കോമാളിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത് അംഗീകരിക്കും, പക്ഷെ ഇതില്‍ എന്റെ ഭാര്യയുടെ ഫോട്ടോയുമുണ്ട്.. നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍

തനിക്കെതിരെ നടക്കുന്ന അധിക്ഷേപ പരമാര്‍ശങ്ങള്‍ ഏറെ വേദനയുണ്ടാക്കിയെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗായകന്‍ സന്നിദാനന്ദന്‍. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുള്ള അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഉഷാകുമാരി എന്ന ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് എത്തിയത്. ഇതിനെതിരെയാണ് ഗായകന്‍ പ്രതികരിച്ചിരിക്കുന്നത്. മനോരമ ന്യൂസിനോടാണ് ഗായകന്‍ പ്രതികരിച്ചത്

സന്നിദാനന്ദന്റെ വാക്കുകള്‍:

ഞാന്‍ ഇത് സ്ഥിരം കേള്‍ക്കുന്നതാണ്. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. കലാകാരനെ ആര്‍ക്കും എന്തും പറയാം. കാരണം ഇങ്ങനെ പലരും പറയുമ്പോഴാണ് നമ്മളിലെ നമ്മള്‍ വളരുന്നത്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പക്ഷെ എന്റെ ഭാര്യയുടെ ഫോട്ടോയും അതിലുണ്ട്. മധുരയില്‍ ഉണ്ടായിരുന്നപ്പോള്‍ നമ്മള്‍ ഒന്നിച്ച് ഒരു ചായ കുടിച്ചപ്പോ എടുത്ത ഫോട്ടോയാണത്. പക്ഷെ അത് ആരുടെയോ കൈയ്യില്‍ പെട്ടുപോയി.

എഫ്ബിയില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അത് പിന്നീട് എടുത്ത് എത്ര വികൃതമാക്കോ അത്രയും വികൃതമാക്കി, ഇത് ഒരു കോമാളിയല്ലേ, ഇയാള് ഇങ്ങനെ കോമാളിയാകണോ എന്ന് ചോദിച്ചാല്‍ ഞാന്‍ അത് അംഗീകരിക്കുന്നു. പക്ഷെ കൂട്ടത്തില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നു. അത് ഭയങ്കര വേദനയുണ്ടാക്കി. എനിക്ക് ഇതൊക്കെ സ്ഥിരമാണ്. പക്ഷെ ഭാര്യ അറിഞ്ഞ് ഭയങ്കരമായി വേദനിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമമായി.

അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഞാന്‍ അത് എടുത്ത് ഷെയര്‍ ചെയ്യാന്‍ കാരണം, ഇനിയാരും അങ്ങനെ ചെയ്യാതിരിക്കാനാണ്. ഞാന്‍ അധിക്ഷേപങ്ങളും അവഗണനകളും ഒക്കെ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് പരമിതികളുണ്ട്. എന്തൊക്കെ പ്രതിസന്ധികള്‍ ഇണ്ടായാലും അതൊക്കെ വകഞ്ഞു മാറ്റി എല്ലാവരും മുന്നിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നയാളാണ്.

അത് മാനസികമായിട്ട് ഭയങ്കര വിഷമമം ഉണ്ടാക്കി. നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ഞാന്‍. കാരണം ഒത്തിരിപ്പേര്‍ വിളിച്ചു. എന്നോട് വിഷമിക്കരുത് എന്ന് പറഞ്ഞു. അവര് എന്നെ പറഞ്ഞോട്ടെ പക്ഷെ വീട്ടിലുള്ളവരെ പറയാതിരിക്കുക. കാരണം അവര് പൊതുവിടങ്ങളില്‍ ഒന്നും അധികം വരാതിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി