ഫാന്‍ ആവുന്നതില്‍ കുഴപ്പമില്ല, പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്; അനുഭവം പങ്കുവെച്ച് ശ്വേത മേനോന്‍

ആരാധക സ്‌നേഹം അതിരു കടന്ന സംഭവം പങ്കുവെച്ച് നടി ശ്വേത മേനോന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റാപിഡ് ഫയര്‍ റൗണ്ടിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ചില രസകരമായ കാര്യങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

ആരാധന മൂത്ത് തനിക്ക് ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടില്‍ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറയുന്നത്. ചോര കൊണ്ട് കത്തെഴുതി ഒരാള്‍ എനിക്ക് വീട്ടിലേക്ക് അയച്ചു. ഞാന്‍ അവരെ വിളിച്ച് നന്നായി കൊടുത്തു. ആരാധകന്‍ ആവുന്നതില്‍ കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്.

ഫാന്‍ മൊമന്റ് എന്നാല്‍ അത് നമ്മുക്ക് ഒരിക്കലും സ്ട്രെസ് നല്‍കുന്നത് ആവാന്‍ പാടില്ലെന്നും ശ്വേത പറഞ്ഞു.

എനിക്ക് ആ എഴുതിയ ചോരകത്തില്‍ അഡ്രസ് ഉണ്ടായിരുന്നു. ഞാന്‍ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേര്‍ണലിസ്റ്റ് വഴി അയാളുടെ നമ്പര്‍ എടുത്ത് വിളിച്ച് നല്ല പോലെ കൊടുത്തു. അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു. മേലാല്‍ ഈ പരിപാടി ചെയ്യരുതെന്ന് താന്‍ വിലക്കിയെന്നും ശ്വേത പറയുന്നു.

മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മമ്മൂട്ടി നായകനായി 1991ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം