒരു ഡാന്‍സ് വീഡിയോയുമായി വന്നതൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അഞ്ജലി പറഞ്ഞു. അങ്ങനെയാണ് അഞ്ജലിയുടെ വണ്ടര്‍ വുമണിലേക്ക് തന്നെ കാസ്റ്റ് ചെയ്തത്.

തനിക്കായി ഒരു കഥാപാത്രത്തെ ഉണ്ടാക്കുകയായിരുന്നു. അതുകൊണ്ട് പുതിയതായി അഭിനയിക്കേണ്ടി വന്നില്ല. ഒരു ഗായികയെ അതുപോലെ തന്നെ സിനിമയില്‍ കൊണ്ടുവരികയായിരുന്നു. അഞ്ജലിയുടെ കരിയറില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. സിനിമയില്‍ ഒരു പാട്ട് പാടുകയും ചെയ്തിട്ടുണ്ടെന്ന് സയനോര മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക