'രണ്ടാം വിവാഹം എന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു'

മകളെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടി ശ്വേത തിവാരി രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. തന്റെ ആദ്യ ബന്ധത്തിലെ മകളായ പാലകിനെ രണ്ടാം ഭര്‍ത്താവ് അഭിനവ് കോഹ്ലി അധിക്ഷേപിക്കുകയും ഉപദ്രവിക്കുയും ചെയ്തെന്നാണ് ശ്വേത പരാതിയില്‍ പറഞ്ഞത്. സ്ഥിരമായി മദ്യപിക്കുന്ന അഭിനവ് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും ശ്വേത വെളിപ്പെടുത്തിയിരുന്നു. രണ്ടാം വിവാഹം തന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു എന്നും അത് നീക്കിയതിനു ശേഷം താനിപ്പോള്‍ തികച്ചും സന്തോഷവതിയാണെന്നുമാണ് ശ്വേത പറയുന്നത്.

“എന്നെ വളരെ വേദനിപ്പിച്ചിരുന്ന ഒരു വിഷബാധയുണ്ടായിരുന്നു. അത് ഞാന്‍ നീക്കം ചെയ്തു. ആളുകള്‍ കരുതിയിരുന്നത് അത് എന്റെ കൈയായിരുന്നു എന്നാണ്, എന്റെ ശരീരത്തിന്റെ ഭാഗം. എന്നാല്‍ അവര്‍ ഒന്നു മനസിലാക്കേണ്ടതുണ്ട്. അത് വിഷബാധയായിരുന്നു. എനിക്ക് അത് കളയണമായിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും ആരോഗ്യവതിയായി. ഞാന്‍ സന്തുഷ്ടവതിയായിട്ട് അഭിനയിക്കുകയാണെന്ന് ചിന്തിക്കരുത്. ഞാന്‍ ശരിക്കും സന്തോഷവതിയാണ്.” ശ്വേത പറഞ്ഞു.

ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998- ല്‍ വിവാഹിതരായ ഇവര്‍ 2007- ല്‍ വേര്‍പിരിഞ്ഞിരുന്നു. 2013- ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ