ഫാന്‍ ആവുന്നതില്‍ കുഴപ്പമില്ല, പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്; അനുഭവം പങ്കുവെച്ച് ശ്വേത മേനോന്‍

ആരാധക സ്‌നേഹം അതിരു കടന്ന സംഭവം പങ്കുവെച്ച് നടി ശ്വേത മേനോന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റാപിഡ് ഫയര്‍ റൗണ്ടിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ചില രസകരമായ കാര്യങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

ആരാധന മൂത്ത് തനിക്ക് ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടില്‍ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറയുന്നത്. ചോര കൊണ്ട് കത്തെഴുതി ഒരാള്‍ എനിക്ക് വീട്ടിലേക്ക് അയച്ചു. ഞാന്‍ അവരെ വിളിച്ച് നന്നായി കൊടുത്തു. ആരാധകന്‍ ആവുന്നതില്‍ കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്.

ഫാന്‍ മൊമന്റ് എന്നാല്‍ അത് നമ്മുക്ക് ഒരിക്കലും സ്ട്രെസ് നല്‍കുന്നത് ആവാന്‍ പാടില്ലെന്നും ശ്വേത പറഞ്ഞു.

എനിക്ക് ആ എഴുതിയ ചോരകത്തില്‍ അഡ്രസ് ഉണ്ടായിരുന്നു. ഞാന്‍ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേര്‍ണലിസ്റ്റ് വഴി അയാളുടെ നമ്പര്‍ എടുത്ത് വിളിച്ച് നല്ല പോലെ കൊടുത്തു. അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു. മേലാല്‍ ഈ പരിപാടി ചെയ്യരുതെന്ന് താന്‍ വിലക്കിയെന്നും ശ്വേത പറയുന്നു.

മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മമ്മൂട്ടി നായകനായി 1991ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം