കാല്‍ എടുത്ത് ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കുന്ന സീന്‍ ഒക്കെ മൂപ്പര് അങ്ങനെ ചെയ്തതാണ്.. ഈ സിനിമയില്‍ അഭിനയിക്കില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്: ശ്വേത മേനോന്‍

2009ലെ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. മികച്ച ചിത്രം, നടന്‍, നടി, മേക്കപ്പ് എന്നീ അവാര്‍ഡുകള്‍ സിനിമ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലെ ചീരു എന്ന കഥാപാത്രമാകാന്‍ നടി ശ്വേത മേനോന്‍ തയാറായിരുന്നില്ല. സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചത് എന്നാണ് ശ്വേത പറയുന്നത്.

സിനിമയില്‍ അഭിനയിക്കില്ല എന്നായിരുന്നു താന്‍ പറഞ്ഞിരുന്നത് എന്നാണ് ശ്വേത പറയുന്നത്. ”ഞാന്‍ റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമ കഴിഞ്ഞ് ബോംബെയിലേക്ക് തിരിച്ചു പോയി. ഒരു ദിവസം രഞ്ജിത്തേട്ടന്‍ എന്നെ വിളിച്ചു. ‘ശ്വേത നല്ലൊരു റോള്‍ ഉണ്ട്, ചീരു എന്ന കഥാപാത്രം, അത് യങ് ടു ഓള്‍ഡ് ആണ്’. ചെയ്യൂല്ല, ചെയ്യാന്‍ താല്‍പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു.”

”ആ റോളിനായി കണ്ണടച്ചാല്‍ അപ്പോള്‍ നിന്റെ മുഖമാണ് വരുന്നത്’ എന്ന് രഞ്ജിത്തേട്ടന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ഒരു കാരണവശാലും ഞാന്‍ ചെയ്യൂല്ല എന്ന്. ഞാനൊരു ബോളിവുഡ് സ്‌റ്റൈലില്‍ ഗ്ലാമര്‍ വേഷം ചെയ്യുന്ന ഒരാളായിരുന്നു. ടോംബോയ് പോലുള്ള കഥാപാത്രങ്ങള്‍. ഒരു നടി ആകാനല്ല, ഞാന്‍ എന്‍ജോയ് ചെയ്യുകയായിരുന്നു അഭിനയം. അപ്പോള്‍ രഞ്ജിത്തേട്ടന്‍ പറഞ്ഞു, ഞാനൊന്ന് സ്‌ക്രിപ്റ്റ് എഴുതട്ടെ ഒരു മാസം കഴിഞ്ഞ് വിളിക്കാമെന്ന്.”

”ഒരു മാസം കഴിഞ്ഞപ്പോള്‍ മൂപ്പര് വീണ്ടും വിളിച്ചു. ‘ചീരൂ, നീ തന്നെയാണ് എന്റെ ചീരു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞിട്ട് ഞാന്‍ നോ പറഞ്ഞിട്ടില്ല. അത് ഒരു റൈറ്ററുടെ വിശ്വാസമാണ്. അത് എന്ത് ചെയ്താലും എനിക്ക് കിട്ടില്ല. ‘രഞ്ജിത്തേട്ടാ നിങ്ങള്‍ ദേഷ്യപ്പെടുകയൊന്നുമില്ലാലോ, എനിക്ക് എന്റെ രീതിയില്‍ ഞാന്‍ ചെയ്‌തോട്ടെ’ എന്ന് ഞാന്‍ ചോദിച്ചു. ചെയ്‌തോളാന്‍ പറഞ്ഞു.”

”മൂപ്പര് എന്നെ അറിയോ അറിയാതെ ചീരുവാക്കി മാറ്റിയതാണ്. ചിത്രത്തില്‍ ജയിലില്‍ ഇരിക്കുന്ന സീനിനെ കുറിച്ച് എല്ലാവരും ചോദിക്കും. അത് അങ്ങനെ ഇരിക്കുന്നതല്ല. ഇരുന്നപ്പോ ഉറുമ്പ് കടിച്ചു. അപ്പോള്‍ ഞാന്‍ അങ്ങനെ മുകളില്‍ കയറി ഇരുന്നതാണ്. രഞ്ജിത്തേട്ടനോട് ചോദിച്ച് അങ്ങനെ ഇരുന്നതാണ്. ഓരോരോ സീനിന്റെ പിന്നിലും അങ്ങനെ ഓരോ കഥകളുണ്ട്.”

”ചീരു മമ്മൂട്ടിയെ കണാന്‍ പോകും. മനോജ് പിള്ളയാണല്ലോ ക്യാമറ, മനോജേട്ടന്‍ ഞങ്ങളുടെ റിയാക്ഷന്‍സ് എടുത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. നമ്മള്‍ വിചാരിച്ചു ഇങ്ങനൊരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ ആ സീന്‍ കഴിയും. മൂപ്പര് പറഞ്ഞു, അത് ഞാന്‍ ചെയ്യാമെന്ന്. കാല്‍ എടുത്ത് ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കും, അത് മനോജേട്ടന്‍ ചെയ്ത സീനാണ്.”

”ഭര്‍ത്താവ് വാതില്‍ ചവിട്ടി പൊളിക്കുമ്പോള്‍ മമ്മൂക്കയുമായി കെട്ടിപ്പിടിച്ച് ഇരിക്കുന്ന സീനുണ്ട്. അതില്‍ ഞാന്‍ മമ്മൂക്ക ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്ന് അങ്ങോട്ട് ചോദിച്ചതാണ്” എന്നാണ് ശ്വേത മേനോന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ടി.പി രാജീവന്റെ ‘പലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് രഞ്ജിത്ത് ഈ സിനിമ ഒരുക്കിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ