'അത് ജീവിതം മാറ്റിമറിച്ച സിനിമ, എൻ്റെ റോൾ ചെയ്യേണ്ടിയിരുന്നത് ദുല്‍ഖര്‍': സിജു വില്‍സണ്‍

സിജു വിൽസനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സിജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനായി ആദ്യം തീരുമാനിച്ചിരുന്നത് ദുൽഖർ സൽമാനെ ആയിരുന്നു എന്നാണ് സിജു വിൽസൺ പറഞ്ഞത്.

സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ചിത്രത്തിൽ തന്റെ റോളായിരുന്നു ദുൽഖർ ചെയ്യേണ്ടിയിരുന്നത്. ഗസ്റ്റ് റോൾ പോലെ ഒന്നായിരുന്നു അത്. ദുൽഖർ അവതരിപ്പിച്ച ബിപീഷ് പി. എന്ന കഥാപാത്രം ആദ്യം ഉണ്ടായിരുന്നില്ല.

സുരേഷ് ​ഗോപിയെയും ശോഭനയേയും വെച്ചാണ് മെയ്ൻ കഥ മുമ്പോട്ട് പോയിരുന്നത്. അതിൽ ഒരു ഗസ്റ്റ് റോളിൽ ദുൽഖർ വരുന്നു അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ദുൽഖറിന്റെ കഥാപാത്രം രൂപപ്പെടുകയായിരുന്നു. ദുൽഖർ ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തിനായി വേറെ പലരേയും നോക്കിയിരുന്നു. ആ സമയത്ത് തനിക്ക് ഡേറ്റ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ വിളിച്ചു. അങ്ങനെയാണ് താൻ പോയി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്താണ് ഉപചാരപൂർവം ഗുണ്ടജയൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഡേറ്റ് ഫ്രീ ആയിരുന്നത് കൊണ്ട് പോയി. പക്ഷേ താടി പ്രശ്‌നമായിരുന്നു. പൊലീസ് കഥാപാത്രമാവുമ്പോൾ പ്രശ്‌നമാകില്ലേ എന്ന് താൻ സംവിധായകനായ അനൂപിനോട് ചോദിച്ചിരുന്നു. അതുകുഴപ്പമില്ല, കല്യാണം കഴിയുന്നത് വരെ താടി വടിക്കാൻ പാടില്ല എന്ന് ഈ കഥാപാത്രത്തിന്റെ അമ്മ നേർച്ച നേർന്നിട്ടുണ്ട് എന്ന് അനൂപ് പറഞ്ഞു.

അങ്ങനെയൊക്കെ നേരുന്നവരുണ്ടാവാം ചിലപ്പോൾ നമ്മുക്ക് ചുറ്റുമെന്നും അദ്ദേഹം പറഞ്ഞു.  ആ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് വഴി തുറന്ന് തന്നത്. കാരണം  വരനെ ആവശ്യമുണ്ട് കാണുമ്പോഴാണ് വിനയൻ സാർ തന്നെ ശ്രദ്ധിക്കുന്നത്.  പൊലീസ് യൂണിഫോമിൽ വന്നപ്പോഴുള്ള തൻ്റെ ഫിഗറും കാര്യങ്ങളുമൊക്കെ ശ്രദ്ധിച്ചിട്ടാണ് വിനയൻ സാർ പത്തൊൻപതാം നൂറ്റാണ്ടിലേക്ക് തന്നെ പരിഗണിക്കുന്നതെന്നും സിജു പറഞ്ഞു. സിജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം