രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ തോല്‍വി മാത്രമാണ് ജീവിതത്തില്‍, പ്ലസ് വണ്ണില്‍ തോറ്റതോടെ സ്‌കൂളില്‍ നിന്നും പുറത്താക്കി: ശ്രുതി രജനികാന്ത്

തന്റെ 29 വയസിനിടയില്‍ ഏറ്റവും കൂടുതലും ഉണ്ടായിട്ടുള്ളത് തോല്‍വി മാത്രമാണെന്ന് നടി ശ്രുതി രജനികാന്ത്. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ തനിക്ക് തോല്‍വിയായിരുന്നു കൂടുതലും. പ്ലസ് വണ്ണിലും തോറ്റിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം എന്ന് എഴുതികൊടുത്താണ് തുടര്‍ന്നാണ് പഠിക്കാനായത് എന്നാണ് ശ്രുതി പറയുന്നത്.

തോല്‍ക്കാന്‍ റെഡിയാണെങ്കില്‍ ജീവിതത്തില്‍ എന്തും ചെയ്യാന്‍ നമുക്ക് കഴിയും. 29 വര്‍ഷത്തിനിടെ എനിക്ക് ജീവിതത്തില്‍ തോല്‍വി മാത്രമെ ഉണ്ടായിട്ടുള്ളു. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ അങ്ങോട്ട് മുഴുവന്‍ തോല്‍വിയായിരുന്നു. എല്ലാം കൊണ്ടും ജീവിതത്തില്‍ തോറ്റ അവസ്ഥയുണ്ടായിട്ടുണ്ട്. ഞാന്‍ പ്ലസ് വണ്ണില്‍ തോറ്റിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കി.

പിന്നീട് മാതാപിതാക്കള്‍ വന്ന് ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം സ്‌കൂളിനെ പഴിചാരില്ലെന്ന് എഴുതി കൊടുത്ത ശേഷമാണ് എനിക്ക് അവിടെ തുടര്‍ന്ന് പഠിക്കാനായത്. ഇങ്ങനെ എഴുതി എല്ലാം കൊടുത്ത ശേഷം പ്ലസ് ടു ക്ലാസിന് ആദ്യ ദിവസം ഞാന്‍ സ്‌കൂളില്‍ പോയത് തല നിറച്ച് മുല്ലപ്പൂവൊക്കെ വെച്ച് ഒരുങ്ങിയാണ്. തോറ്റതിന്റെ ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നു.

എന്ന് കരുതി എനിക്ക് വീട്ടില്‍ നിന്നും വഴക്ക് കേട്ടിട്ടില്ലെന്ന് അര്‍ത്ഥമില്ല. ഏവിയേഷന് പോയപ്പോഴും തോറ്റു. അന്നും വീട്ടുകാരുടെ വഴക്ക് കേട്ടു എന്നാണ് ശ്രുതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം, ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതി ശ്രദ്ധ നേടുന്നത്. ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലാണ് ശ്രുതി ഒടുവില്‍ വേഷമിട്ടത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക