കാല്‍ എടുത്ത് ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കുന്ന സീന്‍ ഒക്കെ മൂപ്പര് അങ്ങനെ ചെയ്തതാണ്.. ഈ സിനിമയില്‍ അഭിനയിക്കില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്: ശ്വേത മേനോന്‍

2009ലെ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. മികച്ച ചിത്രം, നടന്‍, നടി, മേക്കപ്പ് എന്നീ അവാര്‍ഡുകള്‍ സിനിമ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലെ ചീരു എന്ന കഥാപാത്രമാകാന്‍ നടി ശ്വേത മേനോന്‍ തയാറായിരുന്നില്ല. സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചത് എന്നാണ് ശ്വേത പറയുന്നത്.

സിനിമയില്‍ അഭിനയിക്കില്ല എന്നായിരുന്നു താന്‍ പറഞ്ഞിരുന്നത് എന്നാണ് ശ്വേത പറയുന്നത്. ”ഞാന്‍ റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമ കഴിഞ്ഞ് ബോംബെയിലേക്ക് തിരിച്ചു പോയി. ഒരു ദിവസം രഞ്ജിത്തേട്ടന്‍ എന്നെ വിളിച്ചു. ‘ശ്വേത നല്ലൊരു റോള്‍ ഉണ്ട്, ചീരു എന്ന കഥാപാത്രം, അത് യങ് ടു ഓള്‍ഡ് ആണ്’. ചെയ്യൂല്ല, ചെയ്യാന്‍ താല്‍പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു.”

”ആ റോളിനായി കണ്ണടച്ചാല്‍ അപ്പോള്‍ നിന്റെ മുഖമാണ് വരുന്നത്’ എന്ന് രഞ്ജിത്തേട്ടന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ഒരു കാരണവശാലും ഞാന്‍ ചെയ്യൂല്ല എന്ന്. ഞാനൊരു ബോളിവുഡ് സ്‌റ്റൈലില്‍ ഗ്ലാമര്‍ വേഷം ചെയ്യുന്ന ഒരാളായിരുന്നു. ടോംബോയ് പോലുള്ള കഥാപാത്രങ്ങള്‍. ഒരു നടി ആകാനല്ല, ഞാന്‍ എന്‍ജോയ് ചെയ്യുകയായിരുന്നു അഭിനയം. അപ്പോള്‍ രഞ്ജിത്തേട്ടന്‍ പറഞ്ഞു, ഞാനൊന്ന് സ്‌ക്രിപ്റ്റ് എഴുതട്ടെ ഒരു മാസം കഴിഞ്ഞ് വിളിക്കാമെന്ന്.”

”ഒരു മാസം കഴിഞ്ഞപ്പോള്‍ മൂപ്പര് വീണ്ടും വിളിച്ചു. ‘ചീരൂ, നീ തന്നെയാണ് എന്റെ ചീരു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞിട്ട് ഞാന്‍ നോ പറഞ്ഞിട്ടില്ല. അത് ഒരു റൈറ്ററുടെ വിശ്വാസമാണ്. അത് എന്ത് ചെയ്താലും എനിക്ക് കിട്ടില്ല. ‘രഞ്ജിത്തേട്ടാ നിങ്ങള്‍ ദേഷ്യപ്പെടുകയൊന്നുമില്ലാലോ, എനിക്ക് എന്റെ രീതിയില്‍ ഞാന്‍ ചെയ്‌തോട്ടെ’ എന്ന് ഞാന്‍ ചോദിച്ചു. ചെയ്‌തോളാന്‍ പറഞ്ഞു.”

”മൂപ്പര് എന്നെ അറിയോ അറിയാതെ ചീരുവാക്കി മാറ്റിയതാണ്. ചിത്രത്തില്‍ ജയിലില്‍ ഇരിക്കുന്ന സീനിനെ കുറിച്ച് എല്ലാവരും ചോദിക്കും. അത് അങ്ങനെ ഇരിക്കുന്നതല്ല. ഇരുന്നപ്പോ ഉറുമ്പ് കടിച്ചു. അപ്പോള്‍ ഞാന്‍ അങ്ങനെ മുകളില്‍ കയറി ഇരുന്നതാണ്. രഞ്ജിത്തേട്ടനോട് ചോദിച്ച് അങ്ങനെ ഇരുന്നതാണ്. ഓരോരോ സീനിന്റെ പിന്നിലും അങ്ങനെ ഓരോ കഥകളുണ്ട്.”

”ചീരു മമ്മൂട്ടിയെ കണാന്‍ പോകും. മനോജ് പിള്ളയാണല്ലോ ക്യാമറ, മനോജേട്ടന്‍ ഞങ്ങളുടെ റിയാക്ഷന്‍സ് എടുത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. നമ്മള്‍ വിചാരിച്ചു ഇങ്ങനൊരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ ആ സീന്‍ കഴിയും. മൂപ്പര് പറഞ്ഞു, അത് ഞാന്‍ ചെയ്യാമെന്ന്. കാല്‍ എടുത്ത് ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കും, അത് മനോജേട്ടന്‍ ചെയ്ത സീനാണ്.”

”ഭര്‍ത്താവ് വാതില്‍ ചവിട്ടി പൊളിക്കുമ്പോള്‍ മമ്മൂക്കയുമായി കെട്ടിപ്പിടിച്ച് ഇരിക്കുന്ന സീനുണ്ട്. അതില്‍ ഞാന്‍ മമ്മൂക്ക ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്ന് അങ്ങോട്ട് ചോദിച്ചതാണ്” എന്നാണ് ശ്വേത മേനോന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ടി.പി രാജീവന്റെ ‘പലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് രഞ്ജിത്ത് ഈ സിനിമ ഒരുക്കിയത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ