രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ തോല്‍വി മാത്രമാണ് ജീവിതത്തില്‍, പ്ലസ് വണ്ണില്‍ തോറ്റതോടെ സ്‌കൂളില്‍ നിന്നും പുറത്താക്കി: ശ്രുതി രജനികാന്ത്

തന്റെ 29 വയസിനിടയില്‍ ഏറ്റവും കൂടുതലും ഉണ്ടായിട്ടുള്ളത് തോല്‍വി മാത്രമാണെന്ന് നടി ശ്രുതി രജനികാന്ത്. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ തനിക്ക് തോല്‍വിയായിരുന്നു കൂടുതലും. പ്ലസ് വണ്ണിലും തോറ്റിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം എന്ന് എഴുതികൊടുത്താണ് തുടര്‍ന്നാണ് പഠിക്കാനായത് എന്നാണ് ശ്രുതി പറയുന്നത്.

തോല്‍ക്കാന്‍ റെഡിയാണെങ്കില്‍ ജീവിതത്തില്‍ എന്തും ചെയ്യാന്‍ നമുക്ക് കഴിയും. 29 വര്‍ഷത്തിനിടെ എനിക്ക് ജീവിതത്തില്‍ തോല്‍വി മാത്രമെ ഉണ്ടായിട്ടുള്ളു. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ അങ്ങോട്ട് മുഴുവന്‍ തോല്‍വിയായിരുന്നു. എല്ലാം കൊണ്ടും ജീവിതത്തില്‍ തോറ്റ അവസ്ഥയുണ്ടായിട്ടുണ്ട്. ഞാന്‍ പ്ലസ് വണ്ണില്‍ തോറ്റിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കി.

പിന്നീട് മാതാപിതാക്കള്‍ വന്ന് ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം സ്‌കൂളിനെ പഴിചാരില്ലെന്ന് എഴുതി കൊടുത്ത ശേഷമാണ് എനിക്ക് അവിടെ തുടര്‍ന്ന് പഠിക്കാനായത്. ഇങ്ങനെ എഴുതി എല്ലാം കൊടുത്ത ശേഷം പ്ലസ് ടു ക്ലാസിന് ആദ്യ ദിവസം ഞാന്‍ സ്‌കൂളില്‍ പോയത് തല നിറച്ച് മുല്ലപ്പൂവൊക്കെ വെച്ച് ഒരുങ്ങിയാണ്. തോറ്റതിന്റെ ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നു.

എന്ന് കരുതി എനിക്ക് വീട്ടില്‍ നിന്നും വഴക്ക് കേട്ടിട്ടില്ലെന്ന് അര്‍ത്ഥമില്ല. ഏവിയേഷന് പോയപ്പോഴും തോറ്റു. അന്നും വീട്ടുകാരുടെ വഴക്ക് കേട്ടു എന്നാണ് ശ്രുതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം, ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതി ശ്രദ്ധ നേടുന്നത്. ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലാണ് ശ്രുതി ഒടുവില്‍ വേഷമിട്ടത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം