ആരെങ്കിലും മമ്മൂക്കയെ നോക്കി കാര്‍ക്കിച്ച് തുപ്പുമോ? എന്നാല്‍ അദ്ദേഹം അതൊന്നും നോക്കാതെ ചെയ്യാനാണ് പറഞ്ഞത്: ശ്വേത മേനോന്‍

മമ്മൂട്ടിക്കൊപ്പം ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ ‘പാലേരി മാണിക്യം’ എന്ന സിനിമയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്. ചിത്രത്തില്‍ ചീരു എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ശ്വേതയുടെത്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. മമ്മൂക്കയുടെ കൂടെ ആദ്യ സിനിമ ചെയ്യുമ്പോള്‍ താന്‍ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാര്‍ ആണെന്ന ചിന്ത ഇല്ലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു. അതിന് വേണ്ടി താന്‍ കാത്തിരിക്കും.

ഭയങ്കര കുട്ടിക്കളി ആയിരുന്നു അന്ന് തനിക്ക്. എന്നാല്‍ പാലേരി മാണിക്യത്തില്‍ എത്തിയപ്പോള്‍ താന്‍ പ്രൊഫഷണല്‍ ആയിരുന്നു. ആ സമയത്ത് താന്‍ സീരിയസ് ആയി നില്‍ക്കുമ്പോള്‍ മമ്മൂക്ക കുട്ടിക്കളി ആണ്. മമ്മൂക്ക സീരയസ് ആയപ്പോള്‍ താനായിരുന്നു കുട്ടിക്കളിയെങ്കില്‍ പിന്നീട് അദ്ദേഹമായിരുന്നു.

പാലേരി മാണിക്യത്തില്‍ അദ്ദേഹത്തിന് നേരെ തന്റെ കഥാപാത്രം തുപ്പുന്ന ഒരു സീന്‍ ഉണ്ട്. അത് എടുക്കുമ്പോള്‍ തുപ്പല്‍ ഒന്നും വന്നിട്ടില്ല. ആരെങ്കിലും മമ്മൂക്കയെ നോക്കി കാര്‍ക്കിച്ച് തുപ്പുമോ. താന്‍ അത് പറഞ്ഞപ്പോള്‍ അതൊന്നും നോക്കാതെ തന്റെ കഥാപാത്രത്തില്‍ നിന്ന് ചെയ്യാന്‍ പറഞ്ഞു.

ചെയ്യാന്‍ നോക്കും, പക്ഷെ പറ്റില്ലായിരുന്നു എന്നാണ് ശ്വേത പറയുന്നത്. 2009ല്‍ ആണ് ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപതകത്തിന്റെ കഥ’ എന്ന സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പ്രകടനത്തിന് ശ്വേത മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക