മണിച്ചിത്രത്താഴിലെ ആ പാട്ട് ചിത്രീകരിച്ചത് ഞാനായിരുന്നു..: സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം റീറിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുകയാണ്.

മധു മുട്ടമാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഫാസിലിന് പുറമെ സിദ്ദിഖ്- ലാൽ, സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിൽ സെക്കന്റ് യൂണിറ്റ് ഡയറക്ടർമാരായിരുന്നു. ഇപ്പോഴിതാ മണിച്ചിത്രത്താഴിന്റെ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.

“ഫാസിലിന്റെ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും വരണമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ മണിച്ചിത്രത്താഴില്‍ എത്തുന്നത്. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്തിരുന്നു. പ്രിയന്‍ ഫാസിലിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. പക്ഷെ ഫാസിലിനെ ഗുരുസ്ഥാനത്ത് കാണുന്ന ആളായിരുന്നു പ്രിയന്‍. സിദ്ദിഖും ലാലും പിന്നെ ഫാസിലിന്റെ അസിസ്റ്റന്‍സായി സിനിമയിലേക്ക് വന്നവരാണ്.

അത് ഫാസിലിന്റെ ഏറ്റവും വലിയ പ്രൊജക്ടായിരുന്നു. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമയായിരുന്നു ഇത്. ഞങ്ങള്‍ എല്ലാവരും അതില്‍ ഓരോ ഭാഗം ചെയ്താല്‍ ഫാസിലിന് അത് സഹായകമാകും. അല്ലെങ്കില്‍ ഷൂട്ടിങ്ങിനായി ഒരുപാട് ദിവസമെടുക്കും. അത്രനാള്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ വെറുതെ ഇരിക്കേണ്ടി വരും. ഞങ്ങളെ ആ സിനിമയിലേക്ക് കൊണ്ട് വരുന്നതിന് മുമ്പ് തന്നെ ഫാസില്‍ എന്നെ വിളിച്ച് ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചിരുന്നു.

ഞാനാണ് മണിച്ചിത്രത്താഴില്‍ ഏറ്റവും അവസാനം എത്തിയത്. സിദ്ദിഖ് – ലാല്‍ ഒരു പോര്‍ഷന്‍ ചെയ്തിട്ട് പോയി. പ്രിയന്‍ ഒരു പോര്‍ഷന്‍ ചെയ്തു. ഞാന്‍ ആ സമയത്ത് ചെങ്കോല്‍ ചെയ്യുകയായിരുന്നു. ആ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാകാതെ എനിക്ക് മണിച്ചിത്രത്താഴിലേക്ക് പോകാന്‍ പറ്റില്ലായിരുന്നു. രണ്ട് ദിവസമെങ്കില്‍ രണ്ട് ദിവസം അവിടേക്ക് വരണമെന്ന് ഫാസില്‍ എന്നോട് പറയുകയായിരുന്നു.

അതുകൊണ്ട് ചെങ്കോല്‍ തീര്‍ന്നതും ഞാന്‍ നേരെ ഫാസിലിന്റെ അടുത്തേക്ക് പോയി. എനിക്കായി ഫാസില്‍ കുറച്ച് പോര്‍ഷന്‍സ് മാറ്റിവെച്ചിരുന്നു. അത് ഒരു പാട്ടിന്റെ പോര്‍ഷന്‍സ് ആയിരുന്നു. പഴന്തമിഴ് പാട്ടിന്റെ ഭാഗമായിരുന്നു അത്. അതിന്റെ കുറച്ച് പോര്‍ഷന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളു. കുറേ ഭാഗം ഫാസില്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നെ ഒന്നു രണ്ട് സീക്വന്‍സും ഉണ്ടായിരുന്നു. ലാലും സുധീഷും ചേര്‍ന്ന് പാസ്റ്റ് അന്വേഷിച്ച് പോകുന്നതാണ് അത്. അങ്ങനെ വളരെ കുറച്ച് പോര്‍ഷന്‍സാണ് ഞാന്‍ ചെയ്തത്.” എന്നാണ് വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ  സിബി മലയിൽ പറഞ്ഞത്.

അതേസമയം ഓഗസ്റ്റ് 17-നാണ് മണിച്ചിത്രത്താഴ് റീറിലീസായി എത്തുന്നത്. 4K റീമാസ്റ്റേഡ് വെർഷനായാണ് ചിത്രമെത്തുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ