ബാബുരാജിന് സംശയമുണ്ടെങ്കില്‍ അയാളുടെ പേര് പറയണം.. ലൈംഗികാരോപണം വന്നാല്‍ മാറി നില്‍ക്കണം, അതില്‍ ജൂനിയര്‍ എന്നോ സീനിയറെന്നോ ഇല്ല: ശ്വേത മേനോന്‍

ലൈംഗികാരോപണം നേരിടുന്ന നടന്‍ ബാബുരാജും ‘അമ്മ’ സംഘടനയില്‍ നിന്നും സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോന്‍. നിലവില്‍ അമ്മയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറി ആണ് ബാബുരാജ്. ലൈംഗികാരോപണം വന്നതോടെ നടന്‍ സിദ്ദിഖ് സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.

ഇതോടെ ബാബുരാജ് താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ആയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നാലെ ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്തെത്തി. ബാബുരാജ് വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞത്.

ആരോപണം വന്നാല്‍ ആരായാലും സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം എന്നാണ് നടി ശ്വേത മേനോന്‍ പറയുന്നത്. ”ഞാനിപ്പോള്‍ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടന്‍ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു.”

”ആരോപണം വരുമ്പോള്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതം. ആരായാലും മാറി നില്‍ക്കണം. നിയമത്തെ നമ്മള്‍ ബഹുമാനിക്കണം. അതില്‍ ജൂനിയര്‍ എന്നോ സീനിയര്‍ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കില്‍ മാറിനിന്നേ പറ്റൂ” എന്നാണ് ശ്വേത പറയുന്നത്.

എന്നാല്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന് ആയിരുന്നു ബാബുരാജിന്റെ വിശദീകരണം. ഈ വാദത്തെ ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണമെന്ന് ശ്വേത പറഞ്ഞു. ഒരാളുടെ മേല്‍ സംശയം ഉണ്ടെങ്കില്‍ ആ പേരു പറയണം.

പേര് പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവം ഉണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോള്‍ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവര്‍ എന്താണ് അങ്ങനെ ചെയ്യാത്തതെന്നും, നിയമം ഓരോ ആളുകള്‍ക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ